Sunday, March 21, 2021

ആസ്വാദനക്കുറിപ്പ് -യുദ്ധത്തിന്റെ പരിണാമം -കുട്ടികൃഷ്ണമാരാർ

 

     നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട മഹാഭാരത കഥയെ പുതിയ രീതിയിൽ പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത് രചിച്ച കൃതിയാണ് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം. അതിൽ നിന്നെടുത്ത ഒരു ഭാഗമാണ് യുദ്ധത്തിന്റെ പരിണാമം .വ്യാസ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മന:ശാസ്ത്രപരമായി നിരൂപണം ചെയ്തുകൊണ്ട് മാരാർ രചിച്ച കൃതിയാണ് ഭാരതപര്യടനം.

 ഭാരതയുദ്ധം രണ്ടു ചേരിക്കാരും തമ്മിൽ ഉടമ്പടി പ്രകാരമാണ് നടത്തിയത് .യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ട് കക്ഷികളും പണ്ടത്തെപ്പോലെ പരസ്പരം ഇഷ്ടത്തോടെ പ്രവർത്തിക്കണം, യുദ്ധം തുടങ്ങിയാൽ ആനപ്പുറത്തിരിക്കുന്നവർ ആനപ്പുറത്തിരിക്കുന്നവരോടും കുതിരപ്പുറത്ത് ഇരിക്കുന്നവർ കുതിരപ്പുറത്തിരിക്കുന്നവരോട്  മാത്രമേ യുദ്ധം ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രായം ഉള്ളവരോട് അറിയിച്ചിട്ട് മാത്രമേ എതിർക്കാവൂ. ഓർക്കാതെ ഇരിക്കുന്നവരോട് യുദ്ധം ചെയ്യരുത് .യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞവരേയും ആയുധം തീർന്നവരേയും കൊല്ലരുത് . ആന ,കുതിര, തേരാളികൾ ഇവരെ ഉപദ്രവിക്കരുത് .സ്വന്തം മികവുകൊണ്ടാണ് എതിരാളിയുടെ കുറവുകൊണ്ടല്ല യുദ്ധം ജയിക്കേണ്ടത്. ഇതായിരുന്നു കരാർ.

യുദ്ധം തുടങ്ങിയ ദിവസം ഇതൊക്കെ പാലിക്കപ്പെട്ടു. പിന്നീട് വല്ലപാടുമാണ് അധർമ്മ യുദ്ധത്തിലൂടെ പാണ്ഡവർ കൗരവരെ തോൽപ്പിച്ചത്. പാണ്ഡവർ ആഘോഷത്തോടെ കൂടാരങ്ങളിലേക്ക് പോയി . ദുര്യോധനനെ കാണാനായി സഞ്ജയൻ അവിടെ എത്തി. പാമ്പിനെ പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ കോപം നിറച്ചു കൊണ്ട്  ദുര്യോധനൻ ഇങ്ങനെ പറഞ്ഞു.. "ഭീഷ്മരും ദ്രോണരും എല്ലാം ഉണ്ടായിരുന്നിട്ടും ഞാൻ ഇനി നിലയിലായി .എന്നെ കടുംകൈ ചെയ്താണ് പാണ്ഡവർ  ഈ നിലയിലാക്കിയത്. അധർമ്മം കൊണ്ട് ജയിച്ചിട്ട് ആർക്കും സന്തോഷിക്കാൻ സാധിക്കുകയില്ല .എൻ്റെ മാതാപിതാക്കളോട് പറയണം ശത്രുക്കളെ തോൽപ്പിച്ചു തന്നെയാണ് ഞാൻ അവസാനിക്കുന്നത് എന്ന് :ഉറങ്ങുമ്പോൾ ഓർക്കാപ്പുറത്ത് കൊല്ലും പോലെയാണ് എന്നെ അവർ കൊന്നതെന്ന് മാതാപിതാക്കളോട് പറയണം. അശ്വാത്ഥാമാവിനോടും കൃതവർമ്മാവിനോടും കൃപരോടും പാണ്ഡവരെ വിശ്വസിച്ചു പോകരുത് എന്ന് പറയണമെന്നും അറിയിച്ചു.എന്റെ  സഹോദരി ദുശ്ശള അവളുടെ ഭർത്താവും സഹോദരന്മാരും മരിച്ചത് കേട്ട് ഏതവസ്ഥയിൽ ആയിരിക്കുമോ ആവോ ?മക്കളുടെയും അവരുടെ മക്കളുടെയും ഭാര്യമാരോട് കൂടി എന്റെ  അച്ഛനും അമ്മയും എങ്ങനെ കഴിഞ്ഞുകൂടുമോ ആവോ? എന്റെ  ഭാര്യയും തൻ്റെ  ഭർത്താവും മകനും മരിച്ചതിനാൽ പെട്ടെന്നുതന്നെ മരിച്ചുപോകും. ഞാനീ സമന്ത പഞ്ചകത്തിൽക്കിടന്ന് മരിക്കുന്നത് കൊണ്ട് ശാശ്വത ലോകങ്ങൾ നേടും."

 അപ്പോൾ അവിടെ എത്തിച്ചേർന്ന കൃപരോടും കൃതവർമാവിനോടും ദുര്യോധനൻ ഇങ്ങനെ പറഞ്ഞു .രാജാവായിരുന്നിട്ടും ഞാൻ വീണു ഞാൻ തോറ്റോടിയിട്ടില്ല. കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് .അശ്വത്ഥാമാവിന് ഇത് കണ്ട് സഹിക്കാൻ സാധിച്ചില്ല .
"ആ ദുഷ്ടൻമാർ ക്രൂരത കാട്ടി എന്റെ  അച്ഛനെ കൊന്നു .അതിനേക്കാൾ എനിക്ക് സങ്കടമുണ്ട് താങ്കളുടെ ഈ അവസ്ഥ കണ്ടപ്പോൾ . സർവ്വ പാഞ്ചാലരേയും വാസുദേവൻ കാൺകെത്തന്നെ കാലനൂർ പൂകിക്കണം എന്ന് പറഞ്ഞു .അപ്പോൾ തന്നെ ദ്രോണരുടെ പുത്രനെ സേനാപതിയായി അഭിഷേചിക്കാനുള്ള കാര്യങ്ങളെല്ലാം  ചെയ്തു.

ദുര്യോധനൻ ക്രൂരമായ മരണത്തിലും വിലപിക്കാത്ത മനസ്സുള്ളവനാണ് .ശത്രുവിനോട് അവജ്ഞയുണ്ട് .ചതിച്ചവരോടുള്ള കോപവും സഹതാപവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം. ജീവിതത്തിൽ പലതും ചെയ്യാനും നേടാനും കഴിഞ്ഞിട്ടുള്ള സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിനുണ്ട് .ചതിച്ചവർ തോൽക്കുകയും താൻ ജയിക്കുകയും ചെയ്തു എന്ന മനോഭാവം അദ്ദേഹത്തിനുണ്ട് .വിധിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഏക സഹോദരി ദുശ്ശളയെക്കുറിച്ച് വ്യസനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ  ഹൃദയം മനസ്സിലാക്കാൻ സാധിക്കും. സ്വർഗ്ഗപ്രാപ്തിയിൽ ഉറച്ച വിശ്വാസമുണ്ട് .ഏറ്റവും നല്ല മരണമാണ് തനിക്ക് കിട്ടിയതെന്ന് ആത്മവിശ്വാസമുണ്ട് .സ്വപ്രത്യയസ്ഥൈര്യം അദ്ദേഹത്തിന്റെ  എടുത്തുപറയേണ്ട സ്വഭാവമാണ്. മരണ വേദനയിൽ പുളയുമ്പോഴും അദ്ദേഹത്തിൻ്റെ വീരത്വം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ അവസ്ഥയിൽ പോലും അദ്ദേഹത്തിന്റെ  തലയിൽ ചവിട്ടുവാൻ ആർക്കും കാൽ പൊങ്ങുകയില്ല .

കൃപർ, കൃതവർമ്മാവ് ,അശ്വത്ഥാമാവ് ഇവർ പാണ്ഡവരുടെ പാളയത്തിൽ എത്തി .താൻ ഒരു കാലനെന്ന  പോലെ പ്രവർത്തിക്കുമെന്ന് ദ്രൗണി പറഞ്ഞു .ധൃഷ്ടദ്യുമ്നൻ ഒരു വലിയ മെത്തയിൽ യാതൊരു ഭയവും ഇല്ലാതെ കിടക്കുകയാണ്. കൃഷ്ണൻ പാണ്ഡവരെയെല്ലാം ഓഘവതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയിരുന്നു .ദ്രൗണി ധൃഷ്ടദ്യുമ്നനെ ചവിട്ടി ഉണർത്തി. തന്നെ ശാസ്ത്രം കൊണ്ട് കൊല്ലണം എന്ന് ആവശ്യപ്പെട്ടു. ഗുരുഘാതികൾക്ക് കുലപാംസന, ലോകങ്ങളില്ല എന്ന് ദ്രൗണി പറഞ്ഞു .എന്നിട്ട് അയാളുടെ മർമ്മങ്ങളിൽ വിരലമർത്തി കഥ കഴിച്ചു. രാത്രിയിലെ ശബ്ദം കേട്ട് ചെകുത്താനാണ്  കൊല നടത്തുന്നത് എന്നുറപ്പിച്ച് ആളുകൾ അനങ്ങാതെ കിടന്നു.ദ്രൗണി മറ്റു പാളയങ്ങളിലേക്ക് പോയപ്പോൾ  ആകെ ബഹളമായി. എല്ലാവരെയും അയാൾ വെട്ടിവീഴ്ത്തി .ദ്രൗപതിയുടെ അഞ്ചു പുത്രന്മാരെയും വയറു പൊളിച്ചും കൈവെട്ടിയും തലയറുത്തും വായിൽ വാൾ കടത്തിയും മറ്റും അയാൾ കഥ കഴിച്ചു .ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നുകഷ്ണമാക്കിയിട്ടു. ഓടുന്ന മനുഷ്യരെ  കണ്ട്പകച്ചു പായുന്ന ആനകൾ ആളുകളെ ചവിട്ടിയരച്ചു. കൂടാരമാകെ നിലവിളിയായി. ഒടുവിൽ ആ നിലവിളി നേർത്തു മൂളലായ് ഞരക്കമായി .പിന്നീട് അടങ്ങി .നിശബ്ദമായ പാളയത്തിലേക്ക് കടന്നുചെന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അതുപോലെതന്നെ ആളുകൾ കൊല്ലപ്പെട്ടപ്പോൾ നിശബ്ദമായ പാളയത്തിൽ നിന്ന് അവർ പുറത്തേക്ക് പോയി.ദുര്യോധനനോട് നടന്ന കാര്യം എല്ലാം ഒരു അറിയിച്ചു. ദുര്യോധനന് സന്തോഷമായി. അയാൾ പ്രാണൻ വെടിഞ്ഞു.

 വേദവ്യാസൻ ദുര്യോധനനെ സുയോധനൻ എന്നും പറയുന്നുണ്ട്. ഒരു യുദ്ധകഥയും യുദ്ധവീരന്മാരുടെ പരാക്രമം വർണ്ണിക്കാനല്ല മറിച്ച് യുദ്ധം വരുത്തി വയ്ക്കുന്ന ദുരന്തം എടുത്ത് കാണിക്കാൻ വേണ്ടിയാണ് രചിക്കപ്പെടുന്നത് .യുധിഷ്ഠിരൻ തങ്ങളുടെ മക്കളെല്ലാം വധിക്കപ്പെട്ടത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. സമുദ്രം താണ്ടി സമ്പാദ്യവും കൊണ്ടുവന്ന കച്ചവടക്കാർക്ക്  തങ്ങളുടെ നിധി കൈത്തോട്ടിൽ വെച്ച് മുങ്ങിപ്പോയ അവസ്ഥയിലായി . ദ്രൗപദിയും ഇത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. ദ്രൗണിയെ കൊന്നില്ലെങ്കിൽ താൻ ജീവൻ ഉപേക്ഷിക്കുമെന്ന് ദ്രൗപദി ശപഥം ചെയ്തു .ദ്രൗണിയുടെ തലയിലുള്ള ചൂഢാമണി  യുധിഷ്ഠിരന്റെ ശിരസ്സിൽ അണിയണം എന്ന് അവൾ പറഞ്ഞു.

 ഭീമൻ നകുലനെ തേരാളിയാക്കി തേരിലേറ്റി യാത്രപുറപ്പെട്ടു.കൃഷ്ണൻ യുധിഷ്ഠിരനോട് പറഞ്ഞു. ദ്രോണർ ബ്രഹ്മശിരോസ്ത്രം തൻ്റെ പുത്രന് നൽകിയിട്ടുണ്ട്. അവൻ ക്രൂരനായതു കൊണ്ട് ഭീമൻ അപകടത്തിൽ പെടുമെന്നും നമുക്ക് അവിടേക്ക് പോകാം എന്നും പറഞ്ഞു. ദ്രൗണി വ്യാസന്റെ അടുത്തുചെന്നു. ഭീമനെതിരെ ബ്രഹ്മശിരസ്സ് പ്രയോഗിക്കാനുറച്ചു. കൃഷ്ണൻ അർജ്ജുനനോടും ദ്രോണർ പഠിപ്പിച്ച അസ്ത്രം പ്രയോഗിക്കാൻ പറഞ്ഞു. ഈ രണ്ട് ശാസ്ത്രങ്ങൾക്ക് നടുവിൽ നാരദനും വേദവ്യാസനും അഗ്നിയെപ്പോലെ വന്നുനിന്നു .അർജുൻ അവരെ കണ്ട ഉടനെ തന്നെ അസ്ത്രത്തെ പ്രതിസംഹരിച്ചു ,ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാത്തതു കൊണ്ട് ദ്രൗണി പ്രതിസംഹരിച്ചാൽ അവൻ്റെയും കൂട്ടുകാരുടെയും തല അത് തെറിപ്പിച്ചു കളയും .അതുകൊണ്ട് അവന് അത് തിരിച്ചെടുക്കാൻ കഴിഞ്ഞില്ല .ആ ബ്രഹ്മശിരോസ്ത്രം രാഷ്ട്രത്തിൽ വീണാൽ 12 കൊല്ലം മഴ പെയ്യി അതുകൊണ്ട്  പ്രതി സംഹരിക്കാൻ അവർ ആവർത്തിച്ചു  പറഞ്ഞു.ചൂഢാമണിയും കൊടുക്കാൻ പറഞ്ഞു. "പാണ്ഡവർ നേടിയ എല്ലാത്തിനേക്കാളും ഈ രത്നം ഏറ്റവും വിലപ്പെട്ടതാണെന്ന് ദ്രൗണി പറഞ്ഞു. എന്നാലും ഭഗവാൻ പറഞ്ഞതുകൊണ്ട് അത് അവർക്ക് കൊടുത്തേക്കാം എന്നു പറഞ്ഞു .എങ്കിലും അർജുനന്റെ പുത്രവധുവായ ഉത്തരയുടെ ഗർഭസ്ഥ ശിശുവിലേക്ക് താൻ അസ്ത്രം പ്രയോഗിക്കുമെന്ന് ദ്രൗണി പറഞ്ഞു .അപ്പോൾ ഭഗവാൻ പറഞ്ഞു, "ആ ഗർഭം ചാപിള്ളയായാലും അത് ദീർഘായുസ് നേടും. ഒരു ഗർഭസ്ഥശിശുവിനെ കൊല്ലാൻ ശ്രമിച്ച നിനക്ക്  ശാപം കിട്ടണം. മൂവായിരത്തിയാണ്ടോളം കാലം എവിടേയും അറിയപ്പെടാതെ ഭൂമിയിൽ അലഞ്ഞു നടക്കും.വിജന പ്രദേശങ്ങളിൽ തെണ്ടിനടക്കും. നിനക്ക് എല്ലാ രോഗങ്ങളും പിടിപെടും. ചോരയും ചലവും ഒലിപ്പിച്ചിക്കൊണ്ട് നീ എവിടെയും നടക്കും. നീ കൊല്ലാൻ ശ്രമിച്ച പരീക്ഷിത്ത് കൗരവവംശത്തിന്റെ രാജാവായിരിക്കും."

 ദ്രൗണി പാണ്ഡവർക്ക് ചൂഢാമണി കൊടുത്തു അവരെല്ലാം നോക്കിനിൽക്കേ കാടുകയറി .ശപിക്കപ്പെട്ടവൻ എന്ന വാക്ക് എല്ലാ അർത്ഥത്തിലും പറയുകയാണെങ്കിൽ അത് അശ്വത്ഥാമാവിനെക്കുറിച്ചാണ്. അയാൾ ചിരഞ്ജീവികളിൽ പ്രമുഖനാണ്. ആയിരത്തോളം കൊല്ലം എല്ലാ രോഗങ്ങളും പിടിപെട്ട് എല്ലാ വിജന പ്രദേശങ്ങളിലും കൊടുങ്കാടുകളിലും അലയുന്ന അയാൾ വേദവ്യാസനോടൊപ്പം സർവ്വ മനുഷ്യരിലും കുടികൊള്ളുന്നു .സ്നേഹംകൊണ്ട് ഒന്നാനായരെപ്പോലും ഇങ്ങനെയുള്ള മനുഷ്യർ തെറ്റിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരം വളർന്ന് യുദ്ധങ്ങളായി മാറുന്നു. തനിക്കുള്ള അനർഘമായ രത്നം പൊയ്പോയാലും മറ്റുള്ളവരെ നശിപ്പിക്കുക എന്ന വാശിയായി നിലനിൽക്കുന്ന പക എന്ന മനുഷ്യ ശാപം അതിന്റെ പ്രതിനിധിയാണ്. അശ്വത്ഥാമാവ് എന്നചെകുത്താൻ .അവനെ എപ്പോഴും എവിടെയും  കരുതിയിരുന്നു കൊള്ളുക ഐശ്വര്യത്തേയും ചേട്ടയേയും ഭഗവതിയായി കണ്ട സംസ്കാരമാണ് ഭാരതസംസ്കാരം. അതുകൊണ്ടാണ് വ്യാസനേയും അശ്വാത്ഥാമാവിനെയും ചിരഞ്ജീവിയായി വാഴ്‌ത്തുന്നു

                                                              ഭാഗം 1

                                   


                                                                   ഭാഗം 2

     

No comments:

Post a Comment