Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 3. Show all posts
Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 3. Show all posts

Sunday, August 7, 2022

അമ്മയുടെ എഴുത്തുകൾ

 


അമ്മയുടെ എഴുത്തുകൾ 

അകത്തും പുറത്തും ആർദ്രത 

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക 

ജീവിതത്തി ൽ എഴുത്തിലൂടെ അത് പുന:സൃഷ്ടിക്കാൻ ശ്ര മിക്കു ന്ന കവിയാണ് വി മധുസൂദനൻ നായർ ,നഗര 

ജീവിതത്തിനിടയി ൽ കവി കണ്ടെത്തുന്ന അമ്മയുടെ എഴുത്തുകൾ ആണ് ഈ 

കവിതയുടെ പ്രമേയം . വീടിനു 

മോടി കൂട്ടുന്നതിന്റെ ഭാഗമാ യി ചി ല്ലുപെട്ടികളിപട്ടണക്കോ പ്പുകൾ നി റയുമ്പോൾ അമ്മ അയച്ച പഴയ കത്തുകൾ ചായ്പ്പി ലെ കാൽ 

പെട്ടിയിലേക്ക് ഒതുക്കിവയ്ക്കേണ്ടി വരുന്നു .ജീവിതചി ത്രങ്ങൾ കവിയുടെ 

ർമ്മയിലേക്ക് കടന്നുവരുന്നു .എല്ലാ ചിത്രങ്ങളി ലും അമ്മയാണ് നിറയുന്നത് 

.അമ്മയുടെ സംസാരം , അമ്മയുടെ കരുത, അമ്മയുടെ വാത്സല്യം എന്നി ങ്ങനെ 

എഴുത്തെല്ലാം അമ്മയായിരുന്നു .എന്നാ

പുതിയതും കുലീനവുമാ യ സാഹചര്യത്തിനു മുന്നിൽ കവി തോറ്റു പോകുന്നു .ജീവിതത്തിലും ഭാഷയിലും അധിനിവേശത്തെ യുക്തി കകൊണ്ട് എത്ര തന്ത്രപരമായാ ണ് കവി 

നേരിടുന്നത് !ആധുനിക ശൈലിയുടെ 

തടവറയിലാകുമ്പോഴും പുതുതലമുറയ്ക്ക് 

നഷ്ടമാകുന്ന പാരമ്പര്യബോധത്തെക്കുറി ച്ച് കവി ഉത്കണ്ഠപ്പെടുന്നു

മാതൃത്വം ഈശ്വ രീയമാ ണ്.അമ്മ പണ്ട് അയച്ച കത്തുകൾ ഇന്ന് വീടിന് ഭം ഗി കൂട്ടുന്ന സമയത്ത് ഒതുക്കി വയ്ക്കാൻ ശ്ര മി ക്കുന്നു .കുട്ടികൾ കത്തുകൾക്ക് നാശം വരുത്തില്ല എന്ന ഉറപ്പിലാണ് മാറ്റി വയ്ക്കുന്നത് .ഈ കത്തുകൾ കൗതുകമു ള്ളതും കവിയോ ട് സംസാരിക്കുന്നവയും ആണ് .അമ്മയുടെ സ്നേഹവും ഉൽക്കണ്ഠയും 

സാരോപദേശങ്ങളും വേദനകളും 

പ്രാർത്ഥനകളും നാമസങ്കീ ർത്തനങ്ങളും നാട്ടുപുരാ ണങ്ങളും വീട്ടുവഴക്കുകളും മരുന്നു കുറിപ്പുകളും നാദമാ യ് വന്ന് കവിയുടെ

നാവിലെ തേനായ് പിന്നെ അത് നാഭിയിസ്പന്ദി ച്ച് ജീവാം ശമായി മാ റുന്നു.അമ്മ എഴുതി യ കത്തുകൾക്ക് ഓരോ ന്നി നും ഓരോ 

മൊഴിച്ചന്തമാണ് എന്ന് കവി 

അഭിപ്രായപ്പെടുന്നു. ഓരോ മൊഴിയും 

അമ്മയെന്ന മാതൃഭാഷയുടെ നേരിന്റെ 

ഈണവും താളവും ഇമ്പവും മാതൃഭാഷയ്ക്കു മാത്രം തരാൻ കഴി യു ന്നതുമാ യ ഒന്നാണ് .മാതൃ ഭാഷ എന്നാൽ അമ്മയുടെ 

സ്പർശനാനുഭവത്തിലേ ക്ക് 

കൊണ്ടുപോകുന്നു .അനുഭവങ്ങളൊ ക്കെ 

നമ്മുടേത് തന്നെ ആയിരിക്കട്ടെ എന്നും 

വിദേശത്തു നിർമ്മി ച്ച അമ്മ അതായത് ഇംഗ്ലീഷ് ഭാഷ ആതിഥ്യമരുളാനുള്ളത് 

മാത്രമാണെ ന്നും കവി പറയുന്നു 

.മാതൃഭാഷയാ കുന്ന അമ്മയുമായുള്ള 

പൊക്കിൾകൊ ടി ബന്ധം മുറിച്ചു കളഞ്ഞ് പോയ കാ ലത്തി ന്റെ മധുരങ്ങളി ൽ 

കൊതിയൂറുന്ന ശീലം കൂടി നാം മറന്നു 

തുടങ്ങിയിരിക്കുന്നു.

അമ്മയുമാ യുള്ള വൈകാരികബന്ധം കുറഞ്ഞു വരുന്നതിനെ ഇവി ടെ കാണാൻ സാ ധിക്കുന്നു .എങ്കിലും കവിക്ക് അമ്മ ഓർമ്മയാണ്. ആദിമ സംഗീതമായി കവി യെ ഉണർത്തുന്നു .മാതൃഭാ ഷയി ലുള്ള അമ്മയുടെ എഴുത്തുകഒക്കെ അമ്മയായിത്തന്നെ ഇരിക്കട്ടെ എന്ന് കവി പറയുന്നു .നാളത്തെ തലമുറ ഭാഷയും സം സ്കാ രവും പാ രമ്പര്യവും അറി യാ തെ വളരുമോ എന്ന് ചോ ദി ക്കുന്നു .അമ്മ ആരാണെ ന്നും മാതൃഭാ ഷയുടെ തനി മയും ഈണവും ഉച്ചാ രണവും എങ്ങനെ യെ ന്നും കവി ത മന:പാ ഠം ആക്കുന്നത് എങ്ങനെ എന്നും മാ തൃഭാ ഷ ആകുന്ന താ യ് മനസ്സിന്റെ തുടി പ്പുകൾ എന്തെ ന്നും മലയാള ഭാഷയു ടെ പിറവി എങ്ങനെയെന്നും വരും തലമുറ ചോദിക്കുമോ എന്ന് കവി സങ്കടപ്പെ ടുന്നു .അമ്മയും മകനും പുതുതലമുറയും അടങ്ങുന്ന വ്യത്യ സ്ത കാ ലഘട്ടങ്ങളി ൽ സം ഭവി ക്കു ന്ന വൈകാരികമാറ്റം അമ്മയുടെ എഴുത്തുകളിലൂടെ ആവിഷ്കരി ക്കുന്നു.

Monday, March 22, 2021

പത്രനീതി -സുകുമാർ അഴീക്കോട്_ ആസ്വാദനക്കുറിപ്പ്

 
 
           ജനമനസ്സുകളിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്. പത്രങ്ങളെക്കുറിച്ചുള്ള  സുകുമാർ അഴീക്കോടിന്റെ   ലേഖനമാണ് പത്രനീതി. മലയാളത്തിന്റെ  അതുല്യ പ്രതിഭയായ സുകുമാർ അഴീക്കോടിന്റെ  നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ 'പത്രങ്ങൾ ഏതുപക്ഷത്ത് ' എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് പത്രനീതി .
ഏതു മനുഷ്യനും വാർത്ത അറിയുന്നതിന് മാത്രമല്ല വാർത്ത നൽകുന്നതിനും പത്രങ്ങളെ ആശ്രയിക്കണം .ലോകത്തിന്റെ  ഏതു കോണിൽ ഇരുന്നാലും ഏത് വാർത്തയും നമുക്ക് പത്രങ്ങളിലൂടെ അറിയാൻ സാധിക്കുന്നു.പത്രത്തിനെ എതിർക്കേണ്ടി വന്നാൽ അത് പത്രത്തിലൂടെ തന്നെ വേണം എന്നത് ഒരു വിരോധാഭാസമാണ്. പത്രങ്ങൾ എല്ലാത്തിനെയും വിമർശിക്കുന്നു എന്നാൽ പത്രങ്ങൾ അത്രത്തോളം വിമർശിക്കപ്പെടുന്നില്ല.
സ്വേച്ഛാധിപതി പോലും പത്രങ്ങളെ ബഹുമാനിക്കുന്നു. അയാൾ പത്രങ്ങളെ ഭയപ്പെടുന്നു.  ചിലർ പത്രങ്ങളെ പീഡിപ്പിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. നെപ്പോളിയൻ അതിനുള്ള കാരണം തുറന്നുപറയുന്നു .താൻ ബയനറ്റിനെക്കാളും പേടിക്കുന്നത് പത്രത്തെയാണ്. ബയനറ്റിന്റെ  മൂർച്ച ഭയങ്കരമാണെങ്കിലും പത്രത്തിൽ എഴുതുന്ന വാക്കിന്റെ  മൂർച്ച അതിനേക്കാൾ ഭയങ്കരമാണ്.രാഷ്ട്രീയത്തിലെ മഹാ ശക്തിയാണ് പത്രം .ഒരു ചിന്തകൻ പറഞ്ഞത് തനിക്ക് എന്തെങ്കിലും ഒരു അറിവുണ്ടെങ്കിൽ അത് പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്നാണ് .ജഫേഴ്സൺ എന്ന സ്വാതന്ത്ര്യ പ്രേമി പറഞ്ഞത് പത്രം ഇല്ലാത്ത ഭരണത്തേക്കാൾ തനിക്കിഷ്ടം ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ് എന്നാണ് .അതിനർത്ഥം പത്രം ഉണ്ടായാൽ എല്ലാം ആയി എന്നാണ്. അരാജകമായ അവസ്ഥയിലും സത്യവും നീതിയും പുലർത്തുന്ന പത്രങ്ങൾ സമൂഹത്തെ രക്ഷിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ  അഭിപ്രായത്തിന്റെ  അർത്ഥം

.എന്നാൽ പത്രങ്ങളെക്കുറിച്ച് എതിരഭിപ്രായങ്ങൾ പറയുന്ന ആളുകളുണ്ട് .
എന്തിന്റേയും മറുവശം ചൂണ്ടിക്കാണിക്കുന്നതിൽ മിടുക്കനായ ഓസ്കാർ വൈൽഡ് പത്രങ്ങളെ എപ്പോഴും കളിയാക്കി. സാഹിത്യം വായിക്കപ്പെടുന്നില്ല .പത്രം വായിക്കാൻ കൊള്ളുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് .
പത്രങ്ങൾ ഏറ്റവും കൂടുതൽ അതിജീവിക്കുന്നത് അവയുടെ വഷളത്തരം കൊണ്ടാണെന്ന് പറയുന്നുണ്ട് .പ്രശസ്ത നാടകകൃത്തായ ഇബ്സൻ പറഞ്ഞത് കഠിനമാണ് .മൃഗങ്ങളുടെ മേൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞർ പത്രപ്രവർത്തകരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും മേൽ ശസ്ത്രക്രിയ നടത്തി പരീക്ഷിക്കട്ടെ എന്നാണ് ഇബ്സൺ പറഞ്ഞത്. പത്രങ്ങൾ അസത്യങ്ങൾ  പറയുകയും ആ അസത്യം സത്യമായിത്തീരും എന്ന് വിചാരത്താൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് ഒരെഴുത്തുകാരൻ പറഞ്ഞത്.പരിഹസിക്കാൻ മിടുക്കനായ സാമുവൽ ബട്ലർ പറഞ്ഞത് പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചത് കണ്ടാൽ ജനങ്ങൾ അവിശ്വസിക്കാൻ പഠിക്കുന്നു എന്നാണ്

സുകുമാർ അഴീക്കോട് തന്റെ  കാഴ്ചപ്പാടുകൾ പറയുന്നു .പത്തൊമ്പതാം നൂറ്റാണ്ടിലെ ബട്ലർ ഇരുപതാം നൂറ്റാണ്ടിൽ പത്രങ്ങൾ എത്തിച്ചേർന്ന അവസ്ഥയെക്കുറിച്ച് പ്രവചിച്ചത് എത്രമേൽ ശരിയാണ്.ഒരു ശീലം ആയിപ്പോയതുകൊണ്ടാണ് താൻ പലപ്പോഴും വായിച്ച പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് .കുറേക്കാലം കഴിഞ്ഞപ്പോൾ ആദ്യ സ്വഭാവത്തിൽ നിന്ന് പത്രങ്ങൾ മാറിത്തുടങ്ങി എന്ന് താൻ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ ശീലം മാറ്റാൻ പ്രയാസം ആയതുകൊണ്ടാണ്  ആ പത്രങ്ങൾ തന്നെ വായിക്കുന്നതെന്നും അദ്ദേഹം പറയുന്നു .നല്ല പത്രം വായിക്കാമെന്ന് വച്ച്  വായിക്കുന്നപത്രം നിർത്തുന്നവൻ വിഡ്ഢിയാണ് .പല പത്രങ്ങൾ ഒരുമിച്ച് വായിക്കുക. എന്നിട്ട് അതിലെ സത്യവും അസത്യവും തിരിച്ചറിയാൻ ശ്രമിക്കുക അതാണ് വേണ്ടത് എന്നാണ് സുകുമാർ അഴീക്കോട് ഈ ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.