Friday, March 26, 2021

ഞാൻ കഥാകാരനായ കഥ -ആസ്വാദനക്കുറിപ്പ് - എസ് കെ പൊറ്റക്കാട്


 ജീവിതാവസ്ഥകൾ സർഗ്ഗപ്രതിഭകളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിൽ നിന്നാണ് സാഹിത്യം ജനിക്കുന്നത് .സാഹിത്യരചനയെ  സംബന്ധിക്കുന്ന സുപ്രധാനമായ സത്യമൂന്നിപ്പറയുകയാണ് ഞാൻ കഥാകാരനായ കഥ എന്ന എഴുത്തനുഭവത്തിലൂടെ എസ്  കെ പൊറ്റക്കാട് .നോവലിസ്റ്റും കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ അദ്ദേഹം അനേകം ദേശങ്ങളിൽ ജീവിതാവസ്ഥകൾ അടുത്തറിയുകയും സ്വന്തം രചനകളിലൂടെ പകർന്നു നൽകുകയും ചെയ്തു. അനുഭവങ്ങൾ ഹൃദയാവർജകമായ ചിത്രീകരിക്കുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കി .അത് മനംമാറ്റത്തിന് കാരണമാകും.

എസ് കെ പൊറ്റക്കാട് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ചെറുകഥകൾ എഴുതുവാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് എസ് കെ പൊറ്റക്കാട് പറയുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഒരു വൃദ്ധമാതാവ് തന്റെ
 മകനെ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഒരു ഉദ്യോഗസ്ഥനാക്കി .അയാൾ മറ്റൊരു ഉദ്യോഗസ്ഥയിൽ അനുരക്തനായി. അകലെ ഒരിടത്ത് ഭാര്യയുമൊത്ത് ജീവിക്കുകയാണ് .നിസ്സഹായയായ അമ്മ തന്റെ മകന്റെ
  മനസ്സിളക്കാൻ വേണ്ടി വിദ്യാർത്ഥിയായ കെ പൊറ്റക്കാടിനോട്  കത്തെഴുതാൻ ആവശ്യപ്പെട്ടു .അതെഴുതുമ്പോൾ അവർ ഇങ്ങനെ പറയുമായിരുന്നു. അവന് വയറുനിറയെ ഉണ്ണാൻ വേണ്ടി ഞാൻ പട്ടിണി കിടന്നതും അവന്  സ്കൂളിലേക്ക് "ഷ്കൂറ് പെട്ടി "വാങ്ങിക്കാൻ പൊൻപണം തൂക്കി വിറ്റതും  ഓർമ്മയുണ്ടോ എന്ന് ചോദിക്കൂ. ഇപ്പോൾ അവന് എന്നെ ഇഷ്ടമല്ല. എന്നെ "കുoം"പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. ഇതെല്ലാം അവനെ മനസ്സിലാക്കാൻ വേണ്ടി എഴുതിയയയ്ക്കണം എന്ന് പറഞ്ഞു .ദൈവത്തെ മറന്ന് കളിക്കേണ്ട എന്നും പറയാൻ ആവശ്യപ്പെട്ടു .എന്നാലും തന്റെ  പുത്രനോട് അമ്മയ്ക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല.ആ വൃദ്ധയോട് വിദ്യാർത്ഥിയായ കെ പൊറ്റക്കാടിന് വളരെ സഹതാപം തോന്നി. അങ്ങനെ അവർ പറഞ്ഞതിനപ്പുറം ഭാവന ചേർത്ത് മകന്  തുടരെത്തുടരെ കത്തുകൾ എഴുതാൻ തുടങ്ങി ..കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യ അറിയാതെ അയാൾ  തന്റെ  അമ്മയ്ക്ക്  പണം അയച്ചു തുടങ്ങി. ഞാൻ എഴുതിയ കത്ത് വായിച്ചാണ് ആ മകന് മനംമാറ്റം വന്നത് എന്നത് എസ് കെ പൊറ്റക്കാടിന് വളരെ അഭിമാനം തോന്നിയ സംഭവമാണ് .ഒരു നാൾ അമ്മയെ കാണാൻ വന്നപ്പോൾ ആരാണ് അമ്മയ്ക്ക് ഈ കത്തെഴുതി തന്നത് എന്ന് മകൻ അമ്മയോട് ചോദിച്ചു .അപ്പോൾ മകനോട് ഒരു ഷ്കോൾ കുട്ടിയാണ് എഴുതുന്നതെന്ന് പറഞ്ഞതായും അറിഞ്ഞു .അപ്പോൾ അഭിമാനബോധം ഉച്ചകോടിയിൽ എത്തി.സന്തോഷം പൂർണ്ണമായനുഭവിക്കുന്നതിനു മുമ്പ് തന്നെ ആ സ്ത്രീ മരണമടഞ്ഞു
 തന്റെ  കഥാരചനയിൽ ആദ്യത്തെ ഗുരുനാഥ എന്നാണ് എസ് കെ പൊറ്റക്കാട്  ആ സ്ത്രീയെക്കുറിച്ച് പറയുന്നത് .ആ മകന് അമ്മ എഴുതിയ കത്തുകളാണ് തന്റെ  ആദ്യകാല ചെറുകഥകൾ എന്നും അദ്ദേഹം പറയുന്നു .ഒരു വൃദ്ധമാതാവിന്റെ അവസാന കാലത്തെ ആഗ്രഹം സാധിക്കുവാൻ തനിക്ക് ആയല്ലോ എന്നത് എസ് കെ പൊറ്റക്കാടിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് .വർഷങ്ങൾക്കുശേഷം ആ മകനെ ഒരു നാൾ കോഴിക്കോട് വച്ച് കണ്ടുമുട്ടി അയാൾ തന്റെ  ഭാര്യയെ ഉപേക്ഷിച്ചെന്നും കുട്ടികൾ തന്നോടൊപ്പമാണെന്നും എസ് കെ പൊറ്റക്കാടിനോട് പറഞ്ഞു .പണ്ട് തന്റെ അമ്മയ്ക്ക് കത്തെഴുതി കൊടുത്ത ആ സ്കൂൾ കുട്ടിയാണ് മുൻപിൽ ഉള്ളതെന്ന് ആ മനുഷ്യൻ അറിഞ്ഞില്ല .അപ്പോൾ സഹതാപവും ചിരിയും വന്നു. മനസ്സുരുകി മരിച്ച മാതാവിന്റെ  ജീവിതകഥകൾ കേട്ടപ്പോഴാണ് സഹതാപം വന്നത്. ചിരി വന്നത്  ഭാര്യയുടെ നടപടി ദൂഷ്യം കണ്ടുപിടിക്കാൻ ആ മണ്ടന് പതിനേഴു കൊല്ലം കാത്തിരിക്കേണ്ടി വന്നല്ലോ എന്നോർത്താണ്.

No comments:

Post a Comment