Sunday, March 21, 2021

വിശ്വരൂപം_ ലളിതാംബിക അന്തർജനം

 

                                          ലളിതാംബിക അന്തർജനം 

                      

                                  ദൃശ്യാവിഷ്ക്കാരം 


           ലളിതാംബിക അന്തർജനത്തിന്റെ  സമ്പൂർണ്ണകഥകളിൽ നിന്നെടുത്ത ഒരു കഥയാണ് വിശ്വരൂപം. മിസ്സിസ് തലത്തിലിന്റെ  ജീവിതത്തിലെ പല ഏടുകളാണ് ഈ കഥയിൽ വിഷയമാകുന്നത് .സ്നേഹബന്ധങ്ങളുടെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും ഈ കഥയിൽ കാണാം. മാഡം തലത്ത്  അമ്മയായി പരിണമിക്കുമ്പോൾ അതിലൂടെ ജീവിതത്തിന്റെ  വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്
.ജീവിതാനുഭവങ്ങൾ കഥാനായികയെ സ്വയം പാകപ്പെടുത്തുകയായിരുന്നു.മിസ്റ്റർ സുധീർ മിസ്സിസ് തലത്തിനെ അന്വേഷിച്ചാണ് പട്ടണത്തിന്റെ  ഒഴിഞ്ഞ ഭാഗത്തുള്ള വഴിയിലൂടെ കടന്ന് തുളസിത്തറയുള്ള ഒരു വീട്ടിൽ എത്തിച്ചേർന്നത്. ഒരു താപസിയെപ്പോലുള്ള വൃദ്ധയെയാണ് അദ്ദേഹം കണ്ടത്. താൻ മിസ്സിസ് തലത്ത് താമസിക്കുന്ന വീടന്വേഷിച്ച് വന്നതാണ് .അവർ ഇവിടെയുണ്ടോ എന്ന് അയാൾ ചോദിച്ചു. അപ്പോഴാണ് വന്നിരിക്കുന്നത് സുധീർ ആണെന്ന് അവർക്ക് മനസ്സിലായത് .കരഞ്ഞുകൊണ്ട് അവർ കെട്ടിപ്പിടിച്ചു.  രണ്ടുപേർക്കും പ്രിയപ്പെട്ട മിസ്റ്റർ തലത്തിനെ  ഓർത്താണ് അവർ കരഞ്ഞത് .സ്ഥലം മാറ്റം കിട്ടി ലോകത്തിന്റെ  പല ഭാഗങ്ങളിലും കറക്കമായിരുന്നതിനാലാണ് എനിക്ക് വരാൻ സാധിക്കാതിരുന്നത് എന്ന്  സുധീർ അറിയിച്ചു.രൂപംകൊണ്ട് രണ്ടുപേർക്കും മനസ്സിലായിരുന്നില്ല. സ്വരം കൊണ്ടാണ് അവർ തിരിച്ചറിഞ്ഞത്. കാലം വരുത്തിയ മാറ്റങ്ങളാണതിനു കാരണം. അവരുടെ ഭർത്താവ് മരിച്ചു. കുട്ടികളെല്ലാം അവരവരുടെ തിരക്കിലാണ്.

 അവർക്ക് ചക്രവർത്തിനിയുടെ ജന്മമാണ്  എന്ന് സുധീറിന് തോന്നി. കാരണം അവർ ആരുടെയും മുന്നിൽ തല കുനിക്കില്ല. തന്റെ  അച്ഛനേക്കാൾ മിസ്റ്റർ തലത്തിനോട് തനിക്ക് സ്നേഹം ഉണ്ടായിരുന്നു എന്ന് സുധീർ അറിയിച്ചു .രമേഷ്, രവി,ആശ, പ്രേമ എന്നീ മക്കൾ സുഖമായി ഓരോ നാടുകളിൽ കഴിയുന്നു എന്ന മിസ്സിസ് തലത്ത് അറിയിച്ചു .ഞാൻ ഇതിനേക്കാളും മോശമായ വീട്ടിലാണ് ജനിച്ചുവളർന്നത് എന്ന്  മിസ്സിസ് തലത്ത് പറഞ്ഞു
 

പണ്ട് ലണ്ടനിലും ന്യൂയോർക്കിലും വെച്ച് കണ്ട മാഡം തലത്തിനെ സുധീർ ഓർത്തുപോയി .സംഭാഷണത്തിലെ രസികതയും തലയുയർത്തിപ്പിടിച്ചുള്ള നടത്തവും ആംഗ്യചലനങ്ങളുമെല്ലാം ഒരു വട്ടം കണ്ടാൽ പിന്നെ മറക്കില്ല .അവരെ എല്ലാ ചടങ്ങുകളിലും വച്ച് 'ഭാരതീയ സ്ത്രീത്വത്തിന്റെ അംബാസഡർ 'എന്നാണ് എല്ലാവരും വിളിക്കുന്നത് .ഒരു മഹാറാണിയുടെ അന്തസ്സുണ്ടായിരുന്നു അവർക്ക് .നമുക്ക് അഞ്ചാമതൊരു കുട്ടി ഉണ്ടായിരിക്കുന്നു 'എന്നാണ് മിസ്റ്റർ തലത്ത്  സുധീറിനെ ആദ്യമായി പരിചയപ്പെടുത്തിയത്.അവരുടെ കുട്ടികൾ നാലുപേരും അന്നും നാല് സ്ഥലങ്ങളിൽ ഹോസ്റ്റലുകളിലും ബോർഡിങ്ങുകളിലുമായാണ് താമസിച്ചിരുന്നത്.ഒഴിവിന് വല്ലപ്പോഴും വരും. മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചു എന്ന് മാത്രം. അവർ കുട്ടികൾക്ക് പാല് കൊടുത്തിട്ടില്ല .താരാട്ടുപാടി ഉറക്കിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോൾ ശാസിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. ആലങ്കാരികമായി മാത്രം ചിലപ്പോൾ അവർ ഉമ്മ  വയ്ക്കും .പാശ്ചാത്യ രീതിയിലുള്ള ചലനങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. പൗരസ്ത്യ സംസ്കാരം അവർ മറന്നുപോയിരുന്നു.

ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ കാപ്പിയും നെയ്യപ്പവും മലരുമായി  മിസ്സിസ് തലത്ത്നടന്നുവന്നു.അതെല്ലാം താൻ പാകം ചെയ്തതാണെന്ന് സുധീറിനോട് പറഞ്ഞു. ഈ കാപ്പിക്ക് ഇതുവരെയും മാഡം തന്ന കാപ്പികളേക്കാൾ  രുചിയുണ്ട് എന്ന് സുധീർ പറഞ്ഞു .സ്വന്തം കൈകൊണ്ട് താൽപര്യത്തോടെ പാകപ്പെടുത്തി ആർക്കും ഞാൻ ഇതുവരെയും കൊടുത്തിട്ടില്ല എന്ന് അവർ തല കുനിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.

 തന്റെ  ഭർത്താവ് വീട്ടിലുള്ളവരെക്കുറിച്ച് എത്ര സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പറഞ്ഞിരുന്നത് എന്ന് മിസ്സിസ് തലത്ത് ഓർത്തു. ഭാരത സ്ത്രീകൾ  വളരെ ഭാഗ്യം ഉള്ളവർ ആണ് എന്നും അവർ കൊടുക്കാൻ മാത്രമേ പഠിച്ചിരുന്നുള്ളൂ എന്നും ഡോക്ടർ എപ്പോഴും പറയുമായിരുന്നു.ഇപ്പോഴാണ് അദ്ദേഹം പറഞ്ഞതിനർത്ഥം തനിക്ക് മനസ്സിലായത് എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .ന്യൂയോർക്കിൽ  താമസസ്ഥലത്തിന് മുന്നിലുള്ള പാർക്കിൽ വന്നിരിക്കുന്ന ഒരു പാവം വൃദ്ധനെ തനിക്ക് വെറുപ്പായിരുന്നു .അയാൾ പോലും 'നിങ്ങൾ ഇന്ത്യക്കാർ അച്ഛനമ്മമാരെ ദൈവത്തെ പോലെ വിചാരിക്കുന്നു എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ 'എന്ന് ചോദിച്ചത്  ഓർക്കുന്നു എന്ന് മിസ്സിസ് തലത്ത് പറഞ്ഞു .അപ്പോൾ ആ വിദേശി 'ഞാൻ ഇന്ത്യയിൽ ജനിക്കാൻ ആഗ്രഹിക്കുന്നു ഇന്ത്യ എത്ര നല്ല നാടാണെന്ന്' തന്നോട് പറഞ്ഞതായും അവർ ഓർത്തു. താൻ ഒരിക്കലും തന്റെ അമ്മയെ അവസാനകാലത്ത് കണ്ടില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് കൊടുത്തതല്ലേ നേടാൻ പറ്റുകയുള്ളൂ എന്നും വളരെ സങ്കടത്തോടെ അവർ പറഞ്ഞു.
കാലത്തിനനുസരിച്ച് എല്ലാവരും മാറ്റത്തിന് വിധേയമാണെന്ന് സുധീർ ആശ്വസിപ്പിച്ചു. ഡോക്ടർ തലത്ത് എപ്പോഴും തന്നോട് പറയുമായിരുന്നു ,ഡോളി ഇല്ലെങ്കിൽ താൻ വെറും നിഴൽ മാത്രമാണെന്ന്.  എല്ലാ പ്രശ്നങ്ങളും അവളുടെ ചിരിയിൽ  മാഞ്ഞു പോകുന്നു എന്ന് ഡോക്ടർ പറയുമായിരുന്നു എന്ന കാര്യം സുധീർ ഓർമ്മിച്ചു.
 തന്റെ  ഭർത്താവിനു വേണ്ടി മാത്രം രൂപപ്പെടുത്തിയതായിരുന്നു തന്റെ  ജീവിതമെന്നും അതിൽ മറ്റാർക്കും ഇടമില്ലായിരുന്നു എന്നും അവർ പറഞ്ഞു. തന്റെ  മക്കൾ ഭംഗി വാക്കിന് അവരുടെ കൂടെ നിൽക്കാൻ പറയുന്നുണ്ട്. പിന്നീട് അവർക്ക് അത് ഒരു ഭാരമായി  വന്നേക്കാം. ആരുടെയും ആശ്രിതയായി ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന്  അവർ പറഞ്ഞു.അവരുടെ അഭിമാനബോധവും നിശ്ചയദാർഢ്യവും കണ്ട സുധീറിന് അവരോട് കൂടുതൽ ബഹുമാനം തോന്നി .തനിക്ക് വിമാനത്താവളത്തിൽ എത്തേണ്ട സമയമായെന്നും അതുകൊണ്ട് പോകണം എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു .'ഡോക്ടർ തലത്തിലിന്റെയൊപ്പം മാഡം തലത്ത് മരിച്ചുപോയി ഇത് അമ്മയാണ് .താഴത്തു കുഞ്ഞിക്കുട്ടിയമ്മ .അങ്ങനെ പറഞ്ഞാലേ നാട്ടുകാർ അറിയൂ' എന്ന് മിസ്സിസ് തലത്ത് അറിയിച്ചു.

'ഒരു കാര്യം ഓർക്കണം. നിന്റെ  വരാൻപോകുന്ന ഭാര്യയോട് കുട്ടികളെ ബോർഡിങ്ങിൽ അയക്കരുത് എന്നും ആയയെ വെക്കരുതെന്നുംഅമ്മ തന്നെ വളർത്തണമെന്നും ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണമെന്നും അങ്ങനെ ചെയ്തെങ്കിൽ മാത്രമേഅമ്മ കുട്ടികളുടെ ഭാഗവും കുട്ടികൾ അമ്മയുടെ ഭാഗമായി തോന്നുകയുള്ളു: എന്നും  മിസ്സിസ് തലത്ത് ഉപദേശിച്ചു. ഇത് കേട്ടപ്പോൾ യഥാർത്ഥത്തിൽ അയാൾ ഞെട്ടി .'വാർദ്ധക്യത്തിൽ ഓർമ്മകൾ മാത്രമേ നമുക്ക് അവകാശപ്പെട്ടതായി ഉണ്ടാവുകയുള്ളൂ 'എന്ന്  പറഞ്ഞു .'നിന്റെ മനസ്സിലെങ്കിലും ഞാൻ ജീവിക്കണം 'എന്നും പറഞ്ഞു .
സുധീർ പടിയിറങ്ങുമ്പോൾ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ മാഡം തലത്തിലിനേയോ സാമൂഹികപ്രവർത്തകയേയോ അല്ല മറിച്ച് ഒരു അമ്മയെയാണ് കണ്ടത്. മിസ്സിസ് തലത്തിൽ നിന്നും അമ്മയായുള്ള  മാറ്റം എന്തുയർച്ചയായിരുന്നു !എന്തൊരു അഭിമാനമായിരുന്നു ആ മുഖത്ത്! ആ  അമ്മ ഭാഗ്യവതി ആണെന്നും അവസാനമായെങ്കിലും ഈ സ്ത്രീയുടെ വിശ്വരൂപം കണ്ടു എന്നും അയാൾ സന്തോഷത്തോടെ ഓർത്തു
 ഒരു സ്ത്രീയുടെ മഹത്ത്വം മാതൃത്വത്തിന്റെ
നിറവിലാണെന്നാണ് ഈ കഥ  വിളിച്ചോതുന്നത്.

No comments:

Post a Comment