Sunday, July 15, 2012

പഠനപ്രവര്‍ത്തനങ്ങള്‍

സുഹൃത്തായ മലയാളഭാഷയ്ക്കൊരു കത്ത്            
                                                                                     സ്ഥലം,
                                                                                     തിയതി.
എന്‍റെ മലയാളമേ,
  
                   എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?സുഖമാണെന്ന് വിശ്വസിക്കുന്നു.എന്നോട് ദേഷ്യമാണോ?
ഏഴാം ക്ലാസ്സില്‍ നിന്നും ജയിച്ചപ്പോള്‍ എന്നോടൊപ്പം പഠിക്കാമെന്ന് പറഞ്ഞിട്ട് ഞാന്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ന്നത്‌ കൊണ്ട് വഴക്കിട്ടുവല്ലേ?പേടിക്കേണ്ടാ ...മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ ഞങ്ങളുടെ ഭാഷാസ്നേഹം കൂട്ടിയിട്ടേ ഉള്ളൂ..അടിസ്ഥാന പാഠാവലിയിലെ'മലയാളം' എന്ന പാഠം പഠിച്ചപ്പോള്‍ നിന്നെക്കുറിച്ച് കുറെ ഓര്‍ത്തു.നിന്‍റെ ഒപ്പം കഴിഞ്ഞ ദിനങ്ങള്‍ എത്ര രസകരമായിരുന്നു..ഇന്‍റെര്‍നെറ്റില്‍ നിന്ന്‍ നിന്നെക്കുറിച്ച് കുറേ വിവരങ്ങള്‍ അറിഞ്ഞു..[നിനക്ക് ഇന്‍റെര്‍നെറ്റ് എന്നു പറഞ്ഞാല്‍ ഇഷ്ട്ടമാകില്ലല്ലേ] പക്ഷേ നിന്നെക്കുറിച്ചറിയാന്‍ എനിക്ക് ഏറ്റവും സഹായകരം ഇന്‍റെര്‍നെറ്റ് തന്നെ .നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയാം.എന്‍റെ കവിതകള്‍ [അധികവും നിന്നെക്കുറിച്ച് എഴുതിയത്] പ്രസിദ്ധീകരിച്ചിട്ടുണ്ട്.വായിച്ചുനോക്കി അഭിപ്രായം പറയണേ...


എന്നോടുള്ള ദേഷ്യം കളയണം.നീയാണ് എന്നെ ഞാനാക്കിയത്. എനിക്ക് മറുപടി അയയ്ക്കണേ....
                                                     സ്നേഹത്തോടെ


                                                     ചങ്ങാതി
    സ്വീകര്‍ത്താവ്                                                   
    മലയാളം                                                സുമിത കെ.എസ്[xc]
    കേരളം

പഠനോപകരണങ്ങള്‍ - എട്ടാംക്ലാസ്-കന്നിക്കൊയ്ത്ത്


പഠനോപകരണങ്ങള്‍ കൂത്തും കൂടിയാട്ടവും


അശാന്തിപര്‍വങ്ങള്‍ക്കപ്പുറം-പഠനോപകരണങ്ങള്‍


             

പത്താംക്ലാസ് കേരളപാഠാവലി3-പട്ടാളക്കാരന്‍


ആരൊക്കെയോ നടത്തുന്ന യുദ്ധങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന പാവം പട്ടാളക്കാരുടെ കഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'പട്ടാളക്കാരന്‍'.യുദ്ധം ചെയ്യാനുള്ള മോഹം കൊണ്ടോ ശത്രുത ഉള്ളതുകൊണ്ടോ അല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയാണ് പലരും പട്ടാളത്തില്‍ എത്തുന്നത്.യുദ്ധമുഖത്തിന്‍റെ ഭീകരതയിലേക്കൊന്നും കഥാകാരന്‍ നമ്മെ കൊണ്ടുപോകുന്നില്ല.

അനാഥനായി അലഞ്ഞ അയാള്‍ പട്ടാളത്തിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്.വിശപ്പകറ്റാനും പണം നേടുവാനുമുള്ള ഉപാധി ആയിരുന്നു അയാള്‍ക്ക്‌ ആ ഉദ്യോഗം.
അവധിക്കാലം അയാളെ സംബന്ധിച്ചിടത്തോളം അനാഥത്വത്തിന്‍റെ നൊമ്പരം പേറുന്നവയായിരുന്നു.കുടുംബമില്ലാത്ത അയാള്‍ക്ക്‌  എന്തിന്  അവധി?സ്വന്തക്കാരാരുമില്ലെങ്കിലും തന്‍റെ നാടിനോട് ഒരു പ്രത്യേകസ്നേഹം അയാള്‍ക്കുണ്ടായിരുന്നു.അന്യസംസ്ഥാനത്തു താമസിക്കേണ്ടി വന്ന അയാള്‍ക്ക് നാട്‌ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണമൊന്നുമില്ല.
നാട്ടിലെത്തിയ അയാള്‍ തനിക്കൊരു ബന്ധത്തിനുവേണ്ടി അലഞ്ഞുനടക്കുന്നു.ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പണിയെടുത്ത ഹോട്ടലിലും എത്തുന്നു.രാമന്‍ എന്ന് അവിടെ താനാണ് എഴുതിയിട്ടതെന്ന് അയാള്‍ പറയുന്നു.ആരും അയാളെ തിരിച്ചറിയുന്നില്ല.മലയാളത്തില്‍ സംസാരിക്കാനാകുന്നത് വളരെ ഭാഗ്യമായ്‌  കരുതുന്നു.

തിരക്കുപിടിച്ച നഗരത്തില്‍ നിന്ന്‍ അയാള്‍  ഒരു ഗ്രാമത്തിലെ കുന്നിന്‍ചെരുവില്‍ എത്തുന്നു.അവിടെയുള്ള ഒരു വൃദ്ധ സ്വന്തം മകനായ് അയാളെ സ്വീകരിക്കുന്നു.മകള്‍ നാണിയെ വിവാഹം ചെയ്തുകൊടുക്കുന്നു.പട്ടാളക്കാരന്‍ എന്ന നിലയില്‍നിന്ന് ഭര്‍ത്താവ്‌,കുടുംബനാഥന്‍,മകന്‍ എന്നീ സ്ഥാനങ്ങള്‍  കൂടി അയാള്‍ക്ക് ലഭിക്കുന്നു.

അയാള്‍ അവധി കഴിഞ്ഞ് പട്ടാളത്തിലേക്ക് തിരിച്ചുപോകുന്നു.അവള്‍ ഫാമിലി അലോട്ട്മെന്‍റ് വാങ്ങുന്നുണ്ട്.മാസം നാല്പ്പതുരൂപ.വീട്ടിലേക്ക്‌ പാത്രങ്ങള്‍ വാങ്ങിച്ചു.അതിലവളുടെ പേരു കൊത്തിച്ചു.വീടു നന്നാക്കി.അവള്‍ എന്നും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും.

പോസ്റ്റ്മാന്‍ കൊണ്ടുവന്ന കവറില്‍ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നു.പ്രതിമാസം നൂറുരൂപ കിട്ടിത്തുടങ്ങി.ആറുമാസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും ഉയര്‍ന്നു.

പോലീസ്‌സ്റ്റേഷനില്‍നിന്നും മൂന്നു വലിയ ഇരുമ്പുപെട്ടികള്‍ ഏറ്റുവാങ്ങാന്‍ നോട്ടീസ് വന്നു.അതില്‍ അയാളുടെ ഔദ്യോഗിക ഉടുപ്പുകളായിരുന്നു.വിവാഹമാല്യവും ഉണ്ടായിരുന്നു.ഒരാഴ്ച്ചയ്ക്ക് ശേഷം പതിനായിരം രൂപയുടെ ചെക്ക് കിട്ടി.പിന്നീട് മണിയോഡറുകള്‍ വന്നതേയില്ല...
[യുദ്ധം എങ്ങനെമനുഷ്യരെ അനാഥരാക്കുന്നു എന്ന ചിന്ത അനുവാചകരില്‍ എത്തിക്കുവാന്‍ യുദ്ധരംഗത്തേക്ക് കൂട്ടികൊണ്ടു പോകാതെ തന്നെ സാധ്യമാക്കാന്‍ തകഴിക്കായി.മുഖ്യമായും മൂന്നു കഥാപാത്രങ്ങളെ ഉള്ളൂ.ബന്ധങ്ങള്‍ സ്ഥാപിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്‍റെ ആഗ്രഹത്തെ വരച്ചുകാട്ടുന്നു ഇതിലെ കഥാപാത്രങ്ങള്‍  .യുദ്ധത്തിന്‍റെ ക്രൂരതകള്‍ പാവം കഥാപാത്രങ്ങളെ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ.രണ്ടാം ലോകമഹായുദ്ധകാലത്ത് രചിച്ച ഈ കഥ കാലാതിവര്‍ത്തിയാണ്.]


Sunday, July 8, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 ഗാന്ധാരീവിലാപം

എഴുത്തച്ഛന്‍റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീപര്‍വത്തില്‍ നിന്നെടുത്തതാണ് പാഠഭാഗം.കൃഷ്ണനേയും ബന്ധുക്കളേയും കൂട്ടി കുരുക്ഷേത്രത്തില്‍ചെന്ന ഗാന്ധാരി കണ്ണിന്‍റെ കെട്ടഴിച്ച് മരിച്ചുകിടക്കുന്ന ഇരുപക്ഷത്തെയും പ്രിയപ്പെട്ടവരെ കണ്ട് കരയുന്നു.'കണ്ടീലയോ നീ മുകുന്ദാ' എന്ന് വിളിച്ചാണ് കരയുന്നത്.
കൌരവപക്ഷക്കാരനായ ഭഗദത്തന്‍ മരിച്ചുകിടക്കുന്നത് കണ്ട് കൃഷ്ണനോട് കണ്ടില്ലേ എന്ന് പറഞ്ഞു കരയുന്നു.അദ്ദേഹത്തെ വധിച്ചത് അര്‍ജുനനാണ് .അര്‍ജുനന്‍റെ മകനായ അഭിമന്യുവിനെ കണ്ടപ്പോള്‍ 'മരതകക്കല്ല് പോലെ സുന്ദരനായവന്‍:; കൃഷ്ണന്‍റെ മരുമകനിതാ ചോരയണിഞ്ഞ് കിടക്കുന്നു.'കൊല്ലിക്കയത്രേ നിനക്കു രസമെടോ'.ഈ രംഗങ്ങള്‍ കാണുന്തോറും എനിക്ക് ദു:ഖം വര്‍ധിക്കുന്നു.ഇനി നീ ആരേയും കൊന്നില്ല എങ്കിലും കൊല്ലിക്കലാണ് നിനക്ക് സന്തോഷം എന്ന എന്‍റെ അഭിപ്രായത്തിന് മാറ്റം വരില്ല.മരിച്ച അഭിമന്യുവിന്‍റെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞിട്ടില്ല.ഈ കാഴ്ച എങ്ങനെ സഹിക്കാന്‍ കഴിയും?അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെയും അമ്മ സുഭദ്രയുടെയും സങ്കടം നീ കാണുന്നില്ലേ?ഇതുപോലുള്ള സങ്കടങ്ങള്‍ കണ്ടിട്ടും നിന്‍റെ മനസ്സ്‌ വേദനിക്കുന്നില്ലേ?കല്ലുകൊണ്ടാണോ നിന്‍റെ മനസ്സുണ്ടാക്കിയത്?കല്ലുപോലും അലിയുന്നത്ര ദയനീയമാണ് കാഴ്ചകള്‍  എന്ന് പറഞ്ഞുകരഞ്ഞു.
കര്‍ണ്ണന്‍ പ്രയോഗിച്ച വേലും തറച്ച് നീലമല പോലെ കിടക്കുന്ന ഘടോല്‍ക്കചന്‍റെ ജഡമാണ് പിന്നീട് അവള്‍ കണ്ടത്‌. .ദുശ്ശളയുടെ ഭര്‍ത്താവ്‌ ജയദ്രഥന്‍റെ മൃതദേഹമാണ്  അടുത്തതായ് അവള്‍ കണ്ടത്‌.. ..... ./.. അര്‍ജുനന്‍ എയ്ത ശരത്താല്‍ കഴുത്ത്  മുറിഞ്ഞ്  കിടക്കുന്ന മരുമകനെ കണ്ടപ്പോള്‍ വിധവയായ ദുശ്ശളയുടെ കരച്ചിലോര്‍ത്ത് ഗാന്ധാരി നടുങ്ങുന്നു.
ദ്രോണരെ സംസ്കരിച്ച നിലമാണ് പിന്നെ കാണുന്നത്.ബ്രാഹ്മണനായത് കൊണ്ടാണ് അദ്ദേഹത്തെ വേഗം സംസ്കരിച്ചത്.ധൃഷ്ടദ്യുമ്നനല്ലാതെ മറ്റാര്‍ക്കും ഗുരുഹത്യ ചെയ്യാനാകില്ല.
എന്‍റെ മകന്‍ ദുര്യോധനന്‍റെ മകനായ ലക്ഷണന്‍റെ ശരീരമല്ലേ ആ കിടക്കുന്നത്.പേരക്കുട്ടിയുടെ ജഡം മുത്തശ്ശി കാണേണ്ടിവരുന്നത് അസ്സഹ്യമാണ്.തനിക്കിതും കാണേണ്ടിവന്നല്ലോ?
തന്‍റെ മക്കള്‍ക്ക്ഏറ്റവും പ്രിയപ്പെട്ട കര്‍ണ്ണന്‍റെ കുണ്ഡലമതാ വേറിട്ട്‌ കിടക്കുന്നു.എന്നിട്ടും കവിള്‍ത്തടം മിന്നുന്നു.ആദ്യമായ്‌ വില്ല് കൈവിടുന്നത് മരണത്തിലാണ്.അവന്‍റെ ശരീരം നായകളും നരികളും കടിച്ചുവലിക്കുന്നു.
ഭൂരിശ്രവാവിന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ കൈ മടിയില്‍ വച്ചാണ് നിലവിളിക്കുന്നത്.കൈ മാത്രം കണ്ടാണ് അവള്‍ തിരിച്ചറിയുന്നത്.
നാശത്തിനു കാരണക്കാരനായ സഹോദരന്‍ ശകുനിയുടെ മൃതദേഹം പക്ഷികള്‍ ഭക്ഷിക്കുന്ന കാഴ്ച കൃഷ്ണന് ഇഷ്ട്ടപ്പെട്ടതായിരിക്കുമല്ലോ?
മൂത്തമകന്‍ ദുര്യോധനന്‍റെ ജഡം കണ്ടപ്പോള്‍ ഗാന്ധാരി ഉറക്കെകരഞ്ഞു.അവന്‍റെ പ്രതാപവും പൊന്നിന്‍ക്കിരീടവുമെല്ലാം വെറുതെയായി.നീ നിന്‍റെ പിതാവിനെ ഉപേക്ഷിച്ചു പോയതെന്ത്‌?പട്ടുകിടക്കയില്‍ കിടക്കുന്ന  നീയിന്ന് ചോരയില്‍  കുളിച്ചുകിടക്കുകയാണല്ലോ? എന്നുപറയുന്നു.കൃഷ്ണന്‍റെ നിര്‍ദേശപ്രകാരമാണല്ലോ ഭീമന്‍ യുദ്ധനിയമം ധിക്കരിച്ച് ദുര്യോധനനെ തുടയ്ക്കടിച്ച് കൊന്നത്.
തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് ഗാന്ധാരി നിലത്തുവീണുരുണ്ടു.
ലിങ്കുകള്‍
തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്‍


Saturday, July 7, 2012

പഠനപ്രവര്‍ത്തനം-കത്ത്


                                                                                                      ഇളംകുന്നപ്പുഴ,
                                                                                                         7/7/2012.
പ്രിയപ്പെട്ട സവുഷ്ക്കിന്‍,
  നിനക്ക് സുഖമാണോ? പരമ സുഖമായിരിക്കും അല്ലേ?ആ കാടിന്‍റെ തണുപ്പും ഇലകളില്‍ തട്ടിവരുന്ന കാറ്റും ...ഹൊ! കൊതിയാവുന്നു..സവുഷ്ക്കിന്‍... ......................................
  പിന്നെ...ഞാനീ കത്തെഴുതുന്നത് ഒരു പ്രധാനകാര്യം പറയാനാണ്.നീ ഒഴിഞ്ഞുമാറരുത്.ഞങ്ങളുടെ സ്കൂളില്‍ 'പ്രകൃതിസംഘം' രൂപീകരിച്ചിട്ടുണ്ട്.അതിന്‍റെ ഉത്ഘാടനത്തിനു നീ വരണം.നീ എന്‍റെ ചങ്ങാതിയാണെന്നു എല്ലാവര്‍ക്കുമറിയാം.നീ പ്രകൃതിയും മനുഷ്യനും എന്നതിനെക്കുറിച്ച് ക്ലാസ്സ്‌ എടുക്കണം.നീ അന്നുതന്ന മുന്തിരിച്ചെടി വലുതായി.ഞാന്‍ എന്‍റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.നീയാണതിനു കാരണം.


  പിന്നെ തണുപ്പുണ്ടോ അവിടെ?ക്ലാസ്സില്‍ ആ പാഠം എടുത്തുകഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ ആരാധനയോടെ നോക്കി... നിന്‍റെ ഓക്കുമരം കണ്ടിട്ടില്ലെങ്കിലും എല്ലാവരും കണ്ടപോലെആസ്വദിച്ചു.നിന്‍റെ അന്ന വാസ്ലിയേവ്‌ന ടീച്ചര്‍ക്ക് സുഖമാണോ?ശിശിരത്തിലെ ഓക്ക് മരം കാണാന്‍ വന്നോ പിന്നീട്?ക്ലാസ്സില്‍ വൈകാതെ പോ കേട്ടോ...നാടിന്‍റെയും കാടിന്‍റെയും കാവല്‍ക്കാരനായ പ്രിയസവുഷ്ക്കിന്‍ ,നിനക്ക് ഈ പൂമ്പാറ്റയുടെഎല്ലാ ആശംസകളും നേരുന്നു...


                                                                                    എന്ന്,
                                                                                                     സ്നേഹപൂര്‍വ്വം
                                                                             ഹെന്ന എം.എക്സ്


ഹെന്ന എം.എക്സ്VIIIC
[ശിശിരത്തിലെ ഓക്കുമരം എന്ന പാഠഭാഗം ആസ്വദിച്ച ഹെന്ന കുറിച്ച കത്ത്]


യാത്രാമൊഴി-പത്താംക്ലാസ് കേരളപാഠാവലി2

ഞാന്‍ അതീവ തേജസുള്ള കനകാസ്ത്രങ്ങളാല്‍ ചുറ്റപ്പെട്ട സൂര്യദേവനോട് യാത്ര പറഞ്ഞിടുന്നു.[സൂര്യവംശജനായ ദശരഥനെയാണ് സീത ഓര്‍ക്കുന്നത്]
ആകാശത്തിന് വെണ്മ നല്‍കുന്നവനും താമരനൂല് പോലുള്ള രശ്മികള്‍ ഉള്ളവനുമായ ചന്ദ്രനെ സീത നമിക്കുന്നു.[ജനക മഹാരാജാവിനെയാണ് സ്മരിക്കുന്നത്]
കനത്ത  അന്ധകാരത്തെ കീറിമുറിച്ച് രശ്മികള്‍ പ്രസരിപ്പിക്കുന്ന നക്ഷത്രങ്ങളോട് സീത യാത്ര പറയുന്നു.[വനങ്ങളില്‍ താമസിച്ച് ലോകത്തിന് വിജ്ഞാനം നല്‍കുന്ന മുനിമാര്‍  ]
മനോഹരമായ ചിത്രവിരിപ്പ്‌ സ്വയം നെയ്തെടുത്ത് അന്തിക്കും വെളുപ്പിനും ആകാശമാകുന്ന വീടിന്‍റെ ഇരുവാതിലും മറയ്ക്കുകയാണ് സന്ധ്യ ചെയ്യുന്നത്.അങ്ങനെയുള്ള സന്ധ്യയോട് സീത യാത്ര പറയുന്നു.[ബ്രഹ്മാവിന്റെ മാനസപുത്രിയാണ് സന്ധ്യ]
ഭംഗിയുള്ള വനങ്ങളോടും അവിടുത്തെ പൂക്കളോടും സീത യാത്ര പറഞ്ഞു.അവിടെ വച്ച് അവള്‍ ഏറെ സന്തോഷിച്ചതാണ്.
സുന്ദരമായ ഈ പ്രപഞ്ചത്തോട് താന്‍ പിരിയേണ്ടതില്ല എന്ന്‍ അവള്‍ ചിന്തിക്കുന്നു.കാരണം മരണശേഷം ഈ ശരീരം മണ്ണില്‍ ചെന്നുചേരും.തന്‍റെ മനോഗതങ്ങള്‍ ഈ പ്രകൃതിഭംഗിയില്‍ ചെന്ന്‌ചേരും.ഈ പ്രപഞ്ചത്തില്‍ ഒന്നും നാശവിധേയമല്ല എന്ന് സൂചന.
അങ്ങേയറ്റം വാല്‍സല്യത്തോടെ പുണ്യവതിയായ ഭൂമീദേവി തന്‍റെ ശ്രേഷ്ഠമായ കിടക്കയിലേക്ക് പുത്രിയായ തന്നെ വഹിച്ചുകൊണ്ടുപോകുന്നു.
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികളുടെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട് താന്‍ ശയിക്കുമ്പോള്‍ തൊട്ടരികിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും തന്‍റെമേല്‍ പൂക്കള്‍ ചൊരിയുമെന്ന് അവള്‍ ചിന്തിക്കുന്നു.[പ്രകൃതിയോടുള്ള സീതയുടെ സ്നേഹം]
ഭൂമിയുടെ ശയ്യാഗൃഹത്തില്‍ പ്രവേശിച്ചാല്‍ തനിക്ക്‌ മുകളിലായ്‌ പക്ഷികള്‍ പാട്ടുപാടി സഞ്ചരിക്കുമെന്നും മേഘങ്ങളെപ്പോലെയുള്ള പുല്‍ത്തകിടിയില്‍ മാനുകള്‍ തുള്ളിച്ചാടുമെന്നും സീത പ്രതീക്ഷിക്കുന്നു.
പര്‍വതസാനുക്കളില്‍ സ്ഥിതിചെയ്യുന്ന പുതിയ രത്നസമൂഹങ്ങളും ധാതുദ്രവ്യങ്ങളും തന്‍റെ കണ്ണിനും മനസ്സിനും ഒരുപോലെ കൌതുകകരമാകും.മാത്രമല്ല അവ തന്‍റെ സ്വന്തമായ്‌ തീരും.
ഭൂമിയില്‍ തന്‍റെ ശരീരം ലയിച്ചുചേരുന്നതിനെ പറ്റിയുള്ള ചിന്ത ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നു.ഭൂമീദേവിയുടെ മടിത്തട്ടാകുന്ന മെത്തമേല്‍ സൗഭാഗ്യങ്ങള്‍അനുഭവിച്ചുകൊണ്ട് സുഷുപ്തിയില്‍ താന്‍ ലയിക്കും.താന്‍ ഉപരിലോകത്തെക്ക് ഉയരും.
പരിശുദ്ധയായ ഭൂമീ,ഭവതിയുടെ പാദങ്ങളില്‍ ലയിച്ച ഞാന്‍ നദീജലത്തില്‍ പ്രതിബിംബിക്കുന്ന അംഗത്തോടെ ഭൂമിയെ കുമ്പിടുന്ന നക്ഷത്രമെന്ന പോലെ ആകാശത്തില്‍ ഉയര്‍ന്ന ദീപമായിത്തീരും.
പ്രിയ രാഘവാ,നിന്‍റെ ശാഖ വിട്ട് പറന്നുപോകുന്ന ഒരു പക്ഷിയാണ് താനിപ്പോള്‍  .നിര്‍ഭയം താന്‍ പറന്ന് പോയ്ക്കോളാം.
പ്രപഞ്ചഗോളങ്ങള്‍ക്ക് രൂപം നല്‍കുന്ന മണ്ണ് താന്‍ ചെന്നുചേരുന്നിടത്തില്ല.ദിനരാത്രങ്ങള്‍ ഇവിടെയില്ല.ശാന്തവും പരിശുദ്ധവുമായ ഈ സ്ഥാനം സൃഷ്ടിക്കും മുന്നേയുള്ള ജ്യോതിര്‍സ്ഥാനമാണ്.
വിരഹദു:ഖത്താല്‍ പക്വമായ മനസ്സോടെ കര്‍ത്തവ്യങ്ങളെല്ലാം അനുഷ്ഠിച്ച് ധന്യനായ്‌ ശ്രീരാമനും തന്‍റെ ലോകത്ത്‌ എത്തും.
[ചിന്താവിഷ്ടയായ സീത ഒരു സ്വഗതാഖ്യാനമാണ്.ലോകത്തോട് വിട പറയുന്ന വേളയില്‍ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ ആണ് ഈ കവിത.മറ്റാരോടും പങ്കുവയ്ക്കാനില്ലാത്ത അവസ്ഥയിലാണ് സ്വഗതാഖ്യാനങ്ങള്‍ ജനിക്കുന്നത്.സീത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ വിശിഷ്ടമായ്‌ കണക്കാക്കുന്നു.തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത സാമൂഹ്യവ്യവസ്ഥിതിയോട്‌ അവള്‍ക്ക് അമര്‍ഷമുണ്ട്.തരംതിരിവുകളില്ലാത്ത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ അവള്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു.തനിക്ക്‌ ലഭിക്കാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍ക്കാനും അവള്‍ ഇഷ്ട്ടപ്പെടുന്നു.സീതയുടെ കണ്ണിലൂടെ രാമായണത്തെ നാം വായിക്കുന്നു.സംസ്കാരം എന്ന പേരില്‍ ഉള്ള പലതും സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കുമാരനാശാന്‍ വെളിപ്പെടുത്തുന്നു.പറക്കാന്‍ വെമ്പുന്ന കിളി എന്നത് തന്നെ സ്വാതന്ത്ര്യകാംക്ഷയാണ്.]
*കുടുംബത്തിലെ ചുമതലകള്‍
*സാമൂഹ്യമായ വിലക്കുകള്‍
*വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ
*പൊതുഇടങ്ങളിലെ അരക്ഷിതാവസ്ഥ
*അധികാരഘടനയിലെ പ്രാതിനിധ്യമില്ലായ്മ
*ചൂഷണം
              ലിങ്കുകള്‍
           കുമാരനാശാന്‍








Thursday, July 5, 2012

ഹെലെന്‍ കെല്ലെര്‍ ദിനം

VIII A  ഇല്‍ ഹെലെന്‍ കെല്ലര്‍  ദിനാചരണം സമുചിതമായി ആഘോഷിച്ചു.കവിതാരചനയില്‍ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു.
കാഴ്ച്ചയില്ലായെനിക്ക്
കാണുവാനേറെ ആശയും
സ്പര്‍ശത്തിലൂടെ ഞാനറിവൂ
ഈ ലോകത്തിന്‍ സ്പന്ദനം
വസന്തത്തില്‍ ശാഖകളിലൂടെ
വിരലോടിച്ചൂഞാന്‍
പൂമൊട്ടുകള്‍ നാമ്പിട്ടതും
പൂവിന്‍ സുഗന്ധവും
എന്‍ സ്പര്‍ശനത്തിന്
ജീവനേകീ
                   ശ്രീലക്ഷ്മി പി.എസ് VIIIA

വിദ്യാരംഗം അംഗങ്ങള്‍