Sunday, November 6, 2011

നാടിന്‍ ചരിതം

 എളങ്കുന്നപ്പുഴ ....ഒഴുകുന്നു 

സദാ ഇളകി ക്കൊണ്ടിരിക്കുന്ന ഒരു പുഴ പോലെ തോന്നുമാറായിരുന്നു ഇവിടെ കടല്‍ ഈ സ്വഭാവം കൊണ്ടാണ് ഇളംകുന്നപ്പുഴയെന്ന പേര് വന്നത്. വൈപ്പിന്‍ കരയുടെ  തെക്കെ അറ്റത്ത്  കിടക്കുന്ന ഒരു ഗ്രാമം  ആണ്  എളങ്കുന്നപ്പുഴ  .1/1/1962  ഇല്‍ ഈ പഞ്ചായത്ത് രൂപീകരിച്ചു.പഴയകാല തുറമുഖം  ആയിരുന്നു മാലിപ്പുറം .ബോംബെയില്‍ നിന്ന് ഉപ്പു ഈ തുറമുഖത്തേക്ക്‌ കൊണ്ടുവന്നിരുന്നു .ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു നിലവറകള്‍ ഉണ്ടായിരുന്നു .മാലിപ്പുറത്തു ഉണ്ടായിരുന്ന വലിയ കൊടിമരത്തിലെ  കൊടികള്‍ കാട്ടിയും വലിയ വിളക്ക്‌ തെളിയിച്ചും  ആണ്  കപ്പലുകള്‍ക്ക് ദിശാ ബോധം നല്‍കിയിരുന്നത്. 1503 -ഇല്‍ കോഴിക്കോട് 1 സാമൂതിരി കൊച്ചിയെ ആക്രമിച്ചപ്പോള്‍   പരിക്ക്  പറ്റിയ രാജാവും കൂട്ടരും ഇളംകുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആണ് അഭയം പ്രാപിച്ചത്.ക്ഷേത്രത്തില്‍ രക്തം ചിന്തേണ്ടതില്ലയെന്നു തീരുമാനിച്ചു സാമൂതിരി കോഴിക്കോട്ടേയ്ക്ക്  മടങ്ങി.1762 മുതല്‍ അഞ്ചര  ദേശത്തിന്‍റെയും ഭരണം തിരുവിതാംകൂറിനു ആയിരുന്നു .1965 -ഇല്‍  ക്ഷേത്രം അധികാരം കൊച്ചി രാജാവിന് കിട്ടി. എളങ്കുന്നപുഴ  എന്ന്‍ ഇന്നു  അറിയപ്പെടുന്ന സ്ഥലത്തായിരുന്നു കൊച്ചികോവിലകത്തു നിന്ന് അഞ്ചര ദേശങ്ങളുടെയും   ചുങ്കം പിരിക്കുന്നതിന് എത്തിയിരുന്നത്. 1917-ഇല്‍ സഹോദരന്‍ അയ്യപ്പന്‍  ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം ഓച്ചന്തുരുത്തിലും ഉണ്ടായി .അയിത്തത്തിന് എതിരായ പാല്യം  ക്ഷേത്ര വഴിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിന് നല്ല സ്ഥാനം ഉണ്ടായിരുന്നത്.



No comments:

Post a Comment