Thursday, November 12, 2020

കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം- കെ .പി അപ്പൻ






                                                 ദൃശ്യാവിഷ്ക്കാരം 
കെ പി അപ്പന് മഴയേക്കാൾ ഇഷ്ടം കാർമുകിലാണെന്നാണ്  പറഞ്ഞു വയ്ക്കുന്നത് .പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങളാണ് കെ പി അപ്പന്  ഇഷ്ടം. ഒഴുകാൻ ഒരുങ്ങിനിൽക്കുന്ന കാർമേഘം പ്രവാഹ സന്നദ്ധമായ മനസ്സു പോലെയും കവിത പോലെയും ആശയങ്ങൾ പോലെയും ആണ് കാർമേഘങ്ങൾ കവിതയെഴുതാൻ  പ്രചോദനമാകാറുണ്ട്. രാവിലെയുള്ള കാർമേഘത്തിനാണ് കൂടുതൽ സൗന്ദര്യം. ചിലപ്പോൾ ആകാശത്തിൽ ഒരു കറുത്ത സിംഹം  നിൽക്കുന്നതു പോലെ തനിക്ക് കാർമേഘത്തെ തോന്നാറുണ്ട്. ചിലപ്പോൾ കൊടുമുടികളായും പർവ്വതമായും തോന്നാറുണ്ട്. ഉറക്കത്തിന് കാർമേഘത്തിന്റെ  നിറമാണെന്ന് വെറുതെ ചിന്തിക്കാറുണ്ട്. ഇതൊക്കെ വെറും കിറുക്കുകളാണ് എന്ന്  മറ്റുള്ളവർക്ക് തോന്നാം.

മേഘത്തെ പോലെ ഏകാകി എന്ന വേർഡ്സ് വർത്ത്  കല്പന തനിക്ക് വളരെ ഇഷ്ടമായിരുന്നു. വില്യം ബ്ലേക്ക് മേഘത്തെ ദൈവത്തിന്റെ  പേരായാണ് സങ്കൽപ്പിച്ചത് .യേറ്റ്സ് ന് മേഘം എന്ന് പറയുന്നത് ഉപയോഗമില്ലാത്ത തത്വമാണ്. ചില കവികൾ മേഘങ്ങളെ ഈശ്വരന്റെ  തൂണുകളായി സംഘടിപ്പിച്ചിരിക്കുന്നു. ചില കവികൾ ദൈവത്തിന്റെ  ഇരുണ്ട തേരായാണ് മേഘങ്ങളെ സങ്കൽപ്പിച്ചത് .മേഘം സൂര്യന് എതിരെയുള്ള രക്ഷാകവചമാണ്. ഖനീഭവിച്ച മഴയാണ് .ഭൂമിയെ പുഷ്പിപ്പിക്കുന്ന അനുഗ്രഹമാണ്.

അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡിയിൽ സോക്രട്ടീസിന്റെ  ദൈവനിന്ദയെ വിമർശിച്ചു.അതിൽ മേഘങ്ങളുടെ സംഘഗാനം നാം കേൾക്കുന്നു. കാറ്റും കൊടുങ്കാറ്റും കൊണ്ടുവരുന്നത് മേഘങ്ങൾ ആണെന്നാണ് അതിൽ പറയുന്നത്. കാറ്റും മഴയും കൊണ്ടുവരുന്നത് സ്യൂസ് ദേവനല്ല മേഘങ്ങൾ ആണെന്ന് 
 പറയുന്നു.മേഘങ്ങൾ ഉണ്ടാകുന്നത് ഊർജ്ജം മൂലമാണെന്നാണ് സോക്രട്ടീസ് പറയുന്നത്. ഡിനോസ് എന്ന വസ്തുവാണ് മേഘത്തെ സൃഷ്ടിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ  വാദം .സോക്രട്ടീസിനെ കളിയാക്കാനാണ് അരിസ്റ്റോഫനീസ് മേഘങ്ങൾ എന്ന കോമഡി ഉണ്ടാക്കിയത് .

ബൈബിളിൽ മേഘങ്ങളുടെ വരവും പോക്കും മനുഷ്യന് അജ്ഞാതമാണ് എന്ന് പറയുന്നുണ്ട്. മേഘം അനിത്യതയുടെ പ്രതീകമായാണ് ബൈബിളിൽ പറയുന്നത് ചിലപ്പോൾ കഷ്ടതയുടെ അടയാളമായി സൂചിപ്പിക്കുന്നുണ്ട് വാർധക്യത്തിന്റെ  ലക്ഷണമായും മേഘം വിഭാവന ചെയ്യപ്പെടുന്നു. ഇയ്യോബിന്റെ  പുസ്തകത്തിൽ മഴവെള്ളം മേഘങ്ങളിൽ നിറച്ചു വെച്ചിരിക്കുന്നു എന്ന് പറയുന്നു.മഹത്വത്തിന്റെ  അടയാളമായും മേഘത്തെ പറയുന്നുണ്ട്. സമുദ്രത്തിന്റെ  വസ്ത്രമായും മേഘം സൂചിപ്പിക്കപ്പെടുന്നു .പുറപ്പാട് പുസ്തകത്തിൽ മേഘം ദൈവത്തിന്റെ  സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത് ദൈവത്തെ ജനങ്ങളിൽനിന്ന് മേഘം മറച്ചുപിടിക്കുന്നു എന്നും പറയുന്നുണ്ട് .മേഘങ്ങൾ യഹോവയുടെ രഥമാണെന്നും മിശിഹായും അവന്റെ  ഭക്തന്മാരും സ്വർഗ്ഗത്തിലേക്ക് മേഘത്തിലൂടെ പ്രവേശിക്കുന്നു എന്ന് ബൈബിളിൽ പറയുന്നു .

മേഘങ്ങളെ കാണുമ്പോൾ പി കുഞ്ഞിരാമൻനായരുടെ കർക്കടക മാരിമേഘം വരുന്നുവെന്ന വരികൾ കെ പി അപ്പൻ ഓർത്തു .ഈ ലേഖനം കാർമുകിലിനുള്ള അർച്ചനാ ലേഖനം മാത്രമല്ല കാർമുകിലിനെക്കുറിച്ചുള്ള കിറുക്കുകൾ കൂടിയാണെന്നാണ് കെ പി അപ്പൻ പറയുന്നത്

No comments:

Post a Comment