Sunday, July 8, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 ഗാന്ധാരീവിലാപം

എഴുത്തച്ഛന്‍റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീപര്‍വത്തില്‍ നിന്നെടുത്തതാണ് പാഠഭാഗം.കൃഷ്ണനേയും ബന്ധുക്കളേയും കൂട്ടി കുരുക്ഷേത്രത്തില്‍ചെന്ന ഗാന്ധാരി കണ്ണിന്‍റെ കെട്ടഴിച്ച് മരിച്ചുകിടക്കുന്ന ഇരുപക്ഷത്തെയും പ്രിയപ്പെട്ടവരെ കണ്ട് കരയുന്നു.'കണ്ടീലയോ നീ മുകുന്ദാ' എന്ന് വിളിച്ചാണ് കരയുന്നത്.
കൌരവപക്ഷക്കാരനായ ഭഗദത്തന്‍ മരിച്ചുകിടക്കുന്നത് കണ്ട് കൃഷ്ണനോട് കണ്ടില്ലേ എന്ന് പറഞ്ഞു കരയുന്നു.അദ്ദേഹത്തെ വധിച്ചത് അര്‍ജുനനാണ് .അര്‍ജുനന്‍റെ മകനായ അഭിമന്യുവിനെ കണ്ടപ്പോള്‍ 'മരതകക്കല്ല് പോലെ സുന്ദരനായവന്‍:; കൃഷ്ണന്‍റെ മരുമകനിതാ ചോരയണിഞ്ഞ് കിടക്കുന്നു.'കൊല്ലിക്കയത്രേ നിനക്കു രസമെടോ'.ഈ രംഗങ്ങള്‍ കാണുന്തോറും എനിക്ക് ദു:ഖം വര്‍ധിക്കുന്നു.ഇനി നീ ആരേയും കൊന്നില്ല എങ്കിലും കൊല്ലിക്കലാണ് നിനക്ക് സന്തോഷം എന്ന എന്‍റെ അഭിപ്രായത്തിന് മാറ്റം വരില്ല.മരിച്ച അഭിമന്യുവിന്‍റെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞിട്ടില്ല.ഈ കാഴ്ച എങ്ങനെ സഹിക്കാന്‍ കഴിയും?അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെയും അമ്മ സുഭദ്രയുടെയും സങ്കടം നീ കാണുന്നില്ലേ?ഇതുപോലുള്ള സങ്കടങ്ങള്‍ കണ്ടിട്ടും നിന്‍റെ മനസ്സ്‌ വേദനിക്കുന്നില്ലേ?കല്ലുകൊണ്ടാണോ നിന്‍റെ മനസ്സുണ്ടാക്കിയത്?കല്ലുപോലും അലിയുന്നത്ര ദയനീയമാണ് കാഴ്ചകള്‍  എന്ന് പറഞ്ഞുകരഞ്ഞു.
കര്‍ണ്ണന്‍ പ്രയോഗിച്ച വേലും തറച്ച് നീലമല പോലെ കിടക്കുന്ന ഘടോല്‍ക്കചന്‍റെ ജഡമാണ് പിന്നീട് അവള്‍ കണ്ടത്‌. .ദുശ്ശളയുടെ ഭര്‍ത്താവ്‌ ജയദ്രഥന്‍റെ മൃതദേഹമാണ്  അടുത്തതായ് അവള്‍ കണ്ടത്‌.. ..... ./.. അര്‍ജുനന്‍ എയ്ത ശരത്താല്‍ കഴുത്ത്  മുറിഞ്ഞ്  കിടക്കുന്ന മരുമകനെ കണ്ടപ്പോള്‍ വിധവയായ ദുശ്ശളയുടെ കരച്ചിലോര്‍ത്ത് ഗാന്ധാരി നടുങ്ങുന്നു.
ദ്രോണരെ സംസ്കരിച്ച നിലമാണ് പിന്നെ കാണുന്നത്.ബ്രാഹ്മണനായത് കൊണ്ടാണ് അദ്ദേഹത്തെ വേഗം സംസ്കരിച്ചത്.ധൃഷ്ടദ്യുമ്നനല്ലാതെ മറ്റാര്‍ക്കും ഗുരുഹത്യ ചെയ്യാനാകില്ല.
എന്‍റെ മകന്‍ ദുര്യോധനന്‍റെ മകനായ ലക്ഷണന്‍റെ ശരീരമല്ലേ ആ കിടക്കുന്നത്.പേരക്കുട്ടിയുടെ ജഡം മുത്തശ്ശി കാണേണ്ടിവരുന്നത് അസ്സഹ്യമാണ്.തനിക്കിതും കാണേണ്ടിവന്നല്ലോ?
തന്‍റെ മക്കള്‍ക്ക്ഏറ്റവും പ്രിയപ്പെട്ട കര്‍ണ്ണന്‍റെ കുണ്ഡലമതാ വേറിട്ട്‌ കിടക്കുന്നു.എന്നിട്ടും കവിള്‍ത്തടം മിന്നുന്നു.ആദ്യമായ്‌ വില്ല് കൈവിടുന്നത് മരണത്തിലാണ്.അവന്‍റെ ശരീരം നായകളും നരികളും കടിച്ചുവലിക്കുന്നു.
ഭൂരിശ്രവാവിന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ കൈ മടിയില്‍ വച്ചാണ് നിലവിളിക്കുന്നത്.കൈ മാത്രം കണ്ടാണ് അവള്‍ തിരിച്ചറിയുന്നത്.
നാശത്തിനു കാരണക്കാരനായ സഹോദരന്‍ ശകുനിയുടെ മൃതദേഹം പക്ഷികള്‍ ഭക്ഷിക്കുന്ന കാഴ്ച കൃഷ്ണന് ഇഷ്ട്ടപ്പെട്ടതായിരിക്കുമല്ലോ?
മൂത്തമകന്‍ ദുര്യോധനന്‍റെ ജഡം കണ്ടപ്പോള്‍ ഗാന്ധാരി ഉറക്കെകരഞ്ഞു.അവന്‍റെ പ്രതാപവും പൊന്നിന്‍ക്കിരീടവുമെല്ലാം വെറുതെയായി.നീ നിന്‍റെ പിതാവിനെ ഉപേക്ഷിച്ചു പോയതെന്ത്‌?പട്ടുകിടക്കയില്‍ കിടക്കുന്ന  നീയിന്ന് ചോരയില്‍  കുളിച്ചുകിടക്കുകയാണല്ലോ? എന്നുപറയുന്നു.കൃഷ്ണന്‍റെ നിര്‍ദേശപ്രകാരമാണല്ലോ ഭീമന്‍ യുദ്ധനിയമം ധിക്കരിച്ച് ദുര്യോധനനെ തുടയ്ക്കടിച്ച് കൊന്നത്.
തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് ഗാന്ധാരി നിലത്തുവീണുരുണ്ടു.
ലിങ്കുകള്‍
തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്‍