Monday, September 6, 2021

ഫോട്ടോഗ്രാഫി ദിനം -2021-വിദ്യാരംഗം കലാസാഹിത്യവേദി -ഓഗസ്റ്റ് 19


 

ആഗോള കടുവദിനം 2021


   പത്താം ക്ലാസ്സ്ആഗോള കടുവദിനാഘോഷം   
                                            

വിദ്യാരംഗം കലാസാഹിത്യവേദി- സ്കൂൾതല വാർത്താവായന മത്സരം


                                          സ്കൂൾതല വാർത്താവായന മത്സരം 

സംഗീതദിനം 2021


                                                       സംഗീതദിനം 2021

ലഹരി വിരുദ്ധദിനം -വിമുക്തി ക്ലബ് 2021


                                                                     ലഹരി വിരുദ്ധദിനം 

അധ്യാപകദിനം 2021

പത്താംക്ലാസ്സ് 
അധ്യാപകദിനാഘോഷം 

Friday, September 3, 2021

കുപ്പിവളകൾ - സാറാ തോമസ്

 

 സാറാതോമസ് 

       സാറാതോമസിന്റെ  ഹൃദയസ്പർശിയായ കഥയാണ് കുപ്പിവളകൾ. കണ്ണമ്മ എന്ന പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് കഥ ഇതൾവിരിയുന്നത്. അന്ധയായ കണ്ണമ്മയുടെ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കഥയിൽ പറയുന്നത്.പ്രതീക്ഷിക്കാൻ കൂടുതലായി അവൾക്ക് ഒന്നുമില്ല. അവളുടെ ജീവിതത്തിലേക്ക് കുപ്പിവളകൾ അതിഥികളായി എത്തുമ്പോൾ ഒത്തിരി സന്തോഷമുഹൂർത്തങ്ങളാണ് അവൾക്ക് സമ്മാനിക്കപ്പെടുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം അന്ധയായ കണ്ണമ്മയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കഥാപാത്രമാണ് .അനാഥാലയത്തിൽ വിശിഷ്ടാതിഥികൾ ഓരോരുത്തരായി വരിക പതിവുണ്ട്. തങ്ങളെ പ്രദർശന വസ്തുക്കളെ പോലെനിർത്തുന്ന മനോഭാവത്തെ  ചെറുക്കാൻ അവൾക്ക് സാധിക്കുന്നില്ല."ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ "എന്ന് പറഞ്ഞാണ് സിസ്റ്ററമ്മ അതിഥികളുടെ മുന്നിൽ തന്നെ പരിചയപ്പെടുത്തുന്നത് .കാഴ്ചയുള്ള മേരിയും ലിസയും സേതുവും ഒക്കെ പറയുന്നതൊന്നും തനിക്ക് മനസിലാകാത്തത് കാഴ്ചയില്ലാത്തതുകൊണ്ടാണെന്ന് കണ്ണമ്മ തിരിച്ചറിയുന്നുണ്ട്.


      ദേവു ചേച്ചി മാത്രമാണ് കൈവെള്ളയിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടുവിരൽ കൊണ്ട് വരച്ച്  തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .അതിഥികൾ വന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നല്കി. മുൻപ് വന്ന ഒരു അതിഥി ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിച്ച കാര്യം കണ്ണമ്മ ഓർത്തു .എല്ലാവർക്കും പുതിയ വസ്ത്രം എന്നു പറഞ്ഞാൽ അത് വളരെ സന്തോഷമാണ്. തന്നെ സംബന്ധിച്ചാണെങ്കിൽ കുളിച്ചു മാറ്റിയുടുക്കാൻ പറ്റിയ വസ്ത്രം എന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ആകുന്നില്ല. ഇപ്രാവശ്യം തങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ  കൊണ്ടുവന്ന ആളുകളെക്കുറിച്ച്  ലിസി പറഞ്ഞു .അവരുടെ കൂടെ ഒരു നല്ല സുന്ദരിക്കുട്ടി ഉണ്ട് .കയ്യിൽ നിറയെ കുപ്പിവളകൾ ഉണ്ടെന്നും പറഞ്ഞു .കുപ്പിവളകൾ എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പള്ളിയിൽ കുർബാന സമയത്തുള്ള മണികിലുക്കം പോലെ കിലുങ്ങുന്ന ഒരു വസ്തു എന്നാണ് കണ്ണമ്മയുടെ ധാരണ.  കുപ്പിവളകളെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ദേവുചേച്ചിയാണ്. മഴ പാത്തിയിൽ കൂടി പെയ്തപ്പോൾ അവൾ കൈ വീണ്ടും വെളിയിലേക്ക് നിവർത്തി .അപ്പോൾ തന്റെ  കൈത്തടത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി. 


   സിസ്റ്ററമ്മ പറഞ്ഞു റോസി മോൾ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് .കൈനീട്ടിക്കൊടുക്കാൻ  പറഞ്ഞു.അവൾ കൈനീട്ടിക്കൊടുത്തപ്പോൾ കൈത്തണ്ടയിൽ കലപില കൂട്ടുന്ന കുപ്പിവളകൾ ഇടുകയാണ് എന്ന് മനസ്സിലായി.മണികിലുക്കം പോലെ കൗതുകമുണർത്തുന്ന ശബ്ദം അവൾ കേട്ടു .മനസ്സിൽ സന്തോഷത്തിന്റെ  രോമാഞ്ചം വന്നു .അത് ശരീരം മൊത്തം പടർന്നു കയറുകയാണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖം ആകെ സന്തോഷംകൊണ്ട് തുളുമ്പി .അവൾ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയിരുന്നു.മനസ്സിന്റെ നന്മ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. അത് ജീവിതത്തിന് സൗന്ദര്യം നൽകും .


   കണ്ണമ്മയുടെ ലോകം .ശബ്ദങ്ങളുടേതുമാത്രമാണ് കുപ്പിവളകളുടെ  കിലുക്കം അവളുടെ ജീവിതത്തിൽ വളരെ സന്തോഷം നിറയ്ക്കുന്നു .അവളുടെ ജീവിതം പ്രത്യാശാഭരിതമായി മാറുന്നു. കുപ്പിവളകൾ എന്ന ശീർഷകം അതിന്റെ  കലമ്പലുകളിലൂടെ കണ്ണമ്മയുടെ അനുഭവ ലോകവുമായി ഈ കഥയെ ബന്ധിപ്പിക്കാൻ സഹായകമാകുന്നു. കുപ്പിവളകൾ എന്ന കഥ വായിക്കപ്പെടേണ്ടത് കണ്ണമ്മയോടുള്ള സഹാനുഭൂതി എന്ന നിലയിലല്ല .അവളോട് കാണിക്കുന്ന സന്മനസ്സിൽ നിന്നുണ്ടായ സൗന്ദര്യം എന്ന നിലയിലാണ്.മനസ്സിന്റെ ആഹ്ലാദമാണ് സൗന്ദര്യം .മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന നന്മയെക്കുറിച്ചാണ് കഥയിൽ പറയുന്നത്. നന്മയും ആഹ്ലാദവും   ജീവിതത്തെ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ശബ്ദം എന്നതുപോലെ സ്പർശവും കണ്ണമ്മയുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നുണ്ട് .അങ്ങനെ ശബ്ദത്തിന്റേയും സ്പർശത്തിന്റേയും ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന  കണ്ണമ്മയുടെ മാനസിക സൗന്ദര്യത്തിന്റെ ആവിഷ്കാരമാണ് കുപ്പിവളകൾ


 ഹെലൻ കെല്ലർ -അവതരണം -ആൻഡ്രിയ  റീത്ത 

വിൽമ റുഡോൾഫ്-അവതരണം-ശ്രേയ  ബെൻ  സുരേന്ദ്രൻ 


സ്റ്റീഫൻ  ഹോക്കിങ് -അവതരണം-മാനസ്  കെ .എസ് 



       നിക്ക് -അവതരണം - ഹെലൻ 


 ബീഥോവൻ -അവതരണം -അനുപമ

കൊടിയേറ്റം _അടൂർ ഗോപാലകൃഷ്ണൻ

 

അടൂർ ഗോപാലകൃഷ്ണൻ 

    കാലത്തേയും ദേശത്തേയും അതിർവരമ്പുകളില്ലാതെ ആസ്വദിക്കാൻ പറ്റുന്ന ജനപ്രിയ കലയാണ് സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥയിലെ ഒരു ഭാഗമാണ് പാഠഭാഗം. 1978 ഇൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊടിയേറ്റം. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടി. സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥ .കൊടിയേറ്റത്തിന്റെ തിരക്കഥയാണ് പാഠഭാഗം.ശങ്കരൻകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ കൊടിയേറ്റം ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന ചലച്ചിത്രമാണ് .അലസവും ആഹ്ലാദകരമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാക്കാനാകാതെ പോവുകയും ഒടുവിൽ താനും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിഷ്കളങ്കനായ കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി .അയാളുടെ മനസ്സു നിറയെ നന്മയാണ്. ലോറി ക്ലീനറായി ജോലി ചെയ്യുന്ന ശങ്കരൻകുട്ടി ഭാര്യയെയും കുഞ്ഞിനെയും കാണാനായി വരുന്ന ഭാഗമാണ് പാഠഭാഗം ചർച്ചചെയ്യുന്നത് .

  കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരിക്കുന്നു.ശങ്കരൻകുട്ടി വീട്ടിലേക്ക് വരുന്നതും ശാന്തമ്മയെ കാണുന്നതുമായ രംഗം ഉദാഹരണം.ഏറെ വൈകാരികമായ രംഗങ്ങൾ പോലും അടൂർ ഗോപാലകൃഷ്ണൻ അതിന്റെ പൂർണ്ണതയിൽ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ കുഞ്ഞിനെ കാണുമ്പോൾ ശങ്കരൻകുട്ടിയിൽ ഉണ്ടാകുന്ന പുഞ്ചിരി ഏറെ സ്നേഹസാന്ദ്രമാണ്. പൊതുവേ കുഞ്ഞുങ്ങളോട്  ഇഷ്ടമുള്ള ശങ്കരൻകുട്ടി തന്റെ കുഞ്ഞിനെക്കാണുമ്പോൾ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. 

 നദിയുടെ അരികിൽ  നിൽക്കുന്ന കുഞ്ഞിനെ നോക്കാത്തത് കൊണ്ട് കുഞ്ഞിന്റെ അമ്മയെ ശകാരിക്കുന്ന രംഗത്തും ശങ്കരൻകുട്ടിക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും പ്രകടമാണ് .താനൊരു പിതാവാണെന്ന ഉത്തരവാദിത്വബോധത്തിലേക്ക് വളർന്ന ശങ്കരൻകുട്ടിക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിലുള്ള നൊമ്പരമുണ്ട്. അത് അവർ നോട്ടങ്ങളിൽ മാത്രം ഒതുക്കുന്നു. പറയാതെ പോകുന്ന മൗനങ്ങളും  ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. തീവ്രമായ ഭാവങ്ങളെ അതിന്റെ പൂർണ്ണതയിൽ ചിത്രീകരിക്കാനുള്ള കഴിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രകടമാണ്ശങ്കരൻകുട്ടി നടന്നു നീങ്ങുമ്പോൾ പറമ്പിൽ എവിടെയോ വിരഹ വേദനയുടെ പ്രതീകമെന്നോണം പശു അമറുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പശ്ചാത്തല രംഗത്തിലെ ശബ്ദങ്ങൾ പോലും മനോഹരമായി സംയോജിപ്പിച്ചുകൊണ്ട് സിനിമയെ ക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കൊടിയേറ്റം തിരുത്തുന്നു. 

  പച്ചയായ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്കാരമായി സിനിമ മാറുന്നു. ശങ്കരൻകുട്ടിയായി അഭിനയിച്ച ഭരത്ഗോപി ഓരോ നിമിഷവും ശങ്കരൻകുട്ടിയായി ജീവിക്കുകയായിരുന്നു.നിലനിൽക്കുന്ന ധാരണകളെ തകർത്ത സിനിമയാണിത്. മലയാള സിനിമയുടെ മാറ്റത്തെ അടയാളപ്പെടുത്തിയ സിനിമയാണ്. പച്ചയായ ഗ്രാമീണതയുടെ പ്രത്യേകതയെ തനിമയോടെ ആവിഷ്കരിക്കുകയാണ് കൊടിയേറ്റം എന്ന സിനിമ. കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്ന  ശങ്കരൻ കുട്ടിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതാണ് തിരക്കഥയുടെ പ്രമേയം സൂക്ഷ്മമായ ആവിഷ്കാരങ്ങളാണ് അടൂർ സിനിമയെ വ്യതസ്തമാക്കുന്നത് .പറയാതെ പറയുന്ന മൗനങ്ങളും അർഥഗർഭമായനോട്ടങ്ങളും കഥാഗതിയെ സമ്പന്നമാക്കുന്നു.  നിലവിലുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവികമായ അവതരണം കൊടിയേറ്റത്തെ വ്യത്യസ്തമാക്കുന്നു സന്ദർഭങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. യോജിച്ച പശ്ചാത്തലം ഒരുക്കുന്നു. ശബ്ദദൃശ്യ സാധ്യതകളുടെ സംയോജനം വളരെ ഗംഭീരമായിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയം, ക്യാമറയുടെ സ്ഥാനം ഇവ ഈ സിനിമയുടെ പ്രത്യേകതയാണ്.മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങൾ, ഭാഷാപ്രയോഗങ്ങൾ ഇവ ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവും മികവുറ്റതാക്കാൻ കഴിയുന്നു . അലസമായി ജീവിച്ച ഗ്രാമീണ നന്മയുള്ള കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ചുരുളഴിയുന്നത്.


                                       

                            കൊടിയേറ്റം-പാഠഭാഗം -യുട്യൂബ് ലിങ്ക് 

                             

 ഭരത് ഗോപി 

Thursday, September 2, 2021

എണ്ണ നിറച്ച കരണ്ടി

പൗലോ  കൊയ്‌ലോ


            പൗലോ കൊയ്‌ലോയുടെ ലോക പ്രസിദ്ധ നോവലായ" ദ ആൽകെമിസ്റ്റ്" എന്നതിലെ  ഒരു ഭാഗമാണ് എണ്ണ നിറച്ച കരണ്ടി. ഈ ലോകത്തിലെ സൗഭാഗ്യങ്ങളും സുഖങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിൽ ഉണ്ടായിരിക്കണം അതാണ് സന്തോഷത്തിന്റെ  രഹസ്യം. ഈ ഗുണപാഠമാണ് ഈ നോവലിന്റെ  ഉള്ളടക്കം.ഒരു സ്വപ്ന ദർശനത്തിന്റെ  പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയ ബാലൻ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവലിൽ ചിത്രീകരിക്കുന്നത്. സാന്റിയാഗോ  കണ്ടുമുട്ടിയ ഒരു വൃദ്ധൻ പറഞ്ഞ കഥയാണ് പാഠഭാഗം.

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് അറിഞ്ഞു വരാൻ ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചു. നാൽപ്പതു ദിവസം അലഞ്ഞുനടന്ന അവൻ ജ്ഞാനിയുടെ കൊട്ടാരം കണ്ടു പിടിച്ചു. അവൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ സ്ഥലവും അനുഭവവുമാണ് അവിടെ ഉണ്ടായിരുന്നത്. ജ്ഞാനിയൊരു മഹർഷി ആയിരുന്നില്ല. കൊട്ടാരത്തിൽ എല്ലാവരും ഉത്സവലഹരിയിൽ ആയിരുന്നു. ഒരു മേശപ്പുറത്ത് രുചികരമായ വിഭവങ്ങൾ, മറ്റൊരു സ്ഥലത്ത് ഗാനമേള, കച്ചവടക്കാർ വന്നു പോകുന്നു ,ആളുകൾ സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്നു .ജ്ഞാനി ഓരോരുത്തരോടും സംസാരിച്ചു നിൽക്കുന്നു. ജ്ഞാനിയോട് സംസാരിക്കാൻ രണ്ടുമണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. രണ്ടു തുള്ളി എണ്ണ നിറച്ച കരണ്ടി കയ്യിൽ പിടിച്ച് കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു വരാൻ ജ്ഞാനി അവനോട് പറഞ്ഞു. എന്നാൽ എണ്ണ തുളുമ്പാതെ സൂക്ഷിച്ചു നടന്നതുകൊണ്ട് കൊട്ടാരത്തിലെ ഭംഗി ആസ്വദിക്കാൻ അവന്കഴിഞ്ഞില്ല .ഊണുമുറിയിലെ തിരശ്ശീലയെക്കുറിച്ചും പൂന്തോട്ടത്തെക്കുറിച്ചും ഗ്രന്ഥപ്പുരയെക്കുറിച്ചും ചോദിച്ചപ്പോൾ ഒന്നും പറയാൻ അവനു സാധിച്ചില്ല.വീണ്ടും കൊട്ടാരത്തിലെ സൗന്ദര്യം നന്നായി കണ്ടു വരാൻ ജ്ഞാനി അവനോട് ആവശ്യപ്പെട്ടു .ഇത്തവണ ഉദ്യാനത്തിലെ പൂക്കളും ചിത്രപ്പണികളും എല്ലാം അവൻ നന്നായി ആസ്വദിച്ചു .എന്നാൽ കരണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരുന്നു .ആ ജ്ഞാനി അവനെ ഉപദേശിച്ചു .ഈ ലോകത്തിലെ സുഖങ്ങളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചു കൊള്ളൂ. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിൽ ഉണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠം അവന്റെ മനസ്സിൽ പതിഞ്ഞു .അവൻ ത ന്റെ ശ്രദ്ധ മൊത്തം സ്വന്തം ആട്ടിൻ കൂട്ടത്തിൽ മേൽ തന്നെ പതിപ്പിച്ചു.

മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് ഈ പാഠഭാഗത്തിൽ പറയുന്നത്. ഓരോരുത്തർക്കും സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യങ്ങളും സംസ്കാരവുമൊക്കെ മനസ്സിലുണ്ടാകണം. എങ്കിൽ മാത്രമേ യഥാർത്ഥ സന്തോഷം സാധ്യമാകൂ. ഭ്രമിപ്പിക്കുന്ന പുറം കാഴ്ചകളിലും സുഖങ്ങളിലും മുഴുകുമ്പോഴും മനസ്സിലെ നന്മയുടെ വെട്ടം സൂക്ഷിക്കുക.കൊന്നപ്പൂവിനെപോലുള്ള വിശുദ്ധിയും പ്രതീക്ഷയും മനസ്സിൽ കരുതി വെക്കുക.

                 

                                           ദൃശ്യാവിഷ്ക്കാരം-എണ്ണ നിറച്ച കരണ്ടി

                                       

                                                            പുറന്താൾക്കുറിപ്പ് 


                                       

                                  ദി  ആൽക്കെമിസ്റ്റ് 

    

ആ വാഴവെട്ട് -പൊൻകുന്നം വർക്കി

 

പൊൻകുന്നം വർക്കി 

            പൊൻകുന്നം വർക്കിയുടെ ആ വാഴ വെട്ട് എന്ന കഥയിലെ മർക്കോസ്  ഒരു യഥാർത്ഥ കൃഷിക്കാരനാണ്. കൃഷി അദ്ദേഹത്തിന് ജീവിതമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം എന്നറിയാവുന്ന ഒരു നല്ല കൃഷിക്കാരനാണ് മർക്കോസ്. എല്ലുകളുന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർദ്ധ നഗ്നമായ ശരീരവും ഒറ്റനോട്ടത്തിൽത്തന്നെ അയാളെ ഒരു കൃഷിക്കാരനാണെന്ന് വിളിച്ചു പറയും.വാഴയ്ക്ക് രോഗം പിടിച്ചതിനാൽ കൃഷിക്കാരനായ മർക്കോസ് ചേട്ടന്റെ  വാഴത്തോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ വെട്ടാൻ അധികാരം ആജ്ഞാപിച്ചു.അതിൽ ആ കൃഷിക്കാരൻ ഒത്തിരിയേറെ പ്രയാസം അനുഭവിച്ചു .

     മർക്കോസ് ചേട്ടൻ ഒരു ഫലിത പ്രിയനായിരുന്നു .താൻ കുടിക്കുന്ന കഞ്ഞിയിൽ പുഴുക്കൾ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ നർമ്മം കലർത്തിയാണ് .പ്രാണായാമപടുക്കളായ മുനിമാർ ജലത്തിനു മുകളിൽ ഉറങ്ങുന്നത് പോലെയാണ്  അരിക്കൂട്ടങ്ങൾ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതെന്നാണ് മർക്കോസ് ചേട്ടൻ പറയുന്നത്. നല്ല ഒരു നോമ്പുകാലത്ത് കഞ്ഞി വെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത് എന്ന് പറയുന്നു. കാരണം കഞ്ഞിയിൽ പുഴുവും ഉണ്ടല്ലോ പുഴു ഒരിക്കലും സസ്യഭക്ഷണം അല്ലല്ലോ.

       വാഴകൾക്ക് രോഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല എന്ന നിലപാടാണ് മർക്കോസ് ചേട്ടന് .വാഴ വെട്ടിക്കളഞ്ഞില്ലെങ്കിൽ വെട്ടുന്ന കൂലിയും താൻ തന്നെ കൊടുക്കേണ്ടിവരും എന്നോർത്തപ്പോൾ അയാൾക്ക് സങ്കടവും അരിശവും വന്നു.കണ്ണിൽ ചോരയില്ലാത്ത നിയമത്തെ മർക്കോസ് ചേട്ടൻ പലതും പറഞ്ഞ് പഴിക്കുന്നുണ്ട്.തെങ്ങിനും രോഗം ഉണ്ടല്ലോ ?പലതും കാറ്റു വീണിരിക്കുന്നു പ്ലാവും ചീത്തയായി .മണ്ണു പോലും ചീത്തയായി. കപ്പയും മോശമായി എന്നുവിചാരിച്ച് ഈ മണ്ണെല്ലാം നശിപ്പിച്ചാൽ മതിയോ ?തെങ്ങ് വെട്ടിയാൽ മതിയോ ?അങ്ങനെയാണെങ്കിൽ ആശുപത്രി വേണ്ടല്ലോ ?അസുഖം വന്നാൽ എല്ലാവരെയും അങ്ങ് കൊന്നാൽ മതിയല്ലോ എന്നാണ് മർക്കോസ് ചേട്ടൻ ഉറക്കെ ചോദിച്ചത്.അയാൾ കണ്ട സ്വപ്നം വരെ കർഷകർക്ക് സുന്ദരമായ ഒരു ഭാവി ഉണ്ടാകും എന്നതായിരുന്നു. 

     കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആളാണ് മർക്കോസ് അതിൽ അയാൾക്ക് നല്ല ആത്മവിശ്വാസമുണ്ട് .മാവിൻ പൂ വിരിയുന്നതും, പരാഗണം നടക്കേണ്ടതും  പകൽ സമയത്താണ്, പരാഗരേണുക്കൾ വഹിക്കുന്ന ചെറിയ പ്രാണികൾ രാത്രി എത്താതെ വരുന്നതുകൊണ്ട്, പരാഗണം നടക്കാതെ, പരാഗണ സമയം കഴിഞ്ഞതുകൊണ്ട്, സൂര്യൻ വരുമ്പോഴേക്കും കൊഴിഞ്ഞു പോവുന്നു.ചന്ദ്രന്റെ നിലാവ് കണ്ടപ്പോൾ പൂക്കൾ സൂര്യന്റെ വെളിച്ചം ആണെന്ന് വിചാരിച്ചാണ് വിടർന്നത്. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനവും അയാൾ അറിഞ്ഞു.വാഴകൾ വെട്ടുന്നത് തന്റെ  പൗലോസിനേയും ജോണിനേയും രാഹേലിനേയും ഒക്കെ വെട്ടിക്കളയുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.മനുഷ്യനോടുള്ള സ്നേഹം പോലെ ഓരോ കൃഷിക്കാരനും തന്റെ  കൃഷിയെ സ്നേഹിക്കുന്നു .വെട്ടരിവാൾ ഉപയോഗിച്ചുള്ള ആദ്യത്തെ വെട്ട് വാഴപ്പിണ്ടി കഷ്ണത്തിൽ പിന്നിട്ട ശേഷം മാർക്കോസിന്റെ  ഇടതു കാൽ മുട്ടിൽ ചെന്നു കൊണ്ടു .അയാൾ വീണു .പണ്ട് അയാൾ ആ വാഴച്ചുവട്ടിൽ ഒഴിച്ചത് ജലവും വിയർപ്പുതുള്ളികളും മാത്രമാണ്. ഇന്നയാൾ തന്റെ  കണ്ണുനീർത്തുള്ളികളും അവയ്ക്ക് നൽകി .തന്റെ  പിതാവ് വീണു കിടക്കുന്ന കാഴ്ച മകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. "എന്റെ  പിതാവിനും രോഗമുണ്ട് അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക "എന്നാണ് മകൾ പറഞ്ഞ്‌ കരയുന്നത്.അവൾ പറഞ്ഞത് ഒരു മരംകേറിയുടെ   തർക്കുത്തരമായാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്.

കൃഷിയാണ് തന്റെ  ജീവിതമായി മർക്കോസ് കണ്ടത്. സസ്യങ്ങളെ മക്കളായി കണ്ടു

യൂട്യൂബ്  ലിങ്ക് -ഷോർട്ട് ഫിലിം  ജി  എച്ച്  എസ് എസ് തട്ടത്തുമല 
                           യൂട്യൂബ്  ലിങ്ക് -സാകേതം ഇടപ്പള്ളി