Thursday, November 12, 2020

ഓണാഘോഷം-2020


 

രണ്ടു മത്സ്യങ്ങൾ -അംബികാസുതൻ മാങ്ങാട്




                             ദൃശ്യാവിഷ്ക്കാരം

 കവ്വായിക്കായലിൽ നിന്ന് ശൂലാപ്പ് കാവിലേക്ക് മുട്ടയിടാനായി യാത്ര പോകുന്ന രണ്ട് നെടുംചൂരി മത്സ്യങ്ങളുടെ കഥയാണിത്. യാത്രയ്ക്കിടയിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ പുതിയ കാലത്തിലെ പരിസ്ഥിതി പ്രശ്നങ്ങളാണ്. മനുഷ്യന്റെ  ഇടപെടൽ മൂലം പ്രകൃതിയ്ക്ക്  ഏൽക്കുന്ന നാശം ഈ കഥ വ്യക്തമാക്കുന്നു.യാത്രയിലുടനീളം മത്സ്യങ്ങൾക്ക് വ്യത്യസ്ത തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. മഴയുടെ അഭാവം ,മീൻ വേട്ടക്കാർ, കാവുകളുടേയും പുഴകളുടേയും നാശം ഇവ മത്സ്യ വംശത്തിന്റെ  നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന ഘടകങ്ങളാണ്.

താഴ്ന്നു വരുന്ന മണ്ണിരയെക്കണ്ട് അത് മരണക്കെണിയാണെന്ന് പറഞ്ഞ് അഴകൻ പൂവാലിയെ വിലക്കുന്നു. പതിനഞ്ച്ദിവസത്തോളമായി മഴ പെയ്തിട്ട്. മഴ പെയ്തില്ലെങ്കിൽ ശൂലാപ്പ് കാവിൽ എത്തിച്ചേരാൻ സാധിക്കില്ല. കായലിൽ ഉപ്പുവെള്ളത്തിൽ നെടുംചൂരി മത്സ്യങ്ങൾക്ക് മുട്ടയിടാനാകില്ല. എല്ലാം ചീഞ്ഞു പോകും. ശത്രുക്കൾ തിന്നുകയും ചെയ്യും. മനുഷ്യനെയാണോ ഏറ്റവും കൂടുതൽ പേടിക്കേണ്ടതെന്ന് പൂവാലി അഴകനോട് ചോദിക്കുന്നു. പണ്ട് ശൂലാപ്പിലേക്ക് പോകും വഴി നെടുംചൂരി മത്സ്യങ്ങൾ ഏറ്റവും പേടിച്ചിരുന്നത് മണ്ണൻ മുതലകളേയും നീർ നായ്ക്കളേയുമാണെന്ന് അഴകൻ പറയുന്നു.ഇന്ന് ആ ജീവികളും മീൻകൊത്തികളും  തന്നെ ഇല്ലാതായി. മനുഷ്യനെ പേടിച്ചേ പറ്റുവെന്നും മീനുകൾ മുട്ടയിടാൻ പോവുകയാണോ കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും മനുഷ്യന് അറിയേണ്ട എന്ന് പൂവാലിയോട് അഴകൻ പറഞ്ഞു നമ്മുടെ മരണശേഷവും ഈ കായലിൽ കുഞ്ഞുങ്ങളിലൂടെയും അവരുടെ കുഞ്ഞുങ്ങളിലൂടെയും നമുക്ക് ജീവിക്കണം എന്ന് അഴകനോട് പൂവാലി പറഞ്ഞു. ഈ നല്ല വാക്കുകൾക്ക് ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുന്നു എന്ന് ബഹുമാനത്തോടെ പറഞ്ഞു.ഒരു മഴ പെയ്തപ്പോൾ അവർ കുന്നു കയറാൻ തുടങ്ങി .

മീൻപിടുത്തക്കാരെക്കണ്ട ആ രണ്ടു മീനുകൾ ഒളിച്ചിരുന്നു. പാറകൾക്കുള്ളിലെ മാളത്തിലൂടെ അവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. അപ്പോൾ "രണ്ടുമത്സ്യങ്ങളേ നിങ്ങൾ എന്തിനിവിടെ വന്നു "? എന്ന് കടുംപച്ച നിറത്തിലുള്ള നൂറ്റാണ്ടുകളോളം പഴക്കമുള്ള  ഒരു വലിയ തവള അവരോട് ചോദിച്ചു. മനുഷ്യരിൽ നിന്ന് രക്ഷപ്പെടാൻ കയറിയതാണെന്നും ശൂലാപ്പ് കാവിലേക്ക് പോവുകയാണെന്നും അവർ പറഞ്ഞു.ശൂലാപ്പ് കാവിലാണ് തവള ജനിച്ചതെന്നും, ഒരുനാൾ ധ്യാനത്തിനായി ബുദ്ധൻ കാവിലേക്ക് വന്നപ്പോൾ വഴിയിൽ കിടക്കുകയായിരുന്ന തന്നെ ചവിട്ടി എന്ന് വിചാരിച്ച് ബുദ്ധൻ തന്നെ കയ്യിലെടുത്തു എന്നും,  വഴിമാറി കൊടുക്കാൻ ഉള്ള വെപ്രാളത്തിൽ  ഒന്ന് പിടഞ്ഞതാണെന്നും അല്ലാതെ അദ്ദേഹം തന്നെ ചവിട്ടിയത് ആയിരുന്നില്ലെന്നും തവള പറഞ്ഞു .എന്നാൽ അദ്ദേഹം തവളയെ കയ്യിൽ കോരിയെടുത്ത് തടവിയെന്നും അദ്ദേഹത്തിന്റെ  കണ്ണിൽ അലിവിന്റെ  നനവുണ്ടായിരുന്നുവെന്നും അന്നുമുതൽ തവള ചിരഞ്ജീവിയായി മാറിയെന്നും സൂചിപ്പിച്ചു.ചിരഞ്ജീവിയായതിൽ തനിക്ക് അഭിമാനം  തോന്നിയെന്നും എന്നാൽ  മനുഷ്യൻ ഭൂമിയോട് കാണിക്കുന്ന കൊള്ളരുതായ്മകൾ സഹിക്കാൻ സാധിച്ചില്ല എന്നും കാവിനു ചുറ്റും രാക്ഷസ യന്ത്രങ്ങളുപയോഗിച്ച് പാറകൾ തകർക്കാൻ തുടങ്ങിയപ്പോൾ താൻ അവിടംവിട്ട് വന്നതാണെന്നും തവള പറഞ്ഞു. മനുഷ്യർ മാത്രം ബാക്കിയാകുന്ന സങ്കല്പമാണോ വികസനമെന്ന് തവള  കോപത്തോടെ ചോദിച്ചു.ഭൂമിയുടെ ചോര പോലെ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ നീന്തി ശൂലാപ്പ് കാവിലെത്തി. 

അവിടത്തെ കാഴ്ചകൾ കണ്ട് അവർ ഞെട്ടി .മരങ്ങൾ നിറഞ്ഞിരുന്ന കാവിന്റെ   സ്ഥാനത്ത് ഇപ്പോൾ നാലഞ്ചു മരങ്ങൾ മാത്രമേയുള്ളൂ .കായൽ നികത്തി അവർ മാർബിളിൽ മനോഹരമായ ഒരു സൗധം പണിതിരിക്കുന്നു. അവിടെ കരഞ്ഞു പാടിക്കൊണ്ടിരിക്കുന്ന പച്ച പനങ്കിളിത്തത്തയോട് എന്താണ് അവിടെ സംഭവിച്ചത് എന്ന് തവള ചോദിച്ചു.കഴിഞ്ഞകൊല്ലം മുട്ടയിടാൻ വന്ന മീനുകളെല്ലാം വെള്ളത്തിലെ  രാസവിഷം കാരണം ചത്തുപൊന്തി. അന്ന് കുറെ മനുഷ്യർ കാവിൽ തീയിട്ടു. കൂട്ടുകാരും തന്റെ  പ്രാണപ്രിയനും  ജീവനോടെ വെന്തു മരിച്ചു എന്ന് കിളി പറഞ്ഞു .താൻ ഇതാ മരണത്തിലേക്ക് പോവുകയാണെന്നും എത്രയും പെട്ടെന്ന് സുരക്ഷിതരായി തിരിച്ചുപോകാൻ ശ്രമിക്കൂ എന്നും എവിടെയെങ്കിലും മനുഷ്യർ എത്തിച്ചേരാത്ത ഒരു സ്വർഗ്ഗം കാത്തിരിക്കുന്നുണ്ടാകും എന്നും തവള പറഞ്ഞു.  നീയൊരു പാട്ടുകാരിയാണ് .ഇങ്ങനെ സ്വന്തം ദുഃഖത്തിൽ അടയിരിക്കാതെ  ഇവിടെ കണ്ടതെല്ലാം ലോകത്തെ മുഴുവൻ പാടി കേൾപ്പിക്കുക. അതാണ് നിന്റെ  നിയോഗമെന്നും തവള ഓർമ്മിപ്പിച്ചു.അപ്പോൾ താൻ ഇനി കരയില്ലെന്ന് കിളി  ഉറപ്പു നൽകി.തവളയുടെ കണ്ണുകളടഞ്ഞു. പൂവാലി കരയാൻ തുടങ്ങി. പൂവാലിയോട് കരയാനുള്ള നേരമല്ല ഇതെന്നും മണ്ണിൽ ജീവനെ കുളിരണിയിക്കാൻ  നിറയെ വെള്ളമുള്ള ഒരിടം ഉണ്ടാകുമെന്നും അഴകൻ സമാധാനിപ്പിച്ചു. അവർ കിളിയോട് യാത്ര പറഞ്ഞ് വെള്ളം വറ്റിത്തുടങ്ങിയ പാറകൾക്കിടയിലൂടെ യാത്ര തുടങ്ങി.

ബുദ്ധ സ്പർശമേറ്റ ചിരഞ്ജീവിയായ തവളയാണ് പുതിയ ദർശനങ്ങളിലേക്ക് മീനുകളെ നയിക്കുന്നത്. ഇവിടെ പാരിസ്ഥിതികമായ ഒരു നവോത്ഥാനത്തിനായി പുതിയ കിളിപ്പാട്ടുകൾ ഉണ്ടാകേണ്ടതാണ് എന്ന് സൂചിപ്പിക്കുന്നു.എഴുത്തച്ഛന്റെ  കിളിപ്പാട്ട് ഉദാഹരണമാണ് .ദുഃഖത്തിന് മേൽ അടയിരിക്കുന്നവർക്ക് അതിജീവനം സാധിക്കില്ല. പ്രതീക്ഷയുടെ പുതിയ പാട്ടുകളിലൂടെ നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്ന് ഈ കഥ നമ്മോടു പറയുന്നു. തവള  നൽകുന്ന ഊർജ്ജത്തിൽ നിന്നും ജീവനെ കുളിരണിയിക്കാൻ നിറയെ വെള്ളമുള്ള ഒരിടം തേടി യാത്രയാകുന്ന മത്സ്യങ്ങളുടെ ശുഭപ്രതീക്ഷയിലാണ് കഥ അവസാനിക്കുന്നത്

ഹരിതമോഹനം-സുസ്മേഷ് ചന്ത്രോത്ത്



ഹരിതമോഹനം-സുസ്മേഷ് ചന്ത്രോത്ത് 

    
         ദൃശ്യാവിഷ്‌ക്കാരം 

                   ദൃശ്യാവിഷ്‌ക്കാരം കണ്ടതിന്  ശേഷം  കഥാകൃത്ത് 
 ഹരിതമോഹനം എന്ന കഥയിൽ മനുഷ്യരിൽ പരിസ്ഥിതിബോധം  ഒരു വികാരമായി രൂപപ്പെടുന്നുവെന്നും അതിനനുസരിച്ച് ജീവിതത്തിൽ നമുക്ക് പ്രത്യാശയും നന്മയും ഉണ്ടാകുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. അരവിന്ദാക്ഷൻ ഫ്ലാറ്റിൽ ഒരു ചെടി വച്ച് പിടിപ്പിക്കുന്നു .അതിനായി കൊണ്ടുവന്ന മണ്ണ് ലിഫ്റ്റിൽ വീഴുന്നു. അതിനെക്കുറിച്ച് ചോദിക്കാൻ ഫ്ലാറ്റിന്റെ മുഖ്യ നടത്തിപ്പുകാരനായ രാജൻപിള്ള എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ലിഫ്റ്റിൽ മണ്ണു വീണെന്നുപറഞ്ഞാണ് അയാൾ പരാതിപ്പെടുന്നത്. എന്നാൽ ഇറച്ചിയുടേയും മീനിന്റേയും ഒക്കെ രക്തം ലിഫ്റ്റിൽ എത്രയോ പ്രാവശ്യം അരവിന്ദാക്ഷൻ കണ്ടിട്ടുണ്ടെന്ന് ഓർക്കുന്നു .എല്ലാവരും മണ്ണും പൊടിയും അടിച്ചു വാരിക്കളയുമ്പോൾ താൻ എന്തിനാണ് മണ്ണ് വാരി വലിച്ച് അകത്തേക്ക് കൊണ്ടുവരുന്നത് എന്നാണ് രാജൻപിള്ള ചോദിക്കുന്നത്. മക്കളുടെ മുന്നിൽ വെച്ച് ശകാരം കിട്ടിയതിനാൽ അരവിന്ദാക്ഷന് ഒരു ജാള്യത തോന്നി.മകൾ പീലി അച്ഛനോട് കൈ കൊണ്ടാണോ മണ്ണെടുത്ത് ?എങ്കിൽ അമ്മയും ചീത്തപറയും മണ്ണ് ഇച്ചിച്ചിയാണെന്ന് ഉപദേശിക്കുന്നു. മകൾ തന്മയയും  അച്ഛൻ സോയിൽ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?എന്ന് ചോദിച്ചു .മണ്ണ് എന്ന പച്ചമലയാളം അവരെ കൈ വിട്ടിരിക്കുന്നു. ആധുനിക സംസ്കാരം മണ്ണിനും പ്രകൃതിക്കും വിലകൽപ്പിക്കുന്നില്ല .കുട്ടികൾ പ്രകൃതിയെ അറിഞ്ഞ്  വളരുന്നില്ല. ഇലഞ്ഞി മരത്തിന്റെ  തൈ ആണ് കൊണ്ടു വന്നിരിക്കുന്നതെന്ന് അയാൾ  പറഞ്ഞു.  പണ്ട് മീനുകളേയും പക്ഷികളേയും വളർത്തുന്നതിൽ എതിർപ്പുള്ള ആൾ ഇന്ന് ചട്ടികളിൽ മരം വളർത്തുന്നതിന് എങ്ങനെ ന്യായീകരിക്കുമെന്ന് സുമന ചോദിക്കുന്നുണ്ട് .കുട്ടികൾക്ക് എല്ലാ മരങ്ങളുടേയും ബൊട്ടാണിക്കൽ നെയിം അറിയണമെന്ന് പറയുന്നുണ്ട്. പിന്നീട് രാജൻ പിള്ളയുടെ കണ്ണിൽപ്പെടാതെ ചെമ്പകത്തൈ, മന്ദാരം, നാഗലിംഗമരം, നീർമാതളം, വാക. പുന്ന ആര്യവേപ്പ് ഇങ്ങനെ പല മരങ്ങൾ ലിഫ്റ്റ് കയറി വീട്ടിലേക്ക് വന്നു. അവയെ ടെറസിൽ നടുകയും ചെയ്തു.
 പത്തുവർഷമായി താമസിച്ചുവന്ന വീടിന്റെ താളം തെറ്റിക്കാൻ ഒരു ഇലഞ്ഞിത്തൈയ്ക്ക്  കഴിഞ്ഞു .അത് അയാളെ ഒരു വലിയ ഹരിത സ്വപ്നത്തിലേക്ക് നയിച്ചു.  ഞാൻ നമ്മുടെ സ്വന്തമായുള്ള ഭൂമിയിൽ മരങ്ങളെ കുഴിച്ചു വെക്കുമെന്നും നമ്മൾ വെള്ളമൊഴിച്ച് അവയെ വലുതാക്കും എന്നുമൊക്കെയാണ് അയാളുടെ സ്വപ്നം. ഒരു  വീട് പണിയാൻ കുറെ നാളായി  അയാൾ ആഗ്രഹിക്കുന്നു പക്ഷേ സാമ്പത്തികമില്ലാത്തതുകൊണ്ട് സാധിച്ചിട്ടില്ല .ഒരു ദിവസം രാജൻ പിള്ള അടുത്ത പരാതിയും കൊണ്ട് എത്തി. കാർഷെഡിൽ  അസമയത്ത് പോയി എന്നതായിരുന്നു അയാൾക്ക് കിട്ടിയ പരാതി .കണിക്കൊന്ന വിത്ത് നടാനാണ് പോയത്.
രാജൻപിള്ളയേയും വിളിച്ച് സുമന ടെറസിലേക്ക് പോയി.അപ്പോൾ  അവിടെ മരങ്ങൾ കണ്ട് അയാൾ അമ്പരന്നു.സുമന ഹെർബേറിയം ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത് .ഹെർബേറിയം എന്നാൽ പഠനാവശ്യത്തിനോ മറ്റുമായി സസ്യങ്ങളേയും സസ്യഭാഗങ്ങളേയും ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സ്ഥലമാണ്. 

കഥ പ്രത്യാശ നിർഭരമാകുന്നത് ഈ സംഭവത്തിലൂടെയാണ്. അരവിന്ദാക്ഷന് ഭാര്യ സുമനയിൽ നിന്ന് ലഭിക്കുന്നത് പരിപൂർണ്ണ പിന്തുണയാണ്. രാജൻ പിള്ളയെ ഹെർബേറിയം കാണിച്ചുകൊടുത്ത് വിശദീകരിച്ച് സുമന ശാന്തമാക്കുന്നു.അരവിന്ദാക്ഷനും ഭാര്യയുടെ ഈ നിലപാട് ശരിക്കും ഞെട്ടൽ ഉളവാക്കി  .അന്ന് അവർ തങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പരസ്പരം സംസാരിച്ചു. പിറ്റേന്ന് രാജൻ പിള്ള അവരെ ഓഫീസ് മുറിയ്ക്ക് മുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു .അവിടെ അടുത്ത് അമേരിക്കയിൽ  താമസമാക്കിയ ഉടമസ്ഥരുടെ ഒരു പ്ലോട്ട് കിടപ്പുണ്ട്. അവർക്ക് ആകെ ഒരു നിബന്ധനയേയുള്ളു .അവിടത്തെ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണം. അരവിന്ദാക്ഷനാകുമ്പോൾ അത് വെട്ടിനുറുക്കില്ല എന്ന് ഉറപ്പാണ്  എന്ന്  രാജൻപിള്ള  പറഞ്ഞു. അവർ സ്ഥലം കാണാൻ പോകാൻ ഒരുങ്ങുന്നു .അരവിന്ദാക്ഷൻ ടെറസിലേക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഏഴാം നിലയിൽ നിന്ന് അയാളെ നോക്കി ഇലകൾ തലയാട്ടുന്നത് പോലെ അയാൾക്ക് തോന്നി. ഇവിടേയും പ്രതീക്ഷയുണർത്തുന്ന ഒരു സംഭവം നമ്മൾക്ക് കാണാൻ സാധിക്കുന്നു .കഥയിലെ ഒടുവിൽ അരവിന്ദാക്ഷനും കുടുംബത്തിനും താങ്ങാവുന്ന വിലയ്ക്ക് ഒരു പ്ലോട്ട് ലഭിക്കുന്നു .

ഈ കഥയിലെ പ്രധാന കഥാപാത്രമായ രാജൻപിള്ള മുഖ്യ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ കർശനമായ ഇടപെടുന്നുവെങ്കിലും ഉള്ളിൽ നന്മയുണ്ട്. നന്മയുടെ പാലമായി രാജൻപിള്ള മാറുന്നുണ്ട്.ഈ കഥയിൽ ആദിമുതൽ നാടകീയത നിറഞ്ഞുനിൽക്കുന്നുണ്ട് .മരങ്ങൾ വെട്ടി മുറിക്കാൻ കഴിയാത്ത, അതൊക്കെ സംരക്ഷിക്കും എന്ന് ഉറപ്പുള്ള, ചിലർക്ക് അവകാശപ്പെടാൻ ഉള്ളതാണ് ഈ മണ്ണ് എന്ന സന്ദേശമാണ് ഈ കഥ നമുക്ക് നൽകുന്നത്.

                             
                                 പ്രസംഗം എങ്ങനെ ?
                              
 മരമാണ് ആഗോളതാപനത്തിനുള്ള മറുപടി 
                             
                          

                                  
 എർത്ത് സോങ്ങ്        മൈക്കിൾ ജാക്‌സൺ
                                  യൂട്യൂബ് ലിങ്ക്    
              ഈ വീഡിയോ ആൽബത്തിന്റെ  സന്ദേശം ?

ഗാന്ധിജയന്തി -2020


 

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം- കെ .പി അപ്പൻ






                                                 ദൃശ്യാവിഷ്ക്കാരം 
കെ പി അപ്പന് മഴയേക്കാൾ ഇഷ്ടം കാർമുകിലാണെന്നാണ്  പറഞ്ഞു വയ്ക്കുന്നത് .പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളാണ് കെ പി അപ്പന്  ഇഷ്ടം. ഒഴുകാൻ ഒരുങ്ങിനിൽക്കുന്ന കാർമേഘം പ്രവാഹ സന്നദ്ധമായ മനസ്സു പോലെയും കവിത പോലെയും ആശയങ്ങൾ പോലെയും ആണ് കാർമേഘങ്ങൾ കവിതയെഴുതാൻ  പ്രചോദനമാകാറുണ്ട്. രാവിലെയുള്ള കാർമേഘത്തിനാണ് കൂടുതൽ സൗന്ദര്യം. ചിലപ്പോൾ ആകാശത്തിൽ ഒരു കറുത്ത സിംഹം  നിൽക്കുന്നതു പോലെ തനിക്ക് കാർമേഘത്തെ തോന്നാറുണ്ട്. ചിലപ്പോൾ കൊടുമുടികളായും പർവ്വതമായും തോന്നാറുണ്ട്. ഉറക്കത്തിന് കാർമേഘത്തിന്റെ  നിറമാണെന്ന് വെറുതെ ചിന്തിക്കാറുണ്ട്. ഇതൊക്കെ വെറും കിറുക്കുകളാണ് എന്ന്  മറ്റുള്ളവർക്ക് തോന്നാം.

മേഘത്തെ പോലെ ഏകാകി എന്ന വേർഡ്സ് വർത്ത്  കല്പന തനിക്ക് വളരെ ഇഷ്ടമായിരുന്നു. വില്യം ബ്ലേക്ക് മേഘത്തെ ദൈവത്തിന്റെ  പേരായാണ് സങ്കൽപ്പിച്ചത് .യേറ്റ്സ് ന് മേഘം എന്ന് പറയുന്നത് ഉപയോഗമില്ലാത്ത തത്വമാണ്. ചില കവികൾ മേഘങ്ങളെ ഈശ്വരന്റെ  തൂണുകളായി സംഘടിപ്പിച്ചിരിക്കുന്നു. ചില കവികൾ ദൈവത്തിന്റെ  ഇരുണ്ട തേരായാണ് മേഘങ്ങളെ സങ്കൽപ്പിച്ചത് .മേഘം സൂര്യന് എതിരെയുള്ള രക്ഷാകവചമാണ്. ഖനീഭവിച്ച മഴയാണ് .ഭൂമിയെ പുഷ്പിപ്പിക്കുന്ന അനുഗ്രഹമാണ്.

അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡിയിൽ സോക്രട്ടീസിന്റെ  ദൈവനിന്ദയെ വിമർശിച്ചു.അതിൽ മേഘങ്ങളുടെ സംഘഗാനം നാം കേൾക്കുന്നു. കാറ്റും കൊടുങ്കാറ്റും കൊണ്ടുവരുന്നത് മേഘങ്ങൾ ആണെന്നാണ് അതിൽ പറയുന്നത്. കാറ്റും മഴയും കൊണ്ടുവരുന്നത് സ്യൂസ് ദേവനല്ല മേഘങ്ങൾ ആണെന്ന് 
 പറയുന്നു.മേഘങ്ങൾ ഉണ്ടാകുന്നത് ഊർജ്ജം മൂലമാണെന്നാണ് സോക്രട്ടീസ് പറയുന്നത്. ഡിനോസ് എന്ന വസ്തുവാണ് മേഘത്തെ സൃഷ്ടിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ  വാദം .സോക്രട്ടീസിനെ കളിയാക്കാനാണ് അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡി ഉണ്ടാക്കിയത് .

ബൈബിളിൽ മേഘങ്ങളുടെ വരവും പോക്കും മനുഷ്യന് അജ്ഞാതമാണ് എന്ന് പറയുന്നുണ്ട്. മേഘം അനിത്യതയുടെ പ്രതീകമായാണ് ബൈബിളിൽ പറയുന്നത് ചിലപ്പോൾ കഷ്ടതയുടെ അടയാളമായി സൂചിപ്പിക്കുന്നുണ്ട് വാർധക്യത്തിന്റെ  ലക്ഷണമായും മേഘം വിഭാവന ചെയ്യപ്പെടുന്നു. ഇയ്യോബിന്റെ  പുസ്തകത്തിൽ മഴവെള്ളം മേഘങ്ങളിൽ നിറച്ചു വെച്ചിരിക്കുന്നു എന്ന് പറയുന്നു.മഹത്വത്തിന്റെ  അടയാളമായും മേഘത്തെ പറയുന്നുണ്ട്. സമുദ്രത്തിന്റെ  വസ്ത്രമായും മേഘം സൂചിപ്പിക്കപ്പെടുന്നു .പുറപ്പാട് പുസ്തകത്തിൽ മേഘം ദൈവത്തിന്റെ  സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത് ദൈവത്തെ ജനങ്ങളിൽനിന്ന് മേഘം മറച്ചുപിടിക്കുന്നു എന്നും പറയുന്നുണ്ട് .മേഘങ്ങൾ യഹോവയുടെ രഥമാണെന്നും മിശിഹായും അവന്റെ  ഭക്തന്മാരും സ്വർഗ്ഗത്തിലേക്ക് മേഘത്തിലൂടെ പ്രവേശിക്കുന്നു എന്ന് ബൈബിളിൽ പറയുന്നു .

മേഘങ്ങളെ കാണുമ്പോൾ പി കുഞ്ഞിരാമൻനായരുടെ കർക്കടക മാരിമേഘം വരുന്നുവെന്ന വരികൾ കെ പി അപ്പൻ ഓർത്തു .ഈ ലേഖനം കാർമുകിലിനുള്ള അർച്ചനാ ലേഖനം മാത്രമല്ല കാർമുകിലിനെക്കുറിച്ചുള്ള കിറുക്കുകൾ കൂടിയാണെന്നാണ് കെ പി അപ്പൻ പറയുന്നത്

കൊച്ചുചക്കരച്ചി -എ .പി ഉദയഭാനു


 

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം -സക്കറിയ


ദൃശ്യാവിഷ്‌കാരം കണ്ടതിനു ശേഷം എഴുത്തുകാരൻ സക്കറിയ നൽകുന്ന സന്ദേശം 


ദൃശ്യാവിഷ്‌കാരം