Saturday, September 1, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-4 ഉതുപ്പാന്റെ കിണര്‍


ഉതുപ്പാന്‍ എന്ന മനുഷ്യന്‍ അനാഥനാണ്.അവനു ജീവിതാവശ്യങ്ങള്‍ കുറവാണ്.അവനെക്കൊണ്ടാവുന്ന ജോലി പകലന്തിയോളം ചെയ്യും.മറ്റുള്ളവരുടെ വേദന അയാളെ ദു:ഖിപ്പിക്കും.പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രസംഗത്തിനും അയാള്‍ സമയം കണ്ടെത്തി.ആ നഗരത്തിന്‍റെ മൂലയിലെ ഒരു തുണ്ട് ഭൂമി വാങ്ങി അതില്‍ കിണറ് കുഴിച്ചതും താന്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ടാണ്.എല്ലാവരും അയാളെ 'പ്രാന്തന്‍' എന്ന് വിളിച്ച് കളിയാക്കി.കിണര്‍ അടി താഴ്ന്നതോടെ ഉതുപ്പാന്റെ മടിശീലയുടെ നെല്ലിപ്പലകയും കണ്ടു.'ഇങ്ങോട്ടുവരുവിന്‍!!!!!!!!!!!!   !!!!!!ഇവിടെ ആശ്വസിക്കാം' എന്ന് രേഖപ്പെടുത്തി ഒരു കപ്പി കൊളുത്തി,തൊട്ടിയും കയറും ഇട്ടപ്പോള്‍ മകളുടെ വിവാഹം നടത്തിയ ധന്യത അയാള്‍ക്കുണ്ടായി.

പലരും അയാളെ പരിഹസിച്ചു.അയല്‍ക്കാരില്‍ പലരും അവിടെ നിന്ന് വെള്ളം കോരി.കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ചു.ഉതുപ്പാന്‍ രണ്ടുനേരം അവിടെ ചെന്ന് പരിസരം ശുചിയാക്കും.കല്‍ത്തൊട്ടി നിറയ്ക്കും.ആരെങ്കിലും വെള്ളം കുടിക്കുന്നത് കണ്ടാല്‍ അവന്റെ ഹൃദയം പുളകിതമാകും.

നഗരം വളര്‍ന്നു.പൌരക്ഷേമത്തെ രക്ഷിക്കുന്നതിലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലും നഗരസഭ ജാഗ്രത കാണിച്ചു.ശുദ്ധജല വിതരണത്തിനും മലിനജലവിസര്‍ജ്ജനത്തിനുമുള്ള പദ്ധതികള്‍  നടപ്പാക്കിയപ്പോള്‍ പണിക്കാര്‍ കിണറിന്റെ ചുറ്റുമതില്‍ പൊളിച്ചു.ഉതുപ്പാന്‍ പിറ്റേ ദിവസം അതിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

കുഴല്‍വെള്ളം നടപ്പിലായപ്പോള്‍ജലധാരകള്‍ മൂടണമെന്ന നിയമം വന്നു.ഉതുപ്പാന്റെ കിണറും നികത്തണം .അയാള്‍ അധികാരികളെ ചെന്ന് കണ്ടു.സര്‍ക്കാരില്‍ സങ്കടം ബോധിപ്പിച്ചു.തന്‍റെ പ്രാണനായ കിണര്‍ മൂടില്ലെന്ന്അയാള്‍ ശഠിചു.പലരും അയാളുടെ ബദ്ധപ്പാടിനു യാതൊരു വിലയും കൊടുത്തില്ല.കുഴല്‍വെള്ളം കിട്ടിയപ്പോള്‍ കിണറിന്റെ കാര്യം എല്ലാവരും മറന്നു.കിണറില്‍ കല്ലിട്ട് കളിക്കുന്ന കുട്ടികള്‍  മാത്രം മറന്നില്ല.കിണര്‍ മൂടിയില്ലെങ്കില്‍ കൊതുക് പെരുകും എന്നൊക്കെ പലരും അയാളെ ഉപദേശിച്ചു.

ആ വൃദ്ധന്‍ വേദനയാല്‍ ഉരുകി.കിണറു മൂടേണ്ട അവസാന ദിനവും കഴിഞ്ഞു.ഉതുപ്പാന്‍ കിണറ്റുകരയില്‍ ചെന്ന് അവിടെ ശുചിയാക്കി.വലംവച്ചു.ലോകോപകാരത്തിനു താന്‍ കണ്ട മാര്‍ഗ്ഗം...പുണ്യവസ്തു...ആ കിണര്‍ തന്‍റെ കൈകൊണ്ട് നികത്തുക എന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ല.അയാള്‍ ആ കിണറ്റുമതിലില്‍ കയറി.അയാളുടെ തൊണ്ട വരണ്ടു.ഹൃദയം തമ്പേറടിച്ചു.ആ തെളിനീര്‍ അയാളെ മാറോടണച്ചു.ആ കിണര്‍ ഉതുപ്പാന്റെ രഹസ്യത്തെ വിശ്വസ്തതയോടെ ഗോപനം ചെയ്തു.

ന്ത്രവല്‍ക്കരണം മനുഷ്യന്‍റെ വൈകാരികമുഖത്തിനേല്‍പ്പിച്ച പരുക്കാണ് നാമിവിടെ കാണുന്നത്.
[ പാവപ്പെട്ടവരോട് സമൂഹത്തിന്‍റെ അവഗണന ഉതുപ്പാനെ വിഷമിപ്പിക്കുന്നുണ്ട്.എന്ത് ജോലി ചെയ്യാനും ഉതുപ്പാന് മടിയില്ല.സഹജീവികളോട് ഒടുങ്ങാത്ത സ്നേഹം.ആരെങ്കിലും വെള്ളം കുടിക്കുമ്പോള്‍ ഉതുപ്പാന് തോന്നുന്ന സന്തോഷം നിസ്സാരമായിരുന്നില്ല .കിണര്‍ ഉതുപ്പാന് മകളുടെ സ്ഥാനത്തായിരുന്നു.]
ലിങ്ക്
കാരൂര്‍ നീലകണ്‌ഠപ്പിള്ള

7 comments:

താഴ്‌വാരം said...

waooo.... gd story

Unknown said...

Polich

Unknown said...

മനുഷ്യൻ എന്ന് സധൈര്യം വിളിക്കാൻ സാധിക്കുന്ന കഥാപാത്രം......

Unknown said...

സൂപ്പർ

Unknown said...

Adipwli story

Unknown said...

Nalla kada

Unknown said...

Gooooddd

Post a Comment