Wednesday, January 18, 2012

ഗുരു

വിദ്യതന്‍ ലോകത്തില്‍ ജാലകം തുറക്കും 
     സ്നേഹനിധികളെന്‍ ദേവതമാര്‍ ഗുരുക്കള്‍
   ആദ്യാക്ഷരം ചൊല്ലിതന്നയെന്‍ മാതാക്കള്‍
        നന്മതന്‍ വഴി ചൊല്ലിതന്നയെന്‍ വഴികാട്ടികള്‍

വിദ്യതന്‍ ഏണിപ്പടികളില്‍ കയറ്റുവാന്‍
ഞങ്ങള്‍ക്കൊപ്പം ചരിക്കുന്നവര്‍ അവര്‍ 
     മുള്ളും കല്ലും തിരിച്ചറിയാന്‍ പഠിപ്പിക്കുമവര്‍
    പ്രണാമം നിങ്ങള്‍ക്കായര്‍പ്പിക്കുന്നു ഞാന്‍........


                                                                       വിനീത് എം.ആര്‍ 
                                                         IX A
                                                 

Monday, January 16, 2012

രേഷ്മയുടെ നോട്ടുപുസ്തകം 
 നോട്ടുപുസ്തകങ്ങള്‍ തിരക്കിട്ട് നോക്കുന്നതിനിടയില്‍ തികച്ചും ലളിതമായ ആ പുസ്തകം ..അതിലെ ഭംഗിയുള്ള അക്ഷരങ്ങള്‍....  ഇവയൊക്കെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം എത്രയെന്നോ?ഓരോ വരിയും വരയും ആത്മാര്‍ത്ഥതയുടെ കൈയ്യൊപ്പായ്‌ തോന്നി...ഒരു കവയിത്രിയും ലേഖികയും എല്ലാം രേഷ്മയുടെ വാക്കുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കും പോലെ .....രേഷ്മക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..

രേഷ്മ ചന്ദ്രന്‍                                              

Thursday, January 12, 2012

മാതൃഭാഷയും ഞാനും


                                                   മാതൃഭാഷയും ഞാനും

              അനന്തമായ് കിടക്കുന്ന ഈ ഭൂമിയെ എന്റെ കൈക്കുമ്പിളിലെക്ക് പിടിച്ചു തന്ന അമ്മയാണ് എന്റെ മാതൃഭാഷ .എന്റെ അമ്മയുടെ നാഭീ നാളത്തില്‍ തുടിപ്പുകളായി  എന്റെ ജീവനുണര്‍ന്നപ്പോള്‍ ആ സ്പന്ദ നാളങ്ങളില്‍ മുഴങ്ങി കേട്ടത് മാതൃഭാഷയുടെ താളം ആയിരുന്നു.അമ്മയുടെ സ്നേഹ  വാത്സല്യങ്ങളില്‍ .... മൊഴികളില്‍ ...പഴമയുടെ കഥകള്‍ പറഞ്ഞു തന്ന മഴയുള്ള രാത്രികളില്‍ ...എന്റെ ഭാഷ എന്റെ നെഞ്ചോട്  അണയ്ക്കപ്പെട്ടു.
             എന്റെ ജനനം മുതല്‍ ഇന്നുവരെ ഞാന്‍ നേടിയത് എല്ലാം എന്റെ ഭാഷയിലുടെ ആണ് .അതൊരു ആത്മീയ ബന്ധം ആണ്.എന്റെ സ്വന്തം ആണ് മലയാളം എന്ന് പറയുവാന്‍ എനിക്ക് എന്ത് സന്തോഷം ആണെന്നോ?ശരി തെറ്റുകളെ ഞാന്‍ തിരിച്ചറിയുന്നതും എന്റെ ഭാഷയിലുടെ  ആണ്.
         മലയാളം ,കേരളീയ പഴമയുടെയും പാരമ്പര്യത്തിന്റെയും ചൂരടിക്കുന്ന ചിതലരിക്കാത്ത പുസ്തക താളുകളില്‍ കൊത്തിവച്ച കേരള പൈതൃകം ആണ് .വാക്കിന്റെ മൂല്യം ലഭിക്കുന്നത് വാമൊഴികളിലുടെ ആണ്.അനശ്വരം ആയ മലയാള ഭാഷയ്ക്ക് നൈര്‍മല്യമായ മുഖം നല്‍കുന്നത് ശൈലികള്‍ ആണ്.സ്നേഹ  സൌഹാര്‍ദങ്ങളുടെഏകീകരണം സാധ്യമാക്കുന്നത്  ഭാഷയാണ്‌. ........
          അക്ഷരമുറ്റത്ത് ഒരു പിടി മണലില്‍ ആദ്യാക്ഷരം കുറിച്ച നാളുകള്‍ ...ചൂണ്ടു വിരലില്‍ കുറിച്ചിട്ട ഹരിശ്രീ ...എന്റെ മലയാളത്തിന്റെ ആ ആദ്യ സന്നിവേശം ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം നല്‍കുന്നു.എന്റെ വിരലുകള്‍ ഇന്ന് പല ഭാഷകളും കൈകാര്യം ചെയ്യുന്നു...എന്നാല്‍ ഏറ്റവും വഴക്കം ഉള്ളത് എന്റെ സ്വന്തം ഭാഷ തന്നെയാണ്.
     എന്നിലെ എന്നെ തിരിച്ചറിയാന്‍ ....എന്നെ ഞാനാക്കാന്‍............................... എന്റെ മലയാളത്തിനല്ലാതെ ആര്‍ക്കാണ് സാധ്യമാകുക?
രേഷ്മ ചന്ദ്രന്‍ 
XC
9C യിലെ വിദ്യാര്‍ത്ഥിനികളായ ശ്രുതി O.D,ശ്രീലക്ഷ്മി M.G എന്നിവര്‍ അധ്യാപകര്‍ക്ക് സമ്മാനിച്ച ഈ ചിത്രങ്ങള്‍ ...കലയെക്കാള്‍ ഉപരി നിറഞ്ഞ സ്നേഹത്തെ തെളിയിക്കുന്നു .നന്ദി ......





Wednesday, January 11, 2012


ജീവിതം ഒരു തീ നാളം ആണ്.ഇരുട്ടില്‍ പ്രഭ ചൊരിയുക എന്നതാണ് അതിന്റെ ദൌത്യം .കൊടുംകാറ്റിലും കെട്ട്പോകാതെ പ്രകാശം വിതറുന്ന നാളം ആകുവാന്‍ നമുക്കും സാധിക്കും.എന്നാലെ ജീവിതത്തിനു ഒരു അര്‍ഥം വരൂ.....പ്രവര്‍ത്തി തന്നെ ആണ് ഈശ്വരാരാധന ...അത് കൊണ്ട് മനസാക്ഷിയുടെ എണ്ണയില്‍ നന്മയുടെ എരിയുന്ന ദീപനാളം കത്തിച്ച്‌ ഭൂമിയിലെ മാലാഖമാരായി ജീവിക്കാം 

Sunday, December 25, 2011

എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും         ക്രിസ്മസ് ആശംസകള്‍ .......

Sunday, December 18, 2011

   പക്ഷികള്‍ക്ക്‌ തലയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുവാദം     നല്‍കാം.എന്നാല്‍ തലയില്‍ കൂട് കൂട്ടാന്‍ അനുവദിക്കരുത്‌ .

കഥ

പാപ്പാത്തി

കല്‍പ്പാത്തി അഗ്രഹാരത്തില്‍ വെച്ചാണ്  ആദ്യമായി ഞാന്‍  പാപ്പാത്തിയെ 
കാണുന്നത് .നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള ചേലയാണ്  അവര്‍ ധരിച്ചിരുന്നത് .എന്നും രാവിലെ ഗണപതി കോവിലിലെ പ്രസാദവുമായ് നടന്നു വരുന്നത് കാണാം .എപ്പോഴെന്നറിയില്ല അവര്‍ എന്റെ സുഹൃത്തായത്.
അങ്ങനെ എല്ലാ ദിവസവും പ്രസാദത്തിന്റെ ഒരു പങ്ക് എനിക്കും നല്‍കിയിരുന്നു .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പാപ്പാത്തി അഗ്രഹാരത്തില്‍ എല്ലാവര്‍ക്കും പ്രിയംകരിയായിരുന്നു.ഒരിക്കല്‍ അവര്‍ എന്നെ ചിതലി മലയിലേക്കു കൂട്ടിക്കൊണ്ടുപോയി .ഞാന്‍ വായിച്ചരിഞ്ഞതിനെക്കള്‍ മനോഹരമായിരുന്നു അവിടം .ചിതലി മലയും അതിനപ്പുറമുള്ള വിശാലമായ ലോകവും അവര്‍ എനിക്കു കാണിച്ചു തന്നു .കണ്ണാടിപ്പുഴ ,ആലത്തൂര്‍ ഹനുമാന്‍ കോവില്‍ വിസ്മയത്തിന്റെ മറ്റൊരു ലോകമാണ് എനിക്കു സമ്മാനിച്ചത്‌ .സ്വപ്നത്തില്‍ നിന്ന് എന്നപോലെ തിരിച്ചു നടക്കുമ്പോള്‍ വഴിയാത്രക്കാര്‍  പാപ്പാത്തിയോടു കുശലം ചോദിച്ചു കൊണ്ടിരുന്നു .എല്ലാവര്ക്കും സുപരിചിതയാ യിരുന്നുവെങ്കിലും പാപ്പാത്തി, പാപ്പാത്തിക്ക് അപരിചിതയയിരുന്നു ...വെറും അപരിചിത .
  
                                                                                                     സാവിത്രി .വി 
                                           

Friday, December 9, 2011

സുന്ദരമായതെല്ലാം നല്ലതായിരിക്കണം എന്നില്ല .
        എന്നാല്‍ നല്ലതെല്ലാം സുന്ദരമാണ്