Showing posts with label പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 3. Show all posts
Showing posts with label പത്താം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 3. Show all posts

Sunday, March 21, 2021

ആസ്വാദനക്കുറിപ്പ് -ആത്മാവിന്റെ വെളിപാടുകൾ - പെരുമ്പടവം ശ്രീധരൻ

 

     പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ്സ്കിയുടെ ജീവിതം അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ എഴുതിയ ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ പത്താം അധ്യായമാണ് ആത്മാവിന്റെ  വെളിപാടുകൾ. ഭാര്യയുടേയും  ചേട്ടന്റേയും മരണം ഏൽപ്പിച്ച ആഘാതവും ചേട്ടൻ  ഉണ്ടാക്കിവെച്ച കടങ്ങളും ചേട്ടന്റെ  കുടുംബത്തെ രക്ഷിക്കാനുള്ള സാമ്പത്തിക ബാധ്യതയും ദസ്തയേവിസ്കിയെ ആകെ ഉലച്ചു കളഞ്ഞു. കിട്ടിയ പണം മുഴുവൻ നഷ്ടപ്പെടുത്തി. കുറ്റവും ശിക്ഷയും എഴുതാൻ തുടങ്ങിയത് നിലനിൽപ്പുതന്നെ പരുങ്ങലിലായ അവസ്ഥയിലാണ്.അദ്ദേഹം ഒരു നോവൽ എഴുതി കൊടുക്കാമെന്നും അല്ലാത്തപക്ഷം എഴുതാനിടയുള്ള എല്ലാ പുസ്തകങ്ങളുടെ അവകാശവും വിട്ടു നൽകാമെന്നും ഉള്ള കരാറിൽ പ്രസാധകരിൽ നിന്ന് പണം മുൻകൂറായി വാങ്ങി .നിശ്ചിത സമയത്തിനുള്ളിൽ നോവൽ പൂർത്തിയാക്കണമെങ്കിൽ ചുരുക്കെഴുത്ത് അറിയാവുന്ന ഒരാളുടെ സഹായം കൂടിയേ തീരൂ എന്ന സ്ഥിതിവന്നു. അങ്ങനെ അന്ന എന്ന യുവതിയുടെ സഹായത്തോടെ ദസ്തയേവ്സ്കി നോവൽ രചനയിൽ ഏർപ്പെട്ടു.അന്ന ദസ്തയേവ്സ്കിയുടെ ആരാധകന്റെ  മകളാണ്. അവളുടെ സ്നേഹ പരിചരണങ്ങളാൽ നോവൽ പൂർത്തിയാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നു .ചുഴലി രോഗത്തിന്റെ  പിടിയിലായിരുന്ന ദസ്തയേവ്സ്കി രണ്ടുദിവസം വീട്ടിൽ കിടന്നു. ഒരു ദിവസം വെറുതെ പുറത്തേക്കിറങ്ങി നടക്കണമെന്ന് വിചാരത്താൽ  കുറെ ദൂരം നടന്നു. അപ്പോൾ പ്രകൃതിയും ദസ്തയേവ്സ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ബോധത്താൽ തന്നോട് തന്നെ ദസ്തയേവ്സ്കി സംസാരിച്ചു .തന്റെ  ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത് എന്ന് ചിന്തിച്ചു .വഴിയരികിൽ വലിച്ചെറിയപ്പെട്ട ഒരു പാറയുടെ അവസ്ഥയല്ലേ തനിക്കെന്നും ചിന്തിച്ചു തനിക്ക് ആകെയുള്ളത് പ്രാർത്ഥനയാണ്. എന്നാൽ ഒരാൾക്ക് എത്രനേരം പ്രാർത്ഥനയിൽ തന്നെ ലയിച്ച് ഇരിക്കാൻ സാധിക്കും? അതിനുശേഷം പുറംലോകത്തേക്ക് വന്നാലോ അവിടെയെങ്ങും കഴുകന്റെ  നഖങ്ങൾ ആണ്. ചേട്ടൻ മൈക്കിളിന്റെഭാര്യ ചേട്ടന്റെ  മരണശേഷം വരുമ്പോൾ അവരെ സഹായിക്കുന്നത് ദസ്തയേവ്സ്കി പതിവായിരുന്നു. വീട്ടിലുള്ള എല്ലാ സാധനങ്ങളും വിറ്റു .ദസ്തയേവ്സ്കിയുടെ ആദ്യഭാര്യ മേരിയയുടെ മകനാണ് പാഷ .പണത്തിനു മറ്റും എപ്പോഴും ചൂഷണം ചെയ്യുന്ന പ്രകൃതമാണ്. അവനും ഉപദേശത്തിന്റെ  കുറവുകൊണ്ടല്ല ചീത്തയാകുന്നത് .

സഹിക്കാൻ ഒന്നുമില്ലാത്ത ജീവിതം യഥാർത്ഥ ജീവിതം ആണോ എന്ന് അദ്ദേഹം ചിന്തിച്ചു ചേട്ടൻ,  'എപോക്  'എന്ന ഒരു പബ്ലിക്കേഷൻ തുടങ്ങിയിരുന്നു .അതിൽ അധോതല കുറിപ്പുകൾ എന്ന ഒരു കൃതി ദസ്തയേവ്സ്കി എഴുതി. കനത്ത നഷ്ടത്തിൽ സ്ഥാപനം നിർത്തേണ്ടിവന്നു. തൻ്റെ ഭാര്യ മേരിയ മോസ്കോവിൽ മരണശയ്യയിൽ കിടക്കുന്ന സമയത്ത് ഒരു കൊല്ലമാണ് അവളെ ശുശ്രൂഷിച്ചത്. പിരിഞ്ഞാണ് നിന്നിരുന്നെങ്കിലും  അവസാന സമയത്ത് താൻ തന്നെയാണ് അവളെ നോക്കിയത്. ജീവിതത്തിൽ ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു എന്ന് അവൾ മരിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. നമ്മൾ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ശൂന്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം ഓർക്കുന്നു .പിന്നീട് ചേട്ടനും മരിച്ചു.

ബൈബിളിലെ ഇയ്യോബിന്റെ  പുസ്തകം വായിക്കുന്നത് ദസ്തയേവ്സ്കിക്ക് ' ഇഷ്ടമായിരുന്നു . ജീവിതത്തെ ഓർത്ത് ഇയ്യോബ് തന്റെ   ജന്മദിനത്തെ പോലും ശപിച്ചത് വീണ്ടും വീണ്ടും അദ്ദേഹം വായിച്ചു. എന്നാൽ തന്റെ പീഡാനുഭവങ്ങളെ സ്നേഹിക്കാൻ താൻ പഠിച്ചു കഴിഞ്ഞു എന്ന് സ്വയം പറഞ്ഞു .

തനിക്ക് നോവൽ വേഗം തീർക്കണം എന്നില്ലെന്ന് ദസ്തയേവ്സ്കി പറഞ്ഞു സ്റ്റെല്ലോവ്സ്കി അപ്പോൾ ഈ എഴുതിയതിന്റെ  അവകാശം മൊത്തം എടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു നിബന്ധന വെച്ച് ഒരു സാഹിത്യകാരന് ഒരിക്കലും നോവലെഴുതാൻ സാധിക്കുകയില്ല എന്ന് ദസ്തയേവ്സ്കി പറഞ്ഞു .നോവലെഴുത്ത്  ആത്മാവിന്റെ വെളിപാടാണ്. സ്റ്റെല്ലോവ്സ്കി ആദായം എടുത്താലും അത് എഴുതിയത് അയാൾ ആകില്ല ഞാൻ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി .നോവൽ തീർന്നാൽ അന്ന ഇവിടുന്ന് പോകുമല്ലോ അതുകൊണ്ടാണ് തീരാതിരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ദസ്തേയേവ്സ്കി പറഞ്ഞു. ആശയത്തിന്റെ  കൂടുതൽ കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റാത്തത് എന്ന് അദ്ദേഹം അന്നയോട് പറഞ്ഞു .നന്മയുടെ മൂർത്തിയായി ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കുകയാണ് തന്റെ  ലക്ഷ്യമെന്നും അതാണ് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള പണിയെന്നും അദ്ദേഹം പറഞ്ഞു .പ്രത്യേകിച്ച് ഈ കുടിലബുദ്ധികളുള്ള ഇക്കാലത്ത്.അങ്ങനെ നന്മയുള്ളവരെ കഥാപാത്രങ്ങളാക്കി എഴുതാൻ വേണ്ടിയാണ്  ഞാൻ ഭൂമിയിൽ അവതരിച്ചത് എന്ന് ദസ്തയേവ്സ്കി പറഞ്ഞു .അതിൽ ഒരു കഥാപാത്രം ഉണ്ടാവും .പതിനാറ് വയസ്സുകാരൻ  ഇപ്പോലിത്ത്. ക്ഷയരോഗം കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്ന  അവൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആ ശ്രമത്തിലൂടെ ദൈവത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണ് ഉന്നം. മിഷ്കിനോട്  എങ്ങനെ മരിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ടു .ഞങ്ങളുടെ ആനന്ദത്തിന് ഞങ്ങളോട് ക്ഷമിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോവുക എന്നാണ് മിഷ്കിൻ മറുപടി പറഞ്ഞത് .അത് പറഞ്ഞപ്പോൾ തൊണ്ടയിടറി, അദ്ദേഹം കരഞ്ഞു. കുരിശിൽ കിടന്ന് പ്രാണൻ പിടയുമ്പോൾ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്ന് ക്രിസ്തു പ്രാർത്ഥിച്ചത് അന്ന അറിയാതെ ഓർത്തുപോയി .ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന ക്രിസ്തുവിനെ പോലെയാണ് അന്നയ്ക്ക് ദസ്തയേവ്സ്കിയെ തോന്നിയത്. കുറ്റവും ശിക്ഷയും വായിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ  പിതാവ് പറഞ്ഞ കാര്യം അന്ന ഓർത്തു .മനുഷ്യമനസ്സിന്റെയുള്ളിലുള്ള എല്ലാ കാര്യങ്ങളെയും ഇത്രമാത്രം തുറന്ന് കാണിച്ചുതന്ന മറ്റൊരു സാഹിത്യകാരൻ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത് ധാരാളം ആത്മക്ഷതങ്ങള്‍ ഏറ്റിട്ടുള്ള ആളാണ് താങ്കൾ എന്ന് അന്ന പറഞ്ഞു .ആത്മസംഘർഷം  കഥാപാത്രങ്ങൾക്ക് വീതിച്ചു കൊടുക്കുന്നു അല്ലേ എന്ന് ചോദിച്ചു. നീ എന്റെ  ഹൃദയത്തിനകത്താണോ നിൽക്കുന്നത് എന്ന് വിസ്മയത്തോടെ ദസ്തയേവിസ്കി പറഞ്ഞു എന്റെ  വേദനകൾ അല്ലാതെ ഞാൻ എന്താണ് അവർക്ക് കൊടുക്കേണ്ടത് എന്ന്  തിരിച്ചു ചോദിച്ചു അപ്പോൾ അന്ന ജീവിതത്തെ വെറുക്കാനും കഥാപാത്രങ്ങളെ പഠിപ്പിക്കും അല്ലേ എന്ന് ചോദിച്ചു നീ വളരെ മിടുക്കിയാണ് എന്നും എന്നാൽ ഇപ്പറഞ്ഞതിൽ തെറ്റുപറ്റിയെന്നും ഓരോ ദുരന്തവും ജീവിതത്തെ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞപ്പോൾ അവൾ അദ്ദേഹത്തിന്റെ  മനസ്സിനു   മുന്നിൽ ശിരസ്സു കുനിച്ചു

ആസ്വാദനക്കുറിപ്പ് -യുദ്ധത്തിന്റെ പരിണാമം -കുട്ടികൃഷ്ണമാരാർ

 

     നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട മഹാഭാരത കഥയെ പുതിയ രീതിയിൽ പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത് രചിച്ച കൃതിയാണ് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം. അതിൽ നിന്നെടുത്ത ഒരു ഭാഗമാണ് യുദ്ധത്തിന്റെ പരിണാമം .വ്യാസ ഭാരതത്തിലെ വിവിധ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും മന:ശാസ്ത്രപരമായി നിരൂപണം ചെയ്തുകൊണ്ട് മാരാർ രചിച്ച കൃതിയാണ് ഭാരതപര്യടനം.

 ഭാരതയുദ്ധം രണ്ടു ചേരിക്കാരും തമ്മിൽ ഉടമ്പടി പ്രകാരമാണ് നടത്തിയത് .യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ട് കക്ഷികളും പണ്ടത്തെപ്പോലെ പരസ്പരം ഇഷ്ടത്തോടെ പ്രവർത്തിക്കണം, യുദ്ധം തുടങ്ങിയാൽ ആനപ്പുറത്തിരിക്കുന്നവർ ആനപ്പുറത്തിരിക്കുന്നവരോടും കുതിരപ്പുറത്ത് ഇരിക്കുന്നവർ കുതിരപ്പുറത്തിരിക്കുന്നവരോട്  മാത്രമേ യുദ്ധം ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രായം ഉള്ളവരോട് അറിയിച്ചിട്ട് മാത്രമേ എതിർക്കാവൂ. ഓർക്കാതെ ഇരിക്കുന്നവരോട് യുദ്ധം ചെയ്യരുത് .യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞവരേയും ആയുധം തീർന്നവരേയും കൊല്ലരുത് . ആന ,കുതിര, തേരാളികൾ ഇവരെ ഉപദ്രവിക്കരുത് .സ്വന്തം മികവുകൊണ്ടാണ് എതിരാളിയുടെ കുറവുകൊണ്ടല്ല യുദ്ധം ജയിക്കേണ്ടത്. ഇതായിരുന്നു കരാർ.

യുദ്ധം തുടങ്ങിയ ദിവസം ഇതൊക്കെ പാലിക്കപ്പെട്ടു. പിന്നീട് വല്ലപാടുമാണ് അധർമ്മ യുദ്ധത്തിലൂടെ പാണ്ഡവർ കൗരവരെ തോൽപ്പിച്ചത്. പാണ്ഡവർ ആഘോഷത്തോടെ കൂടാരങ്ങളിലേക്ക് പോയി . ദുര്യോധനനെ കാണാനായി സഞ്ജയൻ അവിടെ എത്തി. പാമ്പിനെ പോലെ ചീറ്റിക്കൊണ്ട് കണ്ണുകളിൽ കോപം നിറച്ചു കൊണ്ട്  ദുര്യോധനൻ ഇങ്ങനെ പറഞ്ഞു.. "ഭീഷ്മരും ദ്രോണരും എല്ലാം ഉണ്ടായിരുന്നിട്ടും ഞാൻ ഇനി നിലയിലായി .എന്നെ കടുംകൈ ചെയ്താണ് പാണ്ഡവർ  ഈ നിലയിലാക്കിയത്. അധർമ്മം കൊണ്ട് ജയിച്ചിട്ട് ആർക്കും സന്തോഷിക്കാൻ സാധിക്കുകയില്ല .എൻ്റെ മാതാപിതാക്കളോട് പറയണം ശത്രുക്കളെ തോൽപ്പിച്ചു തന്നെയാണ് ഞാൻ അവസാനിക്കുന്നത് എന്ന് :ഉറങ്ങുമ്പോൾ ഓർക്കാപ്പുറത്ത് കൊല്ലും പോലെയാണ് എന്നെ അവർ കൊന്നതെന്ന് മാതാപിതാക്കളോട് പറയണം. അശ്വാത്ഥാമാവിനോടും കൃതവർമ്മാവിനോടും കൃപരോടും പാണ്ഡവരെ വിശ്വസിച്ചു പോകരുത് എന്ന് പറയണമെന്നും അറിയിച്ചു.എന്റെ  സഹോദരി ദുശ്ശള അവളുടെ ഭർത്താവും സഹോദരന്മാരും മരിച്ചത് കേട്ട് ഏതവസ്ഥയിൽ ആയിരിക്കുമോ ആവോ ?മക്കളുടെയും അവരുടെ മക്കളുടെയും ഭാര്യമാരോട് കൂടി എന്റെ  അച്ഛനും അമ്മയും എങ്ങനെ കഴിഞ്ഞുകൂടുമോ ആവോ? എന്റെ  ഭാര്യയും തൻ്റെ  ഭർത്താവും മകനും മരിച്ചതിനാൽ പെട്ടെന്നുതന്നെ മരിച്ചുപോകും. ഞാനീ സമന്ത പഞ്ചകത്തിൽക്കിടന്ന് മരിക്കുന്നത് കൊണ്ട് ശാശ്വത ലോകങ്ങൾ നേടും."

 അപ്പോൾ അവിടെ എത്തിച്ചേർന്ന കൃപരോടും കൃതവർമാവിനോടും ദുര്യോധനൻ ഇങ്ങനെ പറഞ്ഞു .രാജാവായിരുന്നിട്ടും ഞാൻ വീണു ഞാൻ തോറ്റോടിയിട്ടില്ല. കള്ളത്തരം കൊണ്ടാണ് എന്നെ കൊന്നത് .അശ്വത്ഥാമാവിന് ഇത് കണ്ട് സഹിക്കാൻ സാധിച്ചില്ല .
"ആ ദുഷ്ടൻമാർ ക്രൂരത കാട്ടി എന്റെ  അച്ഛനെ കൊന്നു .അതിനേക്കാൾ എനിക്ക് സങ്കടമുണ്ട് താങ്കളുടെ ഈ അവസ്ഥ കണ്ടപ്പോൾ . സർവ്വ പാഞ്ചാലരേയും വാസുദേവൻ കാൺകെത്തന്നെ കാലനൂർ പൂകിക്കണം എന്ന് പറഞ്ഞു .അപ്പോൾ തന്നെ ദ്രോണരുടെ പുത്രനെ സേനാപതിയായി അഭിഷേചിക്കാനുള്ള കാര്യങ്ങളെല്ലാം  ചെയ്തു.

ദുര്യോധനൻ ക്രൂരമായ മരണത്തിലും വിലപിക്കാത്ത മനസ്സുള്ളവനാണ് .ശത്രുവിനോട് അവജ്ഞയുണ്ട് .ചതിച്ചവരോടുള്ള കോപവും സഹതാപവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം. ജീവിതത്തിൽ പലതും ചെയ്യാനും നേടാനും കഴിഞ്ഞിട്ടുള്ള സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിനുണ്ട് .ചതിച്ചവർ തോൽക്കുകയും താൻ ജയിക്കുകയും ചെയ്തു എന്ന മനോഭാവം അദ്ദേഹത്തിനുണ്ട് .വിധിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഏക സഹോദരി ദുശ്ശളയെക്കുറിച്ച് വ്യസനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ  ഹൃദയം മനസ്സിലാക്കാൻ സാധിക്കും. സ്വർഗ്ഗപ്രാപ്തിയിൽ ഉറച്ച വിശ്വാസമുണ്ട് .ഏറ്റവും നല്ല മരണമാണ് തനിക്ക് കിട്ടിയതെന്ന് ആത്മവിശ്വാസമുണ്ട് .സ്വപ്രത്യയസ്ഥൈര്യം അദ്ദേഹത്തിന്റെ  എടുത്തുപറയേണ്ട സ്വഭാവമാണ്. മരണ വേദനയിൽ പുളയുമ്പോഴും അദ്ദേഹത്തിൻ്റെ വീരത്വം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ അവസ്ഥയിൽ പോലും അദ്ദേഹത്തിന്റെ  തലയിൽ ചവിട്ടുവാൻ ആർക്കും കാൽ പൊങ്ങുകയില്ല .

കൃപർ, കൃതവർമ്മാവ് ,അശ്വത്ഥാമാവ് ഇവർ പാണ്ഡവരുടെ പാളയത്തിൽ എത്തി .താൻ ഒരു കാലനെന്ന  പോലെ പ്രവർത്തിക്കുമെന്ന് ദ്രൗണി പറഞ്ഞു .ധൃഷ്ടദ്യുമ്നൻ ഒരു വലിയ മെത്തയിൽ യാതൊരു ഭയവും ഇല്ലാതെ കിടക്കുകയാണ്. കൃഷ്ണൻ പാണ്ഡവരെയെല്ലാം ഓഘവതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയിരുന്നു .ദ്രൗണി ധൃഷ്ടദ്യുമ്നനെ ചവിട്ടി ഉണർത്തി. തന്നെ ശാസ്ത്രം കൊണ്ട് കൊല്ലണം എന്ന് ആവശ്യപ്പെട്ടു. ഗുരുഘാതികൾക്ക് കുലപാംസന, ലോകങ്ങളില്ല എന്ന് ദ്രൗണി പറഞ്ഞു .എന്നിട്ട് അയാളുടെ മർമ്മങ്ങളിൽ വിരലമർത്തി കഥ കഴിച്ചു. രാത്രിയിലെ ശബ്ദം കേട്ട് ചെകുത്താനാണ്  കൊല നടത്തുന്നത് എന്നുറപ്പിച്ച് ആളുകൾ അനങ്ങാതെ കിടന്നു.ദ്രൗണി മറ്റു പാളയങ്ങളിലേക്ക് പോയപ്പോൾ  ആകെ ബഹളമായി. എല്ലാവരെയും അയാൾ വെട്ടിവീഴ്ത്തി .ദ്രൗപതിയുടെ അഞ്ചു പുത്രന്മാരെയും വയറു പൊളിച്ചും കൈവെട്ടിയും തലയറുത്തും വായിൽ വാൾ കടത്തിയും മറ്റും അയാൾ കഥ കഴിച്ചു .ഭീഷ്മരുടെ എതിരാളിയായ ശിഖണ്ഡിയെ മൂന്നുകഷ്ണമാക്കിയിട്ടു. ഓടുന്ന മനുഷ്യരെ  കണ്ട്പകച്ചു പായുന്ന ആനകൾ ആളുകളെ ചവിട്ടിയരച്ചു. കൂടാരമാകെ നിലവിളിയായി. ഒടുവിൽ ആ നിലവിളി നേർത്തു മൂളലായ് ഞരക്കമായി .പിന്നീട് അടങ്ങി .നിശബ്ദമായ പാളയത്തിലേക്ക് കടന്നുചെന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അതുപോലെതന്നെ ആളുകൾ കൊല്ലപ്പെട്ടപ്പോൾ നിശബ്ദമായ പാളയത്തിൽ നിന്ന് അവർ പുറത്തേക്ക് പോയി.ദുര്യോധനനോട് നടന്ന കാര്യം എല്ലാം ഒരു അറിയിച്ചു. ദുര്യോധനന് സന്തോഷമായി. അയാൾ പ്രാണൻ വെടിഞ്ഞു.

 വേദവ്യാസൻ ദുര്യോധനനെ സുയോധനൻ എന്നും പറയുന്നുണ്ട്. ഒരു യുദ്ധകഥയും യുദ്ധവീരന്മാരുടെ പരാക്രമം വർണ്ണിക്കാനല്ല മറിച്ച് യുദ്ധം വരുത്തി വയ്ക്കുന്ന ദുരന്തം എടുത്ത് കാണിക്കാൻ വേണ്ടിയാണ് രചിക്കപ്പെടുന്നത് .യുധിഷ്ഠിരൻ തങ്ങളുടെ മക്കളെല്ലാം വധിക്കപ്പെട്ടത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. സമുദ്രം താണ്ടി സമ്പാദ്യവും കൊണ്ടുവന്ന കച്ചവടക്കാർക്ക്  തങ്ങളുടെ നിധി കൈത്തോട്ടിൽ വെച്ച് മുങ്ങിപ്പോയ അവസ്ഥയിലായി . ദ്രൗപദിയും ഇത് കണ്ട് മോഹാലസ്യപ്പെട്ടു വീണു. ദ്രൗണിയെ കൊന്നില്ലെങ്കിൽ താൻ ജീവൻ ഉപേക്ഷിക്കുമെന്ന് ദ്രൗപദി ശപഥം ചെയ്തു .ദ്രൗണിയുടെ തലയിലുള്ള ചൂഢാമണി  യുധിഷ്ഠിരന്റെ ശിരസ്സിൽ അണിയണം എന്ന് അവൾ പറഞ്ഞു.

 ഭീമൻ നകുലനെ തേരാളിയാക്കി തേരിലേറ്റി യാത്രപുറപ്പെട്ടു.കൃഷ്ണൻ യുധിഷ്ഠിരനോട് പറഞ്ഞു. ദ്രോണർ ബ്രഹ്മശിരോസ്ത്രം തൻ്റെ പുത്രന് നൽകിയിട്ടുണ്ട്. അവൻ ക്രൂരനായതു കൊണ്ട് ഭീമൻ അപകടത്തിൽ പെടുമെന്നും നമുക്ക് അവിടേക്ക് പോകാം എന്നും പറഞ്ഞു. ദ്രൗണി വ്യാസന്റെ അടുത്തുചെന്നു. ഭീമനെതിരെ ബ്രഹ്മശിരസ്സ് പ്രയോഗിക്കാനുറച്ചു. കൃഷ്ണൻ അർജ്ജുനനോടും ദ്രോണർ പഠിപ്പിച്ച അസ്ത്രം പ്രയോഗിക്കാൻ പറഞ്ഞു. ഈ രണ്ട് ശാസ്ത്രങ്ങൾക്ക് നടുവിൽ നാരദനും വേദവ്യാസനും അഗ്നിയെപ്പോലെ വന്നുനിന്നു .അർജുൻ അവരെ കണ്ട ഉടനെ തന്നെ അസ്ത്രത്തെ പ്രതിസംഹരിച്ചു ,ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാത്തതു കൊണ്ട് ദ്രൗണി പ്രതിസംഹരിച്ചാൽ അവൻ്റെയും കൂട്ടുകാരുടെയും തല അത് തെറിപ്പിച്ചു കളയും .അതുകൊണ്ട് അവന് അത് തിരിച്ചെടുക്കാൻ കഴിഞ്ഞില്ല .ആ ബ്രഹ്മശിരോസ്ത്രം രാഷ്ട്രത്തിൽ വീണാൽ 12 കൊല്ലം മഴ പെയ്യി അതുകൊണ്ട്  പ്രതി സംഹരിക്കാൻ അവർ ആവർത്തിച്ചു  പറഞ്ഞു.ചൂഢാമണിയും കൊടുക്കാൻ പറഞ്ഞു. "പാണ്ഡവർ നേടിയ എല്ലാത്തിനേക്കാളും ഈ രത്നം ഏറ്റവും വിലപ്പെട്ടതാണെന്ന് ദ്രൗണി പറഞ്ഞു. എന്നാലും ഭഗവാൻ പറഞ്ഞതുകൊണ്ട് അത് അവർക്ക് കൊടുത്തേക്കാം എന്നു പറഞ്ഞു .എങ്കിലും അർജുനന്റെ പുത്രവധുവായ ഉത്തരയുടെ ഗർഭസ്ഥ ശിശുവിലേക്ക് താൻ അസ്ത്രം പ്രയോഗിക്കുമെന്ന് ദ്രൗണി പറഞ്ഞു .അപ്പോൾ ഭഗവാൻ പറഞ്ഞു, "ആ ഗർഭം ചാപിള്ളയായാലും അത് ദീർഘായുസ് നേടും. ഒരു ഗർഭസ്ഥശിശുവിനെ കൊല്ലാൻ ശ്രമിച്ച നിനക്ക്  ശാപം കിട്ടണം. മൂവായിരത്തിയാണ്ടോളം കാലം എവിടേയും അറിയപ്പെടാതെ ഭൂമിയിൽ അലഞ്ഞു നടക്കും.വിജന പ്രദേശങ്ങളിൽ തെണ്ടിനടക്കും. നിനക്ക് എല്ലാ രോഗങ്ങളും പിടിപെടും. ചോരയും ചലവും ഒലിപ്പിച്ചിക്കൊണ്ട് നീ എവിടെയും നടക്കും. നീ കൊല്ലാൻ ശ്രമിച്ച പരീക്ഷിത്ത് കൗരവവംശത്തിന്റെ രാജാവായിരിക്കും."

 ദ്രൗണി പാണ്ഡവർക്ക് ചൂഢാമണി കൊടുത്തു അവരെല്ലാം നോക്കിനിൽക്കേ കാടുകയറി .ശപിക്കപ്പെട്ടവൻ എന്ന വാക്ക് എല്ലാ അർത്ഥത്തിലും പറയുകയാണെങ്കിൽ അത് അശ്വത്ഥാമാവിനെക്കുറിച്ചാണ്. അയാൾ ചിരഞ്ജീവികളിൽ പ്രമുഖനാണ്. ആയിരത്തോളം കൊല്ലം എല്ലാ രോഗങ്ങളും പിടിപെട്ട് എല്ലാ വിജന പ്രദേശങ്ങളിലും കൊടുങ്കാടുകളിലും അലയുന്ന അയാൾ വേദവ്യാസനോടൊപ്പം സർവ്വ മനുഷ്യരിലും കുടികൊള്ളുന്നു .സ്നേഹംകൊണ്ട് ഒന്നാനായരെപ്പോലും ഇങ്ങനെയുള്ള മനുഷ്യർ തെറ്റിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരം വളർന്ന് യുദ്ധങ്ങളായി മാറുന്നു. തനിക്കുള്ള അനർഘമായ രത്നം പൊയ്പോയാലും മറ്റുള്ളവരെ നശിപ്പിക്കുക എന്ന വാശിയായി നിലനിൽക്കുന്ന പക എന്ന മനുഷ്യ ശാപം അതിന്റെ പ്രതിനിധിയാണ്. അശ്വത്ഥാമാവ് എന്നചെകുത്താൻ .അവനെ എപ്പോഴും എവിടെയും  കരുതിയിരുന്നു കൊള്ളുക ഐശ്വര്യത്തേയും ചേട്ടയേയും ഭഗവതിയായി കണ്ട സംസ്കാരമാണ് ഭാരതസംസ്കാരം. അതുകൊണ്ടാണ് വ്യാസനേയും അശ്വാത്ഥാമാവിനെയും ചിരഞ്ജീവിയായി വാഴ്‌ത്തുന്നു

                                                              ഭാഗം 1

                                   


                                                                   ഭാഗം 2

     

പ്രലോഭനം -ഉണ്ണായിവാര്യർ( ആസ്വാദനക്കുറിപ്പ് )



                  ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ രണ്ടാം ദിവസത്തിലെ മൂന്നാം രംഗമാണ് പ്രലോഭനം എന്ന പേരിൽ  നൽകിയിരിക്കുന്നത്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത് .കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .ആട്ടക്കഥാ പ്രസ്ഥാനത്തിന് സാഹിത്യ രംഗത്ത് മഹത്തായ ഒരു സ്ഥാനം നൽകിക്കൊടുത്ത കൃതിയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ.

ദമയന്തിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലും ദമയന്തി നളനെ വരിച്ചതിലും കുപിതനായ കലി നളദമയന്തിമാരെ തമ്മിലകറ്റി രാജ്യത്ത് നിന്നും പുറത്താക്കുമെന്ന്  ശപഥം ചെയ്തു .അതിനായി അനുജനായ പുഷ്കരനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. കോപത്തിനു മത്സരത്തിനും വശംവദനായി കലി ദ്വാപരനോടൊപ്പം ഭൂമിയിലേക്ക് ചെല്ലുന്നു. പുഷ്കരനെ അന്യന്റെ ധനം അപഹരിക്കാൻ കലി പ്രേരിപ്പിച്ചു .തനിക്കുതന്നെ ആപത്തായിത്തീരുമെന്ന് മൂഢനായ പുഷ്കരന് മനസ്സിലായില്ല .

തന്റെ  അരികിൽ വന്നു നിന്നത് ആരാണ് ?എന്തുവേണം? എല്ലാം വേഗം പറയുക? എന്നാണ്  പുഷ്കരൻ കലിയോടും ദ്വാപരനോടും പറയുന്നത്. വന്നിരിക്കുന്നവർ  ആരാണെന്നറിയാൻ പുഷ്കരൻ തിരിഞ്ഞുനോക്കുന്നില്ല. തന്നെ കണ്ടിട്ട് ആർക്കും ഒരു കാര്യവുമില്ല. മറ്റെന്തെങ്കിലും ആവശ്യത്തിനായി അടുത്തു കൂടെ പോകുന്ന ആളുകളായിരിക്കും എന്നാണ് അയാൾ ഓർത്തത്. നിങ്ങൾ എന്താണ് എന്റെ  അരികിൽ വന്നത്? നിങ്ങളുടെ ആഗ്രഹം എന്താണ്? എല്ലാം എന്നോട് പെട്ടെന്ന് പറയുക എന്നാണ് പുഷ്കരൻ പറയുന്നത് .നിങ്ങളെ ഞാൻ അറിയില്ല എങ്കിലും എൻ്റെ അരികിൽ വന്നപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി .കാരണം ഈ ലോകത്തിലുള്ള എല്ലാ ജനങ്ങളും നളനെ കാണാനാണ് വരുന്നത്. നളൻ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കും. ദൂരെനിന്ന് ആരും എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.നാടും നഗരവും രാജ്യത്വചിഹ്നങ്ങളായ വെൺകൊറ്റക്കുടയും ചാമരവും ഒന്നും എനിക്കില്ല. ശത്രു രാജാക്കളെ അമർച്ച ചെയ്യാൻ വേണ്ട സൈന്യം ഇല്ല .കേവലം ക്ഷത്രിയൻ എന്ന പേര് മാത്രമേ എനിക്കുള്ളൂ എന്ന്  ആദ്യമായി കണ്ട കലിയോടും ദ്വാപര നോടും പുഷ്കരൻ പറയുന്നു.ഞാൻ എന്തിനാണ് വെറുതേ നിങ്ങളോട് പലതും പറഞ്ഞു കേൾപ്പിക്കുന്നത് ? നളന്റെ  കർമ്മം ഒന്ന് എൻ്റെ കർമ്മം മറ്റൊന്ന് .അതിരിക്കട്ടെ നമ്മളെക്കൊണ്ട് എന്തുപകാരമാണ് നിങ്ങൾക്ക് വേണ്ടത്  എന്ന് പുഷ്കരൻ ചോദിക്കുന്നു . ഇവിടെ അയാളുടെ നിസ്സഹായതയും ഒളിഞ്ഞിരിക്കുന്ന അസൂയയും പ്രകടമാകുന്നു.  ഈ വാക്കുകളിലൂടെ  നമുക്ക് പുഷ്കരന്റെ  മനസ്സ് വായിച്ചെടുക്കാൻ സാധിക്കും. അത്യന്തം  അസൂയാലുവും അസംതൃപ്തനുമാണ് പുഷ്കരൻ. പ്രജാക്ഷേമ തൽപരനായ ജനങ്ങളുടെ ആരാധനാ പാത്രമാണ് നളൻ .സുന്ദരിയായ ദമയന്തി യോടൊപ്പം നളൻ  ഐശ്വര്യമായി കഴിയുന്നു .താൻ രാജകുടുംബാംഗമാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? അധികാരം ഇല്ലാത്തതിനാൽ നളനെ എന്നപോലെ ആരും തന്നെ കാണാൻ വരുന്നില്ല. അങ്ങനെ ആകെക്കൂടി അലസതയിൽ മുങ്ങിക്കഴിയുന്ന പുഷ്കരന്റെ  മാനസികാവസ്ഥ ധ്വനിപ്പിക്കുന്നതാണ് ഈ വാക്കുകൾ

.ഞങ്ങളുടെ പദ്ധതി വിജയിപ്പിക്കാൻ ഏറ്റവും പറ്റിയ മാനസികാവസ്ഥയിലാണ് പുഷ്കരൻ എന്ന് മനസ്സിലാക്കിയ കലി അയാൾക്ക് ആവേശം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു .പുഷ്കരാ നീ നിന്റെ  ജന്മം വെറുതെ പാഴാക്കരുത് എന്ന കലി പറയുന്നു. ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും എന്ന് സാരം .ഇവിടുത്തെ പഴുതേ എന്ന വാക്കിന് സാധാരണ അർത്ഥത്തിനപ്പുറം അർത്ഥവ്യാപ്തി കൈവരുന്നത് അതുകൊണ്ടാണ്. കലി  ഇങ്ങനെയാണ് പറഞ്ഞത്. പുഷ്കരാ  നിന്റെ  ജന്മം നീ പാഴാക്കരുത് .ശ്രമിച്ചാൽ നിനക്ക് പലതും നേടാൻ കഴിയും. എൻ്റെ സഹായം ലഭിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. നളനും നീയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അതിനാൽ ഇപ്പോൾത്തന്നെ നളനെ തോൽപ്പിച്ച് നീ രാജാവാകുക. ഇനി ഒന്നും ഒളിക്കാതെ ഞാൻ ആരാണെന്ന് നിന്നോട് തുറന്നു പറയാം. ഭൂമിയിൽ എന്നെ അറിയാത്തവരായി ആരുമില്ല. വീരസേനന്റെ  പുത്രനായ നളന് ഞാൻ ശത്രുവാണ്. എന്നാൽ നിനക്ക് ഞാൻ മിത്രമാണ്.അവന്റെ  രാജ്യം ഞാൻ നിനക്ക് തരുന്നു.  അതിനായി നീ ധൈര്യത്തോടെ ചൂതാട്ടത്തിലേർപ്പെടാൻ പോരൂ.കലി തുടർന്നു. നീ എന്റെ  അഭിപ്രായത്തിൽ ഉറച്ചു നിൽക്കണം .അങ്ങനെ നിന്നാൽ  നിനക്ക് വിജയം ഉറപ്പാണ്. ചൂതിൽ  പണയം വയ്ക്കാൻ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നുമില്ലയെന്നാണെങ്കിൽ ഈ എന്നെത്തന്നെ പണയം വച്ചുകൊള്ളുക. (കാളയുടെ രൂപം ധരിച്ച കലിയെയാണ് പണയം വച്ചത് ) ധനധാന്യാദിളും രാജ്യവും എല്ലാം കൈക്കലാക്കിയിട്ട് ഉടനെ  നളനെ കാട്ടിലേക്ക് അയക്കുക .വിഡ്ഢിയായ പുഷ്കരനെ ക്രൂരനും അധാർമികനുമായ കലി ഇങ്ങനെ പ്രലോഭിപ്പിച്ചാണ് നളദമയന്തിമാരെ കാട്ടിൽ അയക്കാനുള്ള തന്ത്രമൊരുക്കുന്നത്