Friday, May 11, 2012

ആര്‍ട്ട് അറ്റാക്ക്



1

2






ചിത്രം ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?


നാഷണല്‍ ടൈംസ് എന്ന പത്രസ്ഥാപനത്തിലെ കലാനിരൂപകനാണ് ശിവരാമന്‍.സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും അയാള്‍ക്കുണ്ട്.കോളേജ് ഓഫ് ആര്‍ട്ടില്‍ ബി.എഫ്..എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ മകള്‍ ആരതി.തുന്നല് വിട്ട് വലുതായ പാന്റിന്റെ കീശ,ഓട്ടകള്‍വീണ സോക്സ്,തേഞ്ഞ ഷൂസ് ...ഇതാണ് ശിവരാമന്‍.
   ഡപ്യൂട്ടി എഡിറ്റര്‍ ഗിരിരാജ് പേനയ്ക്ക് ശക്തി വേണം എങ്കില്‍ ഇറച്ചിയും മീനും തിന്നണം എന്ന് പറഞ്ഞത്‌ തന്നെ കളിയാക്കിയാണോ എന്ന് വരെ അയാള്‍ക്ക് തോന്നി.
സീസണനുസരിച്ച്വില കുറയുന്ന പച്ചക്കറി മാത്രമേ അയാള്‍ വാങ്ങിയിരുന്നുള്ളൂ.
     ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദമെടുത്ത ഗിരിരാജ് എം.എഫ് ഹുസൈനിന്‍റെ ചിത്രങ്ങളെക്കുറിച്ച് താനെഴുതിയ ലേഖനത്തില്‍ ഇടപെടുന്നത് ശിവരാമന് ഉള്‍ക്കൊള്ളാന്‍ ആയില്ല.ഗിരിരാജിനു ചിത്രങ്ങളെ കുറിച്ചുള്ള അറിവ്‌ വായനയില്‍ നിന്നും മാത്രമാണ് ,ചിന്തയില്‍ നിന്നല്ല എന്ന് ശിവരാമന് മനസ്സിലായി.സൂസയുടെ വരയാണ് ഹുസ്സൈനിന്‍റെ  വരയെക്കാള്‍ നല്ലതെന്ന് ശിവരാമന് അഭിപ്രായമുണ്ടായിരുന്നു.എന്നാല്‍ താരതമ്യപഠനത്തിനു അദ്ദേഹം സ്ഥാനം കൊടുത്തില്ല  .തന്റെ മനസ്സാക്ഷിക്ക് എതിരായ്‌ ഒന്നും അയാള്‍ ചെയ്തില്ല.അതാണ്‌ ആര്‍ട്ട്‌ ക്രിറ്റിക് എന്ന നിലയില്‍ ശിവരാമന്‍ പ്രശസ്തനാകാന്‍ കാരണം.
[ദാരിദ്ര്യ കാരണവും].
    ഭാരതീയ ടൈമ്സിന്‍റെ ആര്‍ട്ട് ക്രിട്ടിക്ക് ആയ നരേഷ്‌ മല്‍ഹോത്രയെ പോലെ വിദേശത്ത് 
പോകാത്തത് എന്താണെന്ന ആരതിയുടെ ചോദ്യത്തിന് അച്ഛനൊരു പഴഞ്ചനാണ് എന്ന ഉത്തരമാണ് കിട്ടിയത്‌.ഗിരിരാജും വലിയൊരു ഫ്ലാറ്റ്‌ വാങ്ങിയപ്പോള്‍ ശിവരാമന് അതിശയമായ്‌ ശിവരാമന്‍ എഴുതുന്ന കലാപ്രദര്‍ശനങ്ങളുടെ നിരൂപണം ചിത്രങ്ങളോടെയാണ് നല്‍കിയിരുന്നത്.ചിത്രങ്ങള്‍ ഗ്യാലറിയില്‍ പോയ്‌ കണ്ടാല്‍ മതിയെന്നും പത്രത്തിന്‍റെ വില പിടിച്ച സ്പേസ് കളയാനാവില്ലെന്നും പറഞ്ഞ ഗിരിരാജ്  പത്രത്തില്‍ചിത്രങ്ങള്‍ കൊടുക്കുന്ന പതിവ്‌ നിറുത്തി.
 ടെക്നോളജിയുടെ വികസനം ശിവരാമനുംഅറിഞ്ഞു.ടൈപ്പ്റൈറ്ററുകളുടെ സ്ഥാനത്ത്‌ 
കമ്പ്യൂട്ടറുകള്‍ വന്നു.പരിഷ്ക്കാരം വസ്ത്രധാരണത്തിലും ഭാഷയിലും കടന്നു വന്നു.ശിവരാമന് ആത്മവിശ്വാസം വരെ നഷ്ട്ടമായ്‌.ഭാര്യ ലക്ഷ്മിയുടെ മരുന്നുകള്‍ വാങ്ങാന്‍ വരെ കാശ് തികയാതെയായ്‌.ഫാഷന്‍ഷോ ഇവന്‍റ് കവര്‍ ചെയ്യാന്‍ പോകണം എന്ന ആജ്ഞയെ അംഗീകരിക്കാതെ പരിതോഷ്‌ സെന്നിന്റെ റെട്രോസ്പെക്‌ടീവ് കവര്‍ ചെയ്തു.എന്നാല്‍ പത്രത്തില്‍ വന്നത് ഫാഷന്‍ഷോവിന്റെ കവര്‍ സ്റ്റോറി ആയിരുന്നു.
  'എന്‍റെ അച്ഛന്‍' എന്ന ചിത്രത്തിന് മകള്‍ക്ക് സമ്മാനം കിട്ടി.കുറെ കടും നിറത്തിലുള്ള ത്രികോണങ്ങളും വൃത്തങ്ങള്‍ക്കുമിടയില്‍ തന്റെ മുഖം കാണാന്‍ അയാള്‍ക്കായില്ല....


കലയെ കച്ചവടച്ചരക്കാക്കുന്ന ആധുനികയെ വെളിവാക്കുന്നു ഈ ചെറുകഥ.കലാമൂല്യങ്ങള്‍ ഉപേക്ഷിക്കാത്ത പണത്തിന് വേണ്ടി കലയെ പണയം വയ്ക്കാത്ത ശിവരാമന്‍ കാലത്തിനനുസരിച്ച് കോലം മാറാന്‍ കൂട്ടാക്കുന്നില്ല.പുതിയ കാല പ്രഫഷണലുകള്‍ ജീവിക്കാന്‍ വേണ്ടി കലയെ വികൃതമാക്കാന്‍ മടിക്കുന്നില്ല.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകം വളരെ അനുയോജ്യമാണ്.കലയുടെ നേര്‍ക്കുള്ള ആക്രമണമായോ കലകളുടെ നാശമായോ കലാസ്തംഭനമായോ കൂട്ടിവായിക്കാം.കലയെ ആരാധിക്കുന്ന ഒരുമനുഷ്യന്‍റെ  ദുരന്തമാണീ കഥ.
********************************************************************************
ചോദ്യങ്ങള്‍
1.കലാനിരൂപകര്‍ എന്ന നിലയില്‍ ശിവരാമനെയും ഗിരിരാജിനെയും താരതമ്യം ചെയ്യുക.
2.ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
3.കലകളില്‍ ഏതു കലകള്‍ക്കാണ് പത്രമാധ്യമങ്ങളില്‍ സ്ഥാനം കിട്ടുന്നത്?എന്തുകൊണ്ട്?
      എം മുകുന്ദന്‍                                                                        [ദിനോസറുകളുടെ കാലം]









*********************************************
ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ

പരിതോഷ്‌ സെന്‍
എം.എഫ് ഹുസൈന്‍         






അധ്യാപകര്‍ക്ക്‌ ഐ.റ്റി @സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ ആദ്യമായ്‌ ആനിമേഷന്‍ ചെയ്ത സന്തോഷം ഇ മെയിലിലൂടെ പങ്ക് വച്ച ധന്യ വി.ആര്‍ [എച്ച്.എസ്.എ ഇംഗ്ലീഷ്] ന്‍റെ കൊച്ചു സന്തോഷത്തില്‍ ഇളംകുന്നപ്പറവകളും  ആശംസ നേരുന്നു.....