Friday, September 3, 2021

കുപ്പിവളകൾ - സാറാ തോമസ്

 

 സാറാതോമസ് 

       സാറാതോമസിന്റെ  ഹൃദയസ്പർശിയായ കഥയാണ് കുപ്പിവളകൾ. കണ്ണമ്മ എന്ന പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് കഥ ഇതൾവിരിയുന്നത്. അന്ധയായ കണ്ണമ്മയുടെ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കഥയിൽ പറയുന്നത്.പ്രതീക്ഷിക്കാൻ കൂടുതലായി അവൾക്ക് ഒന്നുമില്ല. അവളുടെ ജീവിതത്തിലേക്ക് കുപ്പിവളകൾ അതിഥികളായി എത്തുമ്പോൾ ഒത്തിരി സന്തോഷമുഹൂർത്തങ്ങളാണ് അവൾക്ക് സമ്മാനിക്കപ്പെടുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം അന്ധയായ കണ്ണമ്മയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കഥാപാത്രമാണ് .അനാഥാലയത്തിൽ വിശിഷ്ടാതിഥികൾ ഓരോരുത്തരായി വരിക പതിവുണ്ട്. തങ്ങളെ പ്രദർശന വസ്തുക്കളെ പോലെനിർത്തുന്ന മനോഭാവത്തെ  ചെറുക്കാൻ അവൾക്ക് സാധിക്കുന്നില്ല."ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ "എന്ന് പറഞ്ഞാണ് സിസ്റ്ററമ്മ അതിഥികളുടെ മുന്നിൽ തന്നെ പരിചയപ്പെടുത്തുന്നത് .കാഴ്ചയുള്ള മേരിയും ലിസയും സേതുവും ഒക്കെ പറയുന്നതൊന്നും തനിക്ക് മനസിലാകാത്തത് കാഴ്ചയില്ലാത്തതുകൊണ്ടാണെന്ന് കണ്ണമ്മ തിരിച്ചറിയുന്നുണ്ട്.


      ദേവു ചേച്ചി മാത്രമാണ് കൈവെള്ളയിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടുവിരൽ കൊണ്ട് വരച്ച്  തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .അതിഥികൾ വന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നല്കി. മുൻപ് വന്ന ഒരു അതിഥി ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിച്ച കാര്യം കണ്ണമ്മ ഓർത്തു .എല്ലാവർക്കും പുതിയ വസ്ത്രം എന്നു പറഞ്ഞാൽ അത് വളരെ സന്തോഷമാണ്. തന്നെ സംബന്ധിച്ചാണെങ്കിൽ കുളിച്ചു മാറ്റിയുടുക്കാൻ പറ്റിയ വസ്ത്രം എന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ആകുന്നില്ല. ഇപ്രാവശ്യം തങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ  കൊണ്ടുവന്ന ആളുകളെക്കുറിച്ച്  ലിസി പറഞ്ഞു .അവരുടെ കൂടെ ഒരു നല്ല സുന്ദരിക്കുട്ടി ഉണ്ട് .കയ്യിൽ നിറയെ കുപ്പിവളകൾ ഉണ്ടെന്നും പറഞ്ഞു .കുപ്പിവളകൾ എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പള്ളിയിൽ കുർബാന സമയത്തുള്ള മണികിലുക്കം പോലെ കിലുങ്ങുന്ന ഒരു വസ്തു എന്നാണ് കണ്ണമ്മയുടെ ധാരണ.  കുപ്പിവളകളെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ദേവുചേച്ചിയാണ്. മഴ പാത്തിയിൽ കൂടി പെയ്തപ്പോൾ അവൾ കൈ വീണ്ടും വെളിയിലേക്ക് നിവർത്തി .അപ്പോൾ തന്റെ  കൈത്തടത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി. 


   സിസ്റ്ററമ്മ പറഞ്ഞു റോസി മോൾ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് .കൈനീട്ടിക്കൊടുക്കാൻ  പറഞ്ഞു.അവൾ കൈനീട്ടിക്കൊടുത്തപ്പോൾ കൈത്തണ്ടയിൽ കലപില കൂട്ടുന്ന കുപ്പിവളകൾ ഇടുകയാണ് എന്ന് മനസ്സിലായി.മണികിലുക്കം പോലെ കൗതുകമുണർത്തുന്ന ശബ്ദം അവൾ കേട്ടു .മനസ്സിൽ സന്തോഷത്തിന്റെ  രോമാഞ്ചം വന്നു .അത് ശരീരം മൊത്തം പടർന്നു കയറുകയാണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖം ആകെ സന്തോഷംകൊണ്ട് തുളുമ്പി .അവൾ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയിരുന്നു.മനസ്സിന്റെ നന്മ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. അത് ജീവിതത്തിന് സൗന്ദര്യം നൽകും .


   കണ്ണമ്മയുടെ ലോകം .ശബ്ദങ്ങളുടേതുമാത്രമാണ് കുപ്പിവളകളുടെ  കിലുക്കം അവളുടെ ജീവിതത്തിൽ വളരെ സന്തോഷം നിറയ്ക്കുന്നു .അവളുടെ ജീവിതം പ്രത്യാശാഭരിതമായി മാറുന്നു. കുപ്പിവളകൾ എന്ന ശീർഷകം അതിന്റെ  കലമ്പലുകളിലൂടെ കണ്ണമ്മയുടെ അനുഭവ ലോകവുമായി ഈ കഥയെ ബന്ധിപ്പിക്കാൻ സഹായകമാകുന്നു. കുപ്പിവളകൾ എന്ന കഥ വായിക്കപ്പെടേണ്ടത് കണ്ണമ്മയോടുള്ള സഹാനുഭൂതി എന്ന നിലയിലല്ല .അവളോട് കാണിക്കുന്ന സന്മനസ്സിൽ നിന്നുണ്ടായ സൗന്ദര്യം എന്ന നിലയിലാണ്.മനസ്സിന്റെ ആഹ്ലാദമാണ് സൗന്ദര്യം .മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന നന്മയെക്കുറിച്ചാണ് കഥയിൽ പറയുന്നത്. നന്മയും ആഹ്ലാദവും   ജീവിതത്തെ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ശബ്ദം എന്നതുപോലെ സ്പർശവും കണ്ണമ്മയുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നുണ്ട് .അങ്ങനെ ശബ്ദത്തിന്റേയും സ്പർശത്തിന്റേയും ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന  കണ്ണമ്മയുടെ മാനസിക സൗന്ദര്യത്തിന്റെ ആവിഷ്കാരമാണ് കുപ്പിവളകൾ


 ഹെലൻ കെല്ലർ -അവതരണം -ആൻഡ്രിയ  റീത്ത 

വിൽമ റുഡോൾഫ്-അവതരണം-ശ്രേയ  ബെൻ  സുരേന്ദ്രൻ 


സ്റ്റീഫൻ  ഹോക്കിങ് -അവതരണം-മാനസ്  കെ .എസ് 



       നിക്ക് -അവതരണം - ഹെലൻ 


 ബീഥോവൻ -അവതരണം -അനുപമ

No comments:

Post a Comment