Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, December 18, 2011

കഥ

പാപ്പാത്തി

കല്‍പ്പാത്തി അഗ്രഹാരത്തില്‍ വെച്ചാണ്  ആദ്യമായി ഞാന്‍  പാപ്പാത്തിയെ 
കാണുന്നത് .നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള ചേലയാണ്  അവര്‍ ധരിച്ചിരുന്നത് .എന്നും രാവിലെ ഗണപതി കോവിലിലെ പ്രസാദവുമായ് നടന്നു വരുന്നത് കാണാം .എപ്പോഴെന്നറിയില്ല അവര്‍ എന്റെ സുഹൃത്തായത്.
അങ്ങനെ എല്ലാ ദിവസവും പ്രസാദത്തിന്റെ ഒരു പങ്ക് എനിക്കും നല്‍കിയിരുന്നു .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പാപ്പാത്തി അഗ്രഹാരത്തില്‍ എല്ലാവര്‍ക്കും പ്രിയംകരിയായിരുന്നു.ഒരിക്കല്‍ അവര്‍ എന്നെ ചിതലി മലയിലേക്കു കൂട്ടിക്കൊണ്ടുപോയി .ഞാന്‍ വായിച്ചരിഞ്ഞതിനെക്കള്‍ മനോഹരമായിരുന്നു അവിടം .ചിതലി മലയും അതിനപ്പുറമുള്ള വിശാലമായ ലോകവും അവര്‍ എനിക്കു കാണിച്ചു തന്നു .കണ്ണാടിപ്പുഴ ,ആലത്തൂര്‍ ഹനുമാന്‍ കോവില്‍ വിസ്മയത്തിന്റെ മറ്റൊരു ലോകമാണ് എനിക്കു സമ്മാനിച്ചത്‌ .സ്വപ്നത്തില്‍ നിന്ന് എന്നപോലെ തിരിച്ചു നടക്കുമ്പോള്‍ വഴിയാത്രക്കാര്‍  പാപ്പാത്തിയോടു കുശലം ചോദിച്ചു കൊണ്ടിരുന്നു .എല്ലാവര്ക്കും സുപരിചിതയാ യിരുന്നുവെങ്കിലും പാപ്പാത്തി, പാപ്പാത്തിക്ക് അപരിചിതയയിരുന്നു ...വെറും അപരിചിത .
  
                                                                                                     സാവിത്രി .വി 
                                           

Sunday, November 6, 2011

അമ്മക്കിളി

അമ്മക്കിളി 
അമ്മക്കിളി ഇങ്ങനെയാണ്.......നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവള്‍ ....വഴിതെറ്റുന്നു കുഞ്ഞുക്കിളികള്‍ക്ക്.....കാടായ കാടെല്ലാം പറന്നു പറന്നു ഇര തേടി നടന്നപ്പോള്‍ എത്രയോ പ്രാവശ്യം ചിറകുകള്‍ കുഴഞ്ഞു.?.... ...കാത്തിരിക്കുന്നത് ചിറകുമുളയ്ക്കാത്ത പാവം തന്റെ കുഞ്ഞുങ്ങള്‍ എന്ന ഓര്‍മ്മയില്‍ കൂടിനരികില്‍ എത്തുമ്പോഴേയ്ക്കും അവശയായിട്ടുണ്ടാകും.ഭക്ഷണം പകുത്തു കൊടുക്കുമ്പോഴേയ്ക്കും അവരുടെ ആര്‍ത്തി കാണുമ്പോള്‍ തന്റെ ക്ഷീണമെല്ലാം പമ്പ കടക്കും .താന്‍ അറിഞ്ഞില്ലല്ലോ അവര്‍ വളര്‍ന്നത് .എപ്പോഴോ എന്നെ തനിച്ചാക്കി പറന്നകന്നപ്പോഴും എനിക്കറിയാമായിരുന്നു പോകേണ്ട വഴികളെക്കുറിച്ച്  ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ലെന്ന് .കാണേണ്ടതും അറിയേണ്ടതുമായ വഴികളിലൂടെ പറന്നാല്‍ മതിയെന്നും പഠിപ്പിച്ചില്ല ഞാന്‍ ......ഇര തേടുമ്പോള്‍ വിഷക്കനികള്‍ കഴിക്കരുതെന്ന് പറയാനും മറന്നു...എന്താണ് അവര്‍ തന്നെ തേടി വരാത്തതെന്ന് ചിന്തിക്കാറുണ്ട് ഞാന്‍....അതും ഉത്തരം കിട്ടാത്ത ചോദ്യം .കൂടെ പറക്കുന്നവര്‍ അവരെ ചതിക്കാതിരുന്നാല്‍ മതിയായിരുന്നു .കഴുകന്മാരുടെ താവളം എവിടെയെന്ന്‍ പണ്ട് എപ്പോഴോ പറഞ്ഞതായാണ് ഓര്‍മ്മ.മറന്നിട്ടുണ്ടാകും അവര്‍ .എങ്ങനെ ഓര്‍ക്കാന്‍ ?തിരിച്ചു വരാത്ത പലതിനെയും കാത്തിരുന്നു തന്നെയല്ലേ ഞാന്‍ ഒറ്റയ്ക്കായത് ?കാത്തിരിപ്പിന്റെ പ്രതീക്ഷയുള്ള മനസ്സ് സൂക്ഷിക്കാനായത് തന്നെ ഭാഗ്യം !എന്നെങ്കിലും തിരിച്ചറിയുമോ അവര്‍ ...എന്റെ പ്രാണവായു നിലയ്ക്കും വരെ വരും ...വരും....എന്ന ഒറ്റ ചിന്തയിലാണ് താന്‍ ജീവിച്ചതെന്നു?എവിടെ ആണെങ്കിലും നല്ലത്  മാത്രമേ സംഭവിക്കൂ  എന്നാണ് എന്റെ വിശ്വാസം .ഈ മരത്തിനു താഴെ വീണു കിടക്കുന്ന കുഞ്ഞു തൂവലുകള്‍ ....നിങ്ങള്‍ എന്റെ ഒപ്പം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ്.....ഓര്‍മ്മകള്‍ ആണ് എന്റെ ജീവനാഡി.അത് നിലയ്ക്കുമ്പോള്‍ ബാക്കി ആവുക ഈ കൂട് മാത്രം .....



Wednesday, October 19, 2011

ഏക ജാലകം

ജീവിതം നിഷ്ഫലമാകാത്ത ഏക ജാലകം 
ചെറുകഥ  ഒന്നാം സ്ഥാനം ലഭിച്ച കഥ                                        രേഷ്മ  ചന്ദ്രന്‍  XC
            ഇരുളടഞ്ഞ ആ നാല്‍ചുവരുകള്‍ക്ക്  ഉള്ളിലേക്ക്  പ്രകാശത്തിന്റെ കൂര്‍ത്ത ശൂലങ്ങള്‍ കടന്നു ചെന്നു.ഇവിടം തീര്‍ത്തും ഏകാന്തമാണ് .ഇരുട്ടിനെ സ്നേഹിക്കുന്നു ഞാന്‍.വികാരവിചാരങ്ങളുടെ ഭ്രാന്തമായ ലോകം എനിക്കായ് ഇവിടെ ........സത്യത്തില്‍ എന്റെ കാത്തിരിപ്പ് ആര്‍ക്ക് വേണ്ടിയാണ്.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച ഈ ജന്മത്തിന്റെ അനാഥത്വം മാത്രം എനിക്ക് കൂട്ട് .ഈ അനാഥാലയത്തിന്റെ  പാതിയടഞ്ഞ വാതിലുകള്‍............... ഒരുതുള്ളി വെളിച്ചം....ഭൂതകാലത്തേക്ക് കാലചക്രം തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ മഴയത്ത്‌ ഒലിക്കുന്ന മണ്‍കൂനകള്‍  പോലെ ....വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിയപ്പോള്‍ ഇടയ്ക്ക് എവിടെയോ വച്ച്  മകന്‍ എല്ലാം നഷ്ട്ടപ്പെടുത്തി .കൂട്ടത്തില്‍ എന്നെയും .......ആദ്യമായ് എന്നെ അവന്‍  അമ്മേ വിളിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം എത്രയാണെന്നോ?എന്റെ മാതൃത്വം ധന്യമായ നിമിഷം !എന്നാല്‍ അവന്റെ വളര്‍ച്ചകളില്‍ എന്നെ ചെറുതായ് കാണാന്‍ അവന്‍  ശ്രമിച്ചു.അച്ഛന്റെ സാന്നിധ്യം ഇല്ലാത്ത അവന്‍ തനിക്ക് ഊന്നുവടി ആകും എന്ന് പ്രത്യാശിച്ചു.വാര്‍ധക്യം എന്റെ കണ്ണുകളിലെ വെളിച്ചം കൊട്ടി അടച്ചപ്പോള്‍ വെളിച്ചം പകര്‍ന്നത് മാതൃത്വത്തിന്റെ പവിത്രത മാത്രം ആണ്. അത് കൊണ്ട് തന്നെ എന്റെ മോന്‍ ദേശാടനക്കിളി ആണെന്ന് കരുതാനുള്ള ജ്ഞാനവും എനിക്കുണ്ട് എന്റെ ജീവിതം ഈചുവരുകള്‍ക്കുള്ളില്‍പരിമിതമാക്കപ്പെട്ടു.ഈജാലകത്തിനപ്പുറം വിശ്രമം ഇല്ലാത്ത അമ്മക്കിളി ആയിരുന്നു ഞാന്‍.കുഞ്ഞിനു വേണ്ടി ജീവിച്ച പാവം അമ്മ.ഈ ജനലിനപ്പുറവും ഇപ്പുറവും മാറ്റമില്ലാത്തത് എനിക്ക് മാത്രം........